Image

ഒരു വിരഹഗാനം (ജോസ് ചെരിപുറം)

Published on 10 February, 2025
ഒരു വിരഹഗാനം (ജോസ് ചെരിപുറം)

വിറയാര്‍ന്ന വിരല്‍ തുമ്പിലേന്തുമീ തൂലിക
മുനയില്‍ നിന്നൊഴുകുമീ വിരഹഗാനം

നനവാര്‍ന്നു മിഴിനീര്‍ക്കണങ്ങള്‍ പതിച്ചിന്ന്
വികലമായ്തീര്‍ന്നൊരീതാളുകളില്‍

കരകാണാക്കടലിന്റെ തീരത്തുനിന്നേറെ
തിരകളടിയുന്നെന്‍ മനസ്സിന്റെ തീരത്ത്

വികലമായ് മോഹനസ്വപ്നങ്ങളൊക്കയും
വിടപറഞ്ഞെങ്ങോ മറയുന്നു മൂകമായ്

വിരിയുന്നു മോഹങ്ങള്‍ ചിരകു കരിഞ്ഞിന്ന്
പിരിയുന്നു നിത്യമായ് പട്ടടയ്ക്കുളളിലും

നുകരുവാന്‍ ചുണ്ടോടടുപ്പിക്കും ചഷകത്തില്‍
നിറയുന്നു ജീവിത കൈയ്പ്പു രസങ്ങളും

മാറിലെ ചൂടേറ്റു വളര്‍ന്നൊരീ വസന്തങ്ങള്‍
മാറുന്നു വിചിത്രമായ്, വിജനമായെന്നെന്നും

മാത്രകള്‍ യാത്ര പറഞ്ഞു വിരിഞ്ഞപ്പോള്‍
ഗാത്രങ്ങളെന്തിന് വേവലു  പൂണ്ടിപ്പോള്‍

നിഴലുകള്‍ പോലുമുപേക്ഷിച്ചുപോയെന്നെ
നിറങ്ങളില്ലാത്ത വിരസമാം ദിനങ്ങളില്‍

നടുങ്ങുന്നു മാനസം ദുര്‍ബലമായിപ്പോള്‍
നുറുങ്ങുന്നു ദേഹവും ശരശയ്യയില്‍ വീഴവേ

ശവം തീനിപ്പക്ഷികള്‍ ചിറകിട്ടടിക്കുന്നു
കഴുമരത്തിന്‍ നിഴലില്‍ ഞാനുറങ്ങുന്നു

തേങ്ങിക്കരയുവാനാവില്ലെനിക്കിന്ന്
തൂക്കുവാന്‍ ബാഷ്പകണങ്ങളുമില്ലിന്ന്

വാക്കുകള്‍ ചത്തുകുരുങ്ങുന്നു തൊണ്ടയില്‍
വീഴുന്നു പാഴ്മണ്ണില്‍ നൊമ്പരപ്പൂക്കളും!!!

പ്രേമം സഫലമാകാതെ പോയ എല്ലാ കമിതാക്കള്‍ക്കും വേണ്ടി ഈ കവതി സമര്‍പ്പിക്കുന്നു. എല്ലാവര്‍ക്കും പ്രേമനിര്‍ഭരമായ ഒരു വാലന്റയിന്‍ ദിവസം നേരുന്നു.
നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന പ്രവാസി  അന്തരിച്ചു.

Join WhatsApp News
Jayan varghese 2025-02-10 16:42:11
അതി തീവ്രമായ മനുഷ്യ ബന്ധങ്ങൾ ഇഴ ചേർന്ന മനോഹര കവിതയ്ക്ക് അഭിനന്ദനങൾ! ( ജീവിതായോധനത്തിന്റെ നിലയില്ലാക്കടലിൽ ഒരുമിച്ചു തോണി തുഴഞ്ഞു മുന്നേറുന്നതിനിടയിൽ അപ്രതീക്ഷിതമായി ഇണകളിലൊന്ന് വേർപിരിയുന്നു. ഒരുമിച്ചുണ്ട് ഒരുമിച്ചു വളർന്ന് തല്ലിയും, തലോടിയും ജീവിക്കുന്ന സഹോദരങ്ങൾ, സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും ചക്കരയുമ്മകളിൽ പൊതിഞ്ഞു വച്ച് വളർത്തിയ മക്കൾ, പേരക്കുട്ടികൾ. ഏതൊരു മധുരാലിംഗനത്തിന്റെയും പിടി വിടുവിച്ചു കൊണ്ട് എങ്ങോട്ടോ പറന്നകലുന്നു. എത്ര വിളിച്ചാലും, എത്ര കരഞ്ഞാലും തിരിച്ചു വരാത്ത ഒരിടത്തേക്ക് മറഞ്ഞു പോകുന്നു. തന്റെ പാദ പതനത്തിന്റെ സൂക്ഷ്മ സ്പന്ദനങ്ങൾക്ക് കാതോർത്തു കാത്തിരുന്ന ഒരാൾ ഇനിയുണ്ടാവില്ല എന്ന തിരിച്ചറിവിലാണ് യഥാർത്ഥമായ ഏകാന്തതാ പർവതത്തിന്റെ ദുരന്ത നിമിഷങ്ങൾ ഇറുന്നു വീഴുന്നതെന്ന് ഓരോ വ്യക്തിയെയും ബോധ്യപ്പെടുത്തിക്കൊണ്ട് മഹാകാല മാന്ത്രികൻ തന്റെ യുഗാന്തര യാത്രകൾ തുടർന്ന് കൊണ്ടേയിരിക്കും. അനുഭവങ്ങളുടെ അഴിക്കൂടുകളിൽ ആത്മ വേദനകളുടെ മനയോല കൊറിച്ച് പതം വന്ന നാക്കുമായി " എനിക്ക് ജീവിതം മതി " എന്ന് ഏതു രാജാവിനെക്കൊണ്ടും, യാചകനെക്കൊണ്ടും പറയിപ്പിച്ചെടുക്കുന്ന കാല ശില്പിയുടെ മാന്ത്രിക ദിവസത്തിനുള്ള കാത്തിരിപ്പാകുന്നു പിന്നീടുള്ള മനുഷ്യന്റെ ജീവിതം. ) ( ‘ പാടുന്നു പാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്. )
Sudhir Panikkaveetil 2025-02-10 19:53:56
പ്രണയത്തിന്റെ ശ വപ്പറമ്പുകളിൽ കമിതാക്കളുടെ ഗതികിട്ടാ പ്രേതങ്ങൾ അലയുന്നു. അത് കാണുന്ന കവിക്ക് കരയുവാനാവുന്നില്ല, തൂകാൻ ബാഷ്പകണങ്ങളുമില്ല. കൂടെയുള്ള തൂലിക സഹായത്തിനെത്തുന്നു വേദനകൾ പങ്കിടാൻ പകർത്താൻ. എപ്പോഴും ഉല്ലാസഗീതങ്ങളും പ്രണയസുധയും പകർന്നിരുന്നു കവിക്ക് എന്ത് പറ്റി ? കവി ഭയവിഹ്വലനാണ്. ശവം തീനിപ്പക്ഷികൾ പറന്നുപോയി അനുരാഗത്തിന്റെ കുഞ്ഞാറ്റകിളികൾ വരും. വരാതിരിക്കില്ല. അതുകൊണ്ടല്ലേ കവി പ്രേമനിര്ഭരമായ വാലന്റൈൻ ദിനം നേരുന്നത്.
Raju Thomas 2025-02-10 22:14:45
Please excuse my mistake on the spelling of kaavyaSRamamgaL (I typed ‘Kaavyaa…)
Raju Thomas 2025-02-10 22:01:17
ശ്രീ ചെരിപുറം, ഇതു ശരിക്കും കവിതയാണ്. നിങ്ങളെ ഞാനിതാ ഒരു കവിയായി മാനിക്കുന്നു, തൊട്ടുമുമ്പ് വന്നതിന്റെയും പേരിൽ. എന്താ ഈയൊരു കഥ! ഇത്രനാളും ഈ കാവ്യസ്വർണ്ണിമ എവിടായിരുന്നു? ഇതുപോലെ അഞ്ചാറെണ്ണം എഴുതിയാൽ നിങ്ങളെ ഞാൻ എന്റെ കാവ്യഗുരുവായി നമിക്കും. വായനക്കാർ ഈ കവിത ഒരുവട്ടംകൂടി വായിച്ചുനോക്കുക എന്ന അഭ്യർത്ഥിക്കുന്നു.) അങ്ങേയ്ക്കായി ഇതാ ഒരു ഏകശ്ലോകി: പ്രായത്തിന്നനുഭവസമ്പത്താലും ഭാവനയിൻ ഗൂഢജ്ഞാനത്തിലും ഊതിക്കാച്ചിയ പൊന്നിതിന്നാലെ ഞാ- നംഗുലോപരി നേദിച്ചു സമാധിയാക്കീടുമേ! [എന്റെയിത് സരസകവിതയാണ്. അങ്ങട് ശരിയായില്ല എന്നറിയാം; വായനക്കാർ ക്ഷമിച്ചാലും (നിങ്ങളുടെ കാവ്യാശ്രമങ്ങൾ പ്രതീക്ഷിക്കുന്നു)--അഭിനന്ദനാധിക്യത്തിൽ എഴുതിയതാണ്.]
josecheripuram@gmail.com 2025-02-10 22:47:45
I always wrote romantic poems for Valentine's day. When I saw mostly romantic poems for this Valentin. I thought of the persons who's love did not come through. As Mr; Jayan said all the relations not only Male , Female, are feeble now a days. We all have become Opertunists. Thank you guys for the valuable comments, which will enable me to write better.
josecheripuram@gmail.com 2025-02-11 01:06:47
Dear, Raju thank you for your comment, I think you are Jealous.
Ammini chechi 2025-02-11 01:54:44
Dear Jos Congratulation for putting into beautiful words the state of mind of the sad soul who could not find his or her true valentine. But there is always hope and soon a true valentine will be coming their way. Hope is eternal and I wish everyone searching for their true valentine will be blessed this year..So I will expect another poem from you after their dreams are fulfilled.
Korason 2025-02-11 02:13:38
വിരഹത്തിനു വല്ലാത്ത ഒരു സൗന്ദര്യം ഉണ്ടെന്നു വീണ്ടും ഓർമ്മിപ്പിക്കുന്നു കവി. "വാക്കുകൾ ചത്തുരുകുന്നു വേദനയിൽ".. കോരസൺ.
Girl who loved thunderstorm 2025-02-11 04:18:45
The title is very apt and captivating. Many may relate to this poem. The first portion of the poem depicts what was the feeling of lost love when you are not close to ailments of older age the latter portions directs our mind what it is like when you are walking towards every day battle of health, wealth, serenity and your emotions. Poet nailed at the center by posting this poem on Valentine’s Day. 👏👏👏
Nainaan Mathullah 2025-02-11 14:32:11
No doubt that this poem is a beautiful creation. Appreciations! However, as hope is that leading our life forward, it could have ended with a word of hope. Many are here that have such experiences. Life still goes on. Sun will rise at the precise time next day. You will wake up, brush your teeth, have breakfast etc. Life will give back eventually something to make up for the loss. Most of these feelings and emotions arise from our possessive nature. There is nothing material in this world you can say as your own. We are only holding for a short time. We have to part with our possessions one day. This will help us approach life with a measure of stoicism.
J. Mathew Vazhappallil 2025-02-19 14:21:32
അഭിനന്ദനങ്ങൾ ജോസ് ചേട്ടൻ . പഴയ ഓർമ്മകൾ തിരിച്ചു കൊണ്ടു വന്നതിനു നന്ദി .
josecheripuram@gmail.com 2025-02-19 23:15:01
I never thought this poem could make an impact on readers, I will try to compose dreams with reality, where sufferings are even more enchanting.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക