Image

ചേക്കേറാനൊരു ചില്ല തേടി (കവിത: ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 20 February, 2025
ചേക്കേറാനൊരു ചില്ല തേടി (കവിത: ജോസ് ചെരിപുറം)

ഈറനണിഞ്ഞുവോ കണ്‍പീലികള്‍?
ഇടറിയോ വാക്കുകള്‍ തൊണ്ടയില്‍?
വിട പറയുന്നേരം, സഖീ,
വിതുമ്പിയോ ചെഞ്ചുണ്ടുകള്‍?


മൂകമായ് നിന്നു കലാലയഭിത്തികള്‍
ശോകമേറുമായന്തിമനിമിഷത്തില്‍.
മിന്നിമറയുന്നൊരായിരമോര്‍മ്മകള്‍,
മണ്ണടിയുന്നൊരുപിടി സ്വപ്‌നങ്ങള്‍.


കാറ്റില്‍ പറക്കും കരിയിലപോല്‍
പാരിലലയുന്നു പലവഴി നാം,
പിന്നിട്ട വസന്തത്തിനോര്‍മ്മയുമായ്
പല തീരങ്ങളിലടിയുന്നു നാം.


ചേക്കേറാനൊരു ചില്ല തേടി,
നോക്കെത്താത്ത ദൂരത്തില്‍
പാറിപ്പറന്നു വലഞ്ഞു ഞാനിന്നീ
മരുഭൂവിലൊക്കെയൂമേകനായി.


മോഹം തളിര്‍ക്കും മലര്‍വാടി തേടി,
സ്‌നേഹത്തിന്‍ ശീതളഛായ തേടി,
സാന്ത്വനമേകുമൊരു സ്വരം ശ്രവിക്കാന്‍
കാത്തിരുന്നു ഞാനിത്രനാളും.

ഇല്ല, വരില്ല വസന്തമിനി,
സ്വപ്‌നങ്ങള്‍ പൂക്കില്ല എന്നൂ ചൊല്ലി
ചിറകടിച്ചെങ്ങോ പറന്നുപോയി
എന്റെ മോഹവിഹംഗവൃന്ദം.
 

Join WhatsApp News
Sudhir Panikkaveetil 2025-02-20 16:51:08
പ്രേമത്തിന്റെ പ്രസന്നതയും അഭിനിവേശവും എഴുത്തിൽ നിറച്ചിരുന്ന കവി ഇപ്പോൾ നിരാശ കാമുകനാകുന്ന ലക്ഷണം. എത്ര പറന്നു നടന്നാലും ചേക്കേറാൻ ഒരു ചില്ല വേണം. കവി പ്രണയാർദ്രനായി ചില്ലകളിൽ കൂട് കൂട്ടി പാടുക അനുരാഗകോകിലങ്ങൾ കൊക്കും ചിറകും ഉരുമ്മാൻ വരും. പോകുന്ന പക്ഷികളോട് പോരു എന്ന പറയേണ്ട. ശ്രീ ജോസ് ചെരിപുരത്തിന്റെ അനുരാഗ തളിർ മരത്തിലേക്ക് പൂക്കാലം എന്നും വരട്ടെ അതവിടെ തങ്ങി നിൽക്കട്ടെ.
Raju Thomas 2025-02-20 18:16:59
വൃദ്ധർക്കും വികാരമുണ്ടെന്നു ധൈര്യമായി പ്രസ്താവിക്കയും (കുമ്പസാരിക്കയും!) ആ നിത്യഹരിത കൗതൂകത്തെ (പ്രതിസന്ധിയെ?) കവിതയിലൂടെ ആഘോഷിക്കയും ചെയുന്ന പ്രതിഭയ്ക്കു പ്രണാമം.
American Mollakka 2025-02-20 20:31:24
അസ്സലാമു അലൈക്കും . വൃദ്ധർ എന്ന് പറയുന്നത് മനുസന്റെ ഒരു അബസ്ഥ മാത്രമാണ് രാജു സാഹിബ്. ഞമ്മക്ക് 59 ബയസ്സായി. മൂന്നു ബീവിമാരുമായി സുബകത്തിൽ കയ്യുന്നു. എന്നാലും മൊഞ്ചത്തിമാരെ കണ്ടാൽ ഞമ്മന്റെ കവുത്ത് ഹറാം പിറന്നോൻ ആകും. ഒന്ന് ഇടത്തോട്ടും ബലത്തോട്ടും ആടും. അത് മൊഹബത്തല്ല. അത് ഹോസ് (lust ) ആണ്. ജോസ് സാഹിബ് എയ്തുന്നത് മൊഹബത്താണ്. ഞമ്മള് ചിലപ്പോൾ മദ് ഹോസ് (intoxicated )ആകാറുണ്ട്. അതല്ലേ ജിന്ദഗീ. എല്ലാവരും ഖുശി സെ ജിയോ സന്തോഷത്തോടെ ജീവിക്കുക. ജോസ് സാഹിബ് മൊഹബത്തിന്റെ മധുരവും, കയ്പ്പും ചവർപ്പും, ഒക്കെ എയ്തി എല്ലാ ബായനക്കാർക്കും സന്തോശം കൊടുക്കുക.
josecheripuram@gmail.com 2025-02-21 00:59:32
Our readers think that, what we write is our life, please understand it has nothing to do with the writers life. I wrote a story "Power Failure" a person with ED, in that story at the end the wife console the husband saying " It's only a power failure, not a power cut". My wife's friends thought that I had "ED".
josecheripuram@gmail.com 2025-02-21 01:24:18
Thank you Guys, Raju " The snow on roof has nothing to with fire below".
Raju Mylapra 2025-02-21 01:46:36
"എന്നുമെന്നും ഒന്നു ചേരാൻ എൻ ഹൃദയം തപസ്സിരുന്നു ഏകാന്ത സന്ധ്യകളിൽ നിന്നെയോർത്തു ഞാൻ കരഞ്ഞു...." മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ, കഥയും കവിതയും എഴുതുന്ന ജോസിന് അഭിനന്ദനങ്ങൾ.
Raju Thomas 2025-02-21 01:57:04
ബഹുമാനപ്പെട്ട അമേരിക്കൻ മൊല്ലാക്കാ, അങ്ങയുടെ സത്യസന്ധവും, സരസവും, ധ്വന്യാത്മകവുമായ ഒരു കമന്റുകൂടി വായിച്ചതിൽ സന്തോഷം--അങ്ങേക്ക് അഭിനന്ദനവും ആശംസകളും. ഈ ഹോസും മൊഹബത്തും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ ഏതാണ്ടു മനസ്സിലായെങ്കിലും, അത് അങ്ങട് പിടികിട്ടുന്നില്ല--നമുക്കു പ്രായം കുറേയേറിയെങ്കിലും. സർവ്വതും ന്യസിച്ച് തപസ്സുചെയ്യാൻപോയാലോ എന്നുമുണ്ട്; പക്ഷേ അതും, ഉർവ്വശി വരുമെന്ന പ്രതീക്ഷയിലാവും! ഈ ലിംഗവിശപ്പ് എന്നു തീരും? എനിക്ക് തെറപ്പി ആവശ്യമാണോ? അതോ, കവിതയിലൂടെ കരഞ്ഞ്‍ കാമം തിർക്കയോ ?
P T Paulose 2025-02-21 01:57:45
ജോസ് സാറേ, പ്രണയം ആഘോഷമാക്കിയ എന്റെ നല്ല കാലത്തിന്റെ ഓർമ്മക്കായി ഒരു കവിത എഴുതൂ. പ്രണയിച്ച് ഞാൻ വൃദ്ധനായി. പക്ഷെ അവരുടെ ഓർമ്മകളുടെ ഇന്ദ്രജാലത്തിൽ ഞാൻ യവ്വനം വീണ്ടെടുക്കുന്നു.
Raju Thomas 2025-02-21 04:51:10
Respected PTP, you own a much- honored personality. But what did u write here? Truly? Or u just saying something in your wonted dramatic style? All well-said, making me jealous! You make me want to be born again (here), if only to have some such romance in the budding years! Anyhow, continue with ur writing, like this for us—so very good literature.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക