മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചും കാശ്മീര്‍ ആക്രമണത്തെ അപലപിച്ചും ഫോമാ സതേണ്‍ റീജിയണ്‍

മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചും കാശ്മീര്‍ ആക്രമണത്തെ അപലപിച്ചും ഫോമാ സതേണ്‍ റീജിയണ്‍

ഹൂസ്റ്റണ്‍: നിത്യതയില്‍ ലയിച്ച സമാധാനത്തിന്റെ അപ്പോസ്തലനും മാനവികതയുടെ വക്താവുമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഫോമാ സതേണ്‍ റീജിയണ്‍ ആദരാഞ്ജലികളര്‍പ്പിച്ചു. മിസോറി സിറ്റിയിലെ അപ്നാ ബസാര്‍ ഹാളില്‍ വച്ച്, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജമ്മു-കാശ്മീരിലെ പഹല്‍ഗാം തീവ്രവാദി ആക്രമണവും ശക്തമായി അപലപിക്കപ്പെട്ടു. ലോകംകണ്ട മനുഷ്യ സ്‌നേഹിയായ ഫ്രാന്‍സിസ് മാര്‍പാപ്പ മനുഷ്യ ഹൃദയങ്ങളിലൂടെ ജീവിക്കുമെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.

പ്രിയ 'അമ്മ'യുടെ സവിധത്തില്‍ നിത്യനിദ്ര; ഫ്രാന്‍സിസ് പാപ്പ പാവന സ്മരണയില്‍ ജീവിക്കും (എ.എസ് ശ്രീകുമാര്‍)

പ്രിയ 'അമ്മ'യുടെ സവിധത്തില്‍ നിത്യനിദ്ര; ഫ്രാന്‍സിസ് പാപ്പ പാവന സ്മരണയില്‍ ജീവിക്കും (എ.എസ് ശ്രീകുമാര്‍)

ലോകം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേയ്ക്ക് കണ്ണുകള്‍ തുറന്നുവച്ച നൊമ്പര നിമിഷങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയംകൊണ്ട് അന്ത്യയാത്രാമൊഴി. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നിലുള്ള ഗ്രാന്‍ഡ് ബറോക്ക് പ്ലാസയിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം, നിറഞ്ഞ കണ്ണുകളോടെ, വിങ്ങുന്ന ഹൃദയത്തോടെ ജനസഞ്ചയം പ്രാര്‍ത്ഥനാപൂര്‍വം പങ്കെടുത്ത വിലാപയാത്ര നാലു കിലോമീറ്റര്‍ അകലെയുള്ള റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അവസാനിച്ചത്. വഴിനീളെ ജനങ്ങള്‍ പൂക്കളുമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. കൊളോസിയം അടക്കം ചരിത്ര സ്മാരകങ്ങള്‍ക്ക് മുന്നിലൂടെയായിരുന്നു വിലാപ യാത്ര കടന്നുപോയത്.

റവ. ഷൈജു സി ജോയ്: ദൈവ കൃപ ഏറെ അനുഭവവിച്ച നാളുകൾ  - ആത്മസംതൃപ്തിയോടു കൂടി  ഇന്ത്യയിലേക്കു മടക്ക യാത്ര

റവ. ഷൈജു സി ജോയ്: ദൈവ കൃപ ഏറെ അനുഭവവിച്ച നാളുകൾ - ആത്മസംതൃപ്തിയോടു കൂടി ഇന്ത്യയിലേക്കു മടക്ക യാത്ര

ഡാളസ്: 2022 -ൽ ഡാലസിലുള്ള സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ മൂന്നു വർഷത്തെ ദൈവ ശുശ്രുഷക്കായി നാട്ടിൽ നിന്നും എത്തിയപ്പോൾ റെവ. ഷൈജു സി ജോയ് സ്വയം ചോദിച്ചു. യാതൊരു ബന്ധവും പരിചയവും ഇല്ലാത്ത അമേരിക്കയിലുള്ള ഒരു ഇടവകയുടെ പൂർണ ചുമതല എങ്ങനെ നിർവഹിക്കും എന്ന്‌? കഴിഞ്ഞ കാല മിഷനറി പ്രവർത്തങ്ങളിൽ പ്രതിസന്ധികളുടെയും, കഷ്ടപ്പാടുകളുടെയും അനുഭവങ്ങൾ നേരിട്ട് മനസിലാക്കിയ അച്ചനെ സംബന്ധിച്ചടത്തോളം ഡാലസിലുള്ള സെന്റ് പോൾസ് ഇടവകയുടെ മൂന്ന് വർഷത്തെ നേതൃത്വം അനായാസമായിരുന്നു.

മാനവഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച നല്ല ഇടയനാണ് ഫ്രാൻസിസ് പാപ്പാ: കർദിനാൾ റേ

മാനവഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച നല്ല ഇടയനാണ് ഫ്രാൻസിസ് പാപ്പാ: കർദിനാൾ റേ

ഫ്രാൻസിസ് പാപ്പാ തന്റെ കഴിഞ്ഞ പന്ത്രണ്ടു വർഷക്കാലത്തെ പത്രോസിനടുത്ത ശുശ്രൂഷ കാലയളവിൽ നിരവധി തവണ വിശുദ്ധ ബലിയർപ്പിച്ച വത്തിക്കാൻ ചത്വരത്തിൽ, ഇന്ന് അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തിന് ചുറ്റും നിന്ന് കൊണ്ട്, ഹൃദയവേദനയോടെ പ്രാർത്ഥനകളിൽ ആയിരിക്കുമ്പോൾ, വിശ്വാസം ഉറപ്പുവരുത്തുന്ന അനശ്വരത, കല്ലറകളിൽ ഒതുങ്ങുന്നില്ല മറിച്ച്, ഒരിക്കലും അവസാനിക്കാത്ത സന്തോഷം ആസ്വദിക്കുന്ന പിതാവിന്റെ ഭവനത്തിൽ നമ്മെ എത്തിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് കർദിനാൾ റേ തന്റെ സന്ദേശം ആരംഭിച്ചത്. തുടർന്ന്, ശുശ്രൂഷയിൽ സംബന്ധിക്കുന്ന എല്ലാവർക്കും, കർദിനാൾ സംഘത്തിന്റെ നാമത്തിൽ നന്ദിയർപ്പിച്ചു.

ഡോ.ജോര്‍ജ് മാത്യു ഓര്‍മ്മയായി (സനില്‍ പി. തോമസ്)

ഡോ.ജോര്‍ജ് മാത്യു ഓര്‍മ്മയായി (സനില്‍ പി. തോമസ്)

ഇന്ത്യന്‍ വോളിബോള്‍ താരം, പാവപ്പെട്ടവരുടെ ഡോക്ടര്‍, മിമിക്രി കലാകാരൻ. ഡോ.ജോര്‍ജ് മാത്യു മരണത്തിനു കീഴടങ്ങിയപ്പോള്‍ ഓര്‍മ്മകള്‍ ഒത്തിരി ബാക്കിയാകുന്നു. മിമിക്രിയിലെ നര്‍മ്മം അദ്ദേഹം ജീവിതത്തിലും പകര്‍ത്തി യിരുന്നു. പാലാ പൈകയില്‍ ഡോ.മാത്യു ജെ. പുതിയിടത്തിന്റെയും ഡോ.റോസമ്മ മാത്യുവിന്റെയും പുത്രന്‍ പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ വോളിബോള്‍ കോര്‍ട്ടില്‍ ഇറങ്ങിയതാണ്. 1973 മുതല്‍ 76 വരെ കേരള സര്‍വ്വകലാശാലാ ടീമില്‍. 76 ല്‍ നായകനും. 1975 മുതല്‍ 80 വരെ സംസ്ഥാന ടീമില്‍, 1981 ല്‍ പാലായില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ വോളിബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍.

വസുന്ധര സഹോദരി (സന്തോഷ് പിള്ള)

വസുന്ധര സഹോദരി (സന്തോഷ് പിള്ള)

നൂറ്റി ഇരുപത്തിനാല് വർഷമെടുക്കുന്ന ഒരു യാത്രക്ക് പോയാലോ? അയ്യോ അത്രയും വർഷം ജീവിച്ചിരിക്കുമോ എന്നാണെങ്കിൽ, പത്തിരുപതു വർഷങ്ങൾക്ക് ശേഷം മനുഷ്യായുസ്സ് , അതിൽ കൂടുതൽ ആകുവാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട് . അതുമാത്രമല്ല, പ്രകാശം ഒരുവർഷം സഞ്ചരിക്കുന്ന അത്രയും വേഗത്തിൽ പോയാലാണ് 124 വർഷം എടുത്ത് ലക്ഷ്യത്തിൽ എത്താൻ സാധിക്കുക . . ശാസ്ത്ര പുരോഗതിയിലൂടെ നമ്മൾ അത്രയും വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം കണ്ടെത്തുമെന്നും കരുതുക. ഈ യാത്ര ശൂന്യാകാശത്തുകൂടെയാകുമ്പോൾ ഭൂമിയിലെ അയുർദൈർഘ്യമാവില്ല മനുഷ്യർക്ക് , സൗര്യയൂഥത്തിനപ്പുറത്തേക്കു പോകുമ്പോൾ ഉണ്ടാവുക. അത് സാധിക്കുമോ?

ഇന്‍ഡ്യ ഇനിയെന്തുചെയ്യും ? എന്തു ചെയ്യണം ? (ലേഖനം: മേരിക്കുട്ടി)

ഇന്‍ഡ്യ ഇനിയെന്തുചെയ്യും ? എന്തു ചെയ്യണം ? (ലേഖനം: മേരിക്കുട്ടി)

കാഷ്മീരില്‍ വിനോദസഞ്ചാരത്തിനുപോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡ്യാക്കാര്‍ കൂട്ടക്കൊലചെയ്യപ്പെട്ട വാര്‍ത്ത നമ്മള്‍കേട്ടു.പാകിസ്ഥാനില്‍നിന്നുള്ള തീവ്രവാദികളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഇന്‍ഡ്യന്‍ പട്ടാളത്തെയോ കാഷ്മീര്‍ പോലീസിനെയോഅല്ല പകരം നിരപരാധികളായ സാധാരണ ടൂറിസ്റ്റുകളെയാണ് ഭീകരന്മാര്‍ ലക്ഷ്യംവച്ചതെന്നുള്ളതാണ് ഭയാനകം. ആയുധധാരികളായ പട്ടാളക്കാരെ നേരിടാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളെയാണ് കാഷ്മീര്‍ പിടിക്കാന്‍ പാകിസ്ഥാന്‍ പടച്ചുവിടുന്നതെന്നതാണ് ആക്ഷേപകരം.

സാമുവല്‍ മത്തായി ചെയര്‍മാനായി ഫോമാ ലാംഗ്വേജ്-എജ്യുക്കേഷന്‍ കമ്മിറ്റി രൂപീകരിച്ചു

സാമുവല്‍ മത്തായി ചെയര്‍മാനായി ഫോമാ ലാംഗ്വേജ്-എജ്യുക്കേഷന്‍ കമ്മിറ്റി രൂപീകരിച്ചു

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമായുടെ ലാംഗ്വേജ് ആന്റ് എജ്യുക്കേഷന്‍ കമ്മിറ്റി ചെയര്‍മാനായി സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകല്‍ സാമുവല്‍ മത്തായിയെ (സാം) നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു. എല്‍സി ജൂബ് (എമ്പയര്‍ റീജിയണ്‍), ബിനി മൃദുല്‍ (വെസ്റ്റേണ്‍ റീജിയണ്‍), അമ്മു സക്കറിയ (സൗത്ത് ഈസ്റ്റ് റീജിയണ്‍) എന്നി വരെ കമ്മിറ്റി മെമ്പര്‍മാരായും നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഫോമായുടെ മുന്‍ ദേശീയ കമ്മിറ്റി അംഗവും ഡാളസ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ സാമുവല്‍ മത്തായി സ്‌കൂള്‍ തലം തൊട്ടേ കലയിലും സാഹിത്യത്തിലും സാംസ്‌കാരിക വേദികളിലും മികവു തെളിയിച്ച വ്യക്തിയാണ്.