Image

വിദേശ ഉദ്യോഗസ്ഥർക്കു കൈക്കൂലി പാടില്ല എന്ന നിയമം ട്രംപ് മരവിപ്പിച്ചു; അദാനി സ്റ്റോക്ക് വില കൂടി (പിപിഎം)

Published on 11 February, 2025
വിദേശ ഉദ്യോഗസ്ഥർക്കു കൈക്കൂലി   പാടില്ല എന്ന നിയമം ട്രംപ് മരവിപ്പിച്ചു; അദാനി സ്റ്റോക്ക് വില കൂടി (പിപിഎം)

യുഎസ് കമ്പനികൾ വിദേശ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുക്കാൻ പാടില്ല എന്ന നിയമം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചു. അതേ തുടർന്നു അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ കുതിപ്പുണ്ടായി.  

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നടപടി. ന്യൂ യോർക്ക് കോടതിയിൽ അദാനി ഗ്രൂപ്പിനെതിരെ നിലവിലുള്ള കേസുകൾ ഇതോടെ മരവിച്ചു.

എഫ് സി പി എ എന്നറിയപ്പെടുന്ന നിയമം സസ്‌പെൻഡ് ചെയ്യുന്ന ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ അനുസരിച്ചു ആ വിഭാഗത്തിൽ പെട്ട കേസുകൾ നിർത്തിവയ്ക്കാൻ അറ്റോണി ജനറൽ പാം ബോണ്ടിക്കു നിർദേശമുണ്ട്‌.

നിയമം 1977ൽ നടപ്പാക്കിയതു മുതൽ ദുരുപയോഗം ചെയ്തു വരികയാണെന്നാണ് ട്രംപിന്റെ ആരോപണം. അത് യുഎസിന്റെ താൽപര്യങ്ങൾക്കു ഹാനികരമായെന്നു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

ആദ്യ ഭരണകാലത്തു തന്നെ ഈ നിയമം നീക്കം ചെയ്യാൻ ട്രംപ് ശ്രമിച്ചിരുന്നു. അമേരിക്കൻ കമ്പനികളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന നിയമം പ്രസിഡന്റിന്റെ വിദേശകാര്യ അധികാരങ്ങളെ ബാധിക്കുമെന്നു വൈറ്റ് ഹൗസ് വാദിക്കുന്നു.

നിയമം ഉപേക്ഷിച്ചതിൽ ഏറ്റവും മെച്ചം നേടിയത് അദാനി ഗ്രൂപ് തന്നെ. അദാനി എന്റർപ്രൈസസ് 4.28% മെച്ചം നേടിയപ്പോൾ അദാനി പവർ ലിമിറ്റഡ് 4.17% നേടി.

നടപടി ആവശ്യപ്പെട്ടു കോൺഗ്രസ് അംഗങ്ങൾ

അദാനി ഗ്രൂപ്പിനെതിരെ മുൻ ഭരണകൂടം നടത്തിയ നീക്കത്തെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ആറു കോൺഗ്രസ് അംഗങ്ങൾ പാം ബോണ്ടിക്കു എഴുതി. ലാൻസ് ഗൂഡാൻ, പാറ്റ് ഫാലൻ, മൈക്ക് ഹരിടോപിലോസ്, ബ്രാണ്ടൻ ഗിൽ, വില്യം ആർ. ടിമോൻസ്‌, ബ്രയാൻ ബാബിന് എന്നിവർ പറയുന്നത് ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ നടപടി വഴിതെറ്റിയ കുരിശു യുദ്ധമാണ് എന്നാണ്. ഇന്ത്യ പോലെ സുപ്രധാന സഖ്യരാഷ്ട്രവുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുന്ന നടപടിയായി അത്.

Trump suspends foreign corruption Act 

Join WhatsApp News
J. Joseph 2025-02-12 01:50:26
അസാന്മാർഗ്ഗികതയിൽ പെട്ട എന്തെല്ലാമുണ്ടോ അതെല്ലാം ട്രമ്പ് നോർമൽ ആക്കുകയാണ്. ന്യൂ യോർക്ക് മേയറുടെ പേരിലുള്ള കേസ് വെറുതെ അങ്ങു ഡ്രോപ്പ് ചെയ്തു. ആർക്കും കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്യാം. സ്വർണ്ണകട്ടകളും പണച്ചാക്കുകളും കൈക്കൂലി വാങ്ങിയ ന്യൂ ജേഴ്സിയിലെ സെനറ്റർ മേനേൻഡിസും ഒരു പക്ഷെ പുറത്തു വരും. നിയമ വാഴ്ച രാജ്യത്ത് അവസാനിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാനപ്പെട്ട അജണ്ട സാധന വില കുറയ്ക്കുക, പണപ്പെരുപ്പം കുറയ്ക്കുക എന്നിവയായിരുന്നു. സ്റ്റീലിന്റെയും അലുമിനത്തിന്റെയും താരിഫ് കൂടുന്നതോടെ ഒരു വീടുണ്ടാക്കുന്നതിനോ റിപ്പെയർ ചെയ്യുന്നതിനോ ഉള്ള ചെലവ് ഗണ്യമായി വർധിക്കും. രാജ്യത്ത് ഗോൾഡൻ era പ്രതീക്ഷിച്ചു ട്രംപിന്റെ പടം ചുംബിച്ചു കഴിയുന്ന ട്രംപ്ലിക്കൻ മല്ലൂസ് ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന കള്ള നടനവുമായി വേറെ വിഷയങ്ങളെ പൊക്കിപ്പിടിച്ചു ആഘോഷിക്കും. മാനുഷികതയില്ലാത്ത വർഗ്ഗം.
Oommen Kappil 2025-02-12 02:30:03
ധാര്മികതയ്‌ക്കെതിരെയുള്ള ലജ്ജാ വിഹീനമായ യുദ്ധം! സ്വാർത്ഥ താല്പര്യ സംരക്ഷണം, ശതകോടീശ്വര പ്രീണനം, ഇതൊക്കെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. No surprise! 🥲🥲
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക