അമ്മയും കുഞ്ഞുമെന്ന ആൽക്കെമിസ്റ്റ് (ഷുക്കൂർ ഉഗ്രപുരം)

അമ്മയും കുഞ്ഞുമെന്ന ആൽക്കെമിസ്റ്റ് (ഷുക്കൂർ ഉഗ്രപുരം)

എൻ്റെ സുഹൃത്ത് ഒരു ദിവസം എറണാകുളത്ത് നിന്നും ട്രെയിനിൽ നാട്ടിലേക്ക്  വരുമ്പോൾ, പാസ്സന്ജർ ട്രെയിൻ ആയത് കൊണ്ട് തിരക്കോട് തിരക്കായിരുന്നു. അവൾ എങ്ങനെയൊക്കെയോ നിൽക്കുമ്പോൾ  തീവണ്ടിയിൽ വിൻഡോ സീറ്റിൽ ഇരിക്കുന്ന അമ്മയുടെ മടിയിലെ കുഞ്ഞ് അലമുറ ഇട്ട് കരയുന്നു. കരച്ചിൽ എന്ന് പറഞ്ഞാൽ സാധാരണ കരച്ചിൽ ഒന്നുമല്ല ആരോ സൂചി കൊണ്ട് കുത്തുന്ന പോലെയാണ് ബഹളം. അതിനിടക്ക് അറിയുന്ന വാക്കുകൾ ഉപയോഗിച്ച് ആ കുഞ്ഞ് നമുക്ക് പോകാം എന്നും അമ്മിഞ്ഞ കൊടുക്കാൻ ശ്രമിക്കുന്ന അമ്മയോട് എനിക്ക് അമ്മിഞ്ഞ വേണ്ടാ എന്നും വ്യക്തമായി പറയുന്നുണ്ട്. ഈ കരച്ചിൽ ഇങ്ങനെ വർധിക്കുന്നതല്ലാതെ കുറയുന്നില്ല. കൂടെ ഉള്ളവരിൽ ചിലർ കുഞ്ഞിന്റെ ഉടുപ്പ് ഊരി കളയാനും വീണ്ടും വീണ്ടും അമ്മിഞ്ഞ കൊടുത്ത് നോക്കാനും ഉപദേശിക്കുന്നുണ്ട്.കുഞ്ഞാണെങ്കിൽ അതിലും മീതെ അലറൽ. ഒരു പയ്യൻ ഫോൺ കൊടുത്തതും അത് വാങ്ങി ഒരു ഏറുകൊടുത്തു ആ കുഞ്ഞ്.ഒരു അപ്പാപ്പൻ അമ്മാമ്മയോട് ഇതൊരു സാധാരണ മൊതല് അല്ലെന്ന് അടക്കം പറയുന്നു. അല്ലെങ്കിലും അരുതാത്ത വാക്കുകൾ ആരാനെ കുറിച്ച് പറയുന്നതാണല്ലോ നമ്മുടെ ശീലം.

പ്രേത നഗരം ( നോവൽ - 2 - രശ്മി സജയൻ )

പ്രേത നഗരം ( നോവൽ - 2 - രശ്മി സജയൻ )

രാത്രി ഏതാണ്ട് പന്ത്രണ്ടു മണിയായിക്കാണും വീടെത്തിയപ്പോൾ .മുറ്റത്തെ ചെടിച്ചട്ടിയിൽ നിന്ന് ചാവി എടുത്ത് വീടു തുറന്നകത്തു കയറി ബാഗ് സെറ്റിയിലേക്കിട്ട് വാച്ചഴിച്ച് മേശപ്പുറത്തു വച്ചു. വെറുതെയൊന്ന് കിച്ചണിൽ കയറിനോക്കി. രാവിലെ ചായയിട്ട പാത്രം കഴുകാതെ അവിടെത്തന്നെയിരുപ്പുണ്ട്. ഒരു പല്ലി അതിന്റെ ആഹാരം അതിൽ നിന്നൊപ്പിക്കാനായി കഷ്ടപ്പെടുന്നുണ്ട്. ആ പാത്രമെടുത്ത് സിങ്കിലേക്കിട്ടു ടാപ്പു തുറന്ന് വെള്ളമൊഴിച്ചു. ഫ്രീഡ്ജ് തുറന്നു നോക്കി ഇപ്പം കഴിക്കാനായി അതിലും ഒന്നുമിരിപ്പില്ല. നാശം എന്നു പിറുപിറുത്തു റൂമിലെത്തി. ഇന്നേതായാലും പട്ടിണി തന്നെ എന്നുറപ്പിച്ചു . ഷെൽഫ് തുറന്നു നോക്കിയപ്പോൾ സമാധാനമായി. എം എച്ചിന്റെ കുപ്പിയിൽ കാൽ ഭാഗം ഇരിക്കുന്നു.

അദ്ദേഹം (ചെറുകഥ: ഡോ. ജോർജ്ജ് മരങ്ങോലി )

അദ്ദേഹം (ചെറുകഥ: ഡോ. ജോർജ്ജ് മരങ്ങോലി )

അദ്ദേഹം, എൻറെ ലോകമായിരുന്നു, എൻറെ സംരക്ഷകനായിരുന്നു, എൻറെ ഭർത്താവായിരുന്നു, എല്ലാറ്റിനുമുപരി എൻറെ സ്വകാര്യമായ അഹങ്കാരവും എന്റെ നിശബ്ദമായ ശക്തിയായിരുന്നു! എനിക്ക് നാല്പത്തിയഞ്ചു വയസ്സായി. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ അന്നുമുതൽ എന്റെ ജീവിതത്തിൽ ആഞ്ഞടിച്ച എല്ലാ കൊടുങ്കാറ്റുകളിലും, നേരിട്ട സംഘർഷങ്ങളിലും, അനുഭവിച്ച ഭയപ്പാടുകളിലുമെല്ലാം എന്നെ കൈപിടിച്ചു നടത്തിയത് എനിക്കേറ്റവും പ്രിയപ്പെട്ട അദ്ദേഹമായിരുന്നു. ഞങ്ങളുടെ ജീവിതം പൂർണമായും കുറ്റമറ്റതൊന്നും ആയിരുന്നില്ല. പക്ഷെ ഞങ്ങളുടെ സ്നേഹം യാഥാർത്ഥമായിരുന്നു. തെറ്റുകളും കുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും സ്നേഹത്തിൽനിന്ന് ഒരിക്കൽപോലും പിന്തിരിഞ്ഞിട്ടില്ലാത്ത നിശ്ചയദാർഢ്യമുള്ള വഴിയായിരുന്നു അദ്ദേഹത്തിന്റേത്!

പ്രേത നഗരം ; രശ്മി സജയന്റെ നോവൽ ആരംഭിക്കുന്നു

പ്രേത നഗരം ; രശ്മി സജയന്റെ നോവൽ ആരംഭിക്കുന്നു

ചിന്തകൾ തമ്മിലുള്ള സങ്കലനത്തിന്റെയും വ്യവകലനത്തിന്റെയും ഇടയിൽ കൂട്ടിക്കിഴിച്ച് ശിഷ്ടം വന്നപ്പോൾ കാര്യത്തിനൊരു തീരുമാനമായി. പുറത്തേക്കു പോവുകതന്നെ. അലസ വേഷത്തിൽനിന്നു സ്വതന്ത്രയായി ടൈറ്റ് ജീൻസും ടോപ്പുമിട്ട് കഴുത്തിലൂടെ വെറുതേ ഒരു ഷാളെടുത്തു ചുറ്റി കണ്ണാടിയിലേക്കു നോക്കി. 'ഉം കൊള്ളാം' എന്നൊരാത്മഗതം . വണ്ടിയുടെ ചാവി എടുത്തു കൈയിൽ വച്ചപ്പോ വേണ്ട നടക്കാം എന്നു തീരുമാനമെടുത്ത് ബാഗെടുത്തു തോളത്തിട്ടു. ഫോണെടുത്തു പാൻറ്സിൽ തിരുകി. എങ്കിലും എന്തോ ഒരു കുറവു പോലെ എന്തായിരിക്കാം എന്നു ചിന്തിച്ചപ്പോഴേക്കും. ദേ കണ്ണട എന്നെ നോക്കി പുഞ്ചിരിക്കുന്നു.