Image

പ്രണയമലരുകൾ പൂത്തപ്പോൾ (രാജരാജേശ്വരി)

Published on 14 February, 2025
പ്രണയമലരുകൾ പൂത്തപ്പോൾ (രാജരാജേശ്വരി)

പ്രണയവർണ്ണങ്ങൾ അകതാരിൽ 
വിരിഞ്ഞില്ലേൽ ഞാൻ വെറുമൊരു
പ്രതിമയായ് മാറിയേനെ
മധുര വികാരമായ് പ്രണയം 
പുണർന്നില്ലേൽ ജഡമായ് തീർന്നേനെ
ഞാനൊരു ശിലപോലായേനെ
ആദ്യമായ് കണ്ട നാൾ മനം തളിർത്തു
ആദ്യാനുരാഗത്താൽ മനം കുളിർത്തു
അറിയാതെയേതോ അനുഭൂതിയെന്നിൽ പൂത്തുലഞ്ഞു
ഹൃദയ സമാഗമം ഹൃദ്യമാം സ്വരമായി
പതിയേയെൻ കാതിലൊരു പ്രണയ 
ഗാനമായലയടിച്ചു
പൊയ്പോയ ജന്മത്തിൽ
നീ തന്നു പോയൊരാ
വർണ്ണ മയൂരത്തിൻ പീലിയൊന്നു
പെറ്റു പെരുകുവാൻ സൂക്ഷിച്ചിട്ടുണ്ടിന്നുമെൻ
പ്രണയത്തിൻ മാസ്മര ചെപ്പിനുള്ളിൽ
ഒന്നിനും തടുത്തീടാൻ വയ്യാത്ത ശക്തിയായ്
പ്രണയം പ്രകൃതിയിലൊന്നാകെ
കനിവായ് നിറഞ്ഞീടട്ടെ
പ്രണയ മലരുകൾ എങ്ങും വിരിഞ്ഞിടട്ടെ
പ്രാണൻ്റെ പ്രാണനാം
പ്രണയത്തെയോർക്കുവാൻ
ഈ ദിനമാചരിക്കാം

Happy Valentine's Day to all !

****

Join WhatsApp News
Kr satheesh 2025-02-14 07:04:43
ശരിയാണ് പ്രനയമില്ലാത്ത ഹൃദയം വെറുമൊരു ഷോള മാത്രം സുന്ദരമായ, പ്രണയം ഉണർത്തുന്ന കവിത അഭിനന്ദനങ്ങൾ ഹൃദയത്തിൻ എന്നും നിറഞ്ഞിരിക്കട്ടെ പ്രണയം
Bindu 2025-02-14 07:30:51
Very nice...
Sudhir Panikkaveetil 2025-02-14 14:19:24
പ്രണയം ജന്മജന്മാന്തരമായി മനുഷ്യരോടോത്ത് കഴിയുന്നു. പൂർവ്വജന്മത്തിൽ പ്രിയമുള്ളവൻ നൽകിയ മയില്പീലിയും കയ്യിലോ കരളിലോ സൂക്ഷിച്ചു വേഴാമ്പലിനെപോലെ മനസ്സ് കാത്തിരിക്കുന്നു. പ്രണയമഴ പെയ്യാൻ. നന്നായി ശ്രീമതി രാജരാജേശ്വരി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക