പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 12 ജോണ്‍ ജെ. പുതുച്ചിറ)

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 12 ജോണ്‍ ജെ. പുതുച്ചിറ)

ഒരു പ്രഭാതംകൂടി വിടരുകയാണ്. ഒപ്പം ആ വയനാടന്‍ താഴ്‌വാരത്തിന്റെ സൗന്ദര്യമത്രയും അയാളുടെ കണ്ണുകളില്‍ വന്നു നിറയുകയും. നീലഗിരിയുടെ സഖികളെക്കുറിച്ച് വയലാര്‍ രചിച്ച 'സുപ്രഭാതം' എന്ന സിനിമാഗാനം മധു അറിയാതെ തന്റെ മനസ്സില്‍ പാടിപ്പോയി. വാസ്തവത്തില്‍ ഇതു തന്റെ ജീവിതത്തിലെ ഒരു പുനര്‍ജന്മമാണെന്ന് അയാള്‍ ഓര്‍മ്മിച്ചു. മനസ്സില്‍ ലക്ഷ്മി എന്ന പെണ്‍കുട്ടി അറിയാതെയെങ്കിലും സൃഷ്ടിച്ച വിസ്‌ഫോടനത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി ഒരു ഭീരുവിനെപ്പോലെ അയാള്‍ ഒളിച്ചോടുകയായിരുന്നു. ചെന്നൈ നഗരത്തോട് എന്നന്നേക്കുമായി യാത്ര പറഞ്ഞുകൊണ്ട് സെന്‍ട്രല്‍ സ്റ്റേഷനില്‍ കിടന്ന ഏതോ ഒരു തീവണ്ടിയില്‍ കയറിപ്പറ്റി. തീവണ്ടി മുന്നോട്ടു കുതിച്ചു. അപ്പോള്‍ വീണ്ടും ഓര്‍മ്മകളുടെ തിരയിളക്കം മനസ്സിനെ മഥിച്ചു.

അമ്പിളി കൃഷ്ണകുമാറിന്റെ കഥ മായക്കണ്ണാടി (ആസ്വാദനം: ഷിബു രാഘവൻ)

അമ്പിളി കൃഷ്ണകുമാറിന്റെ കഥ മായക്കണ്ണാടി (ആസ്വാദനം: ഷിബു രാഘവൻ)

ശ്രീമതി അമ്പിളി കൃഷ്ണകുമാർ എഴുതിയ മായക്കണ്ണാടി എന്ന കഥയിലൂടെ വായന കടന്നുപോയപ്പോൾ ഈറനണിഞ്ഞ കണ്ണുകൾക്ക് അക്ഷരങ്ങളെ തിരഞ്ഞു പിടിക്കുവാൻ വളരെ ബുദ്ധിമുട്ട് തോന്നി... തുടച്ചിട്ടും തുടച്ചിട്ടും ഊറിവരുന്ന കണ്ണുനീർ... എനിക്ക് തോന്നുന്നു ചില സമയം വായനക്കാരൻ കഥാപാത്രമായിത്തന്നെ മാറും, അവന്റെ സ്വപ്നങ്ങളും ചിന്തകളും വായനക്കാരൻ കടമെടുക്കും ,അവന്റെ നോവിന്റെ ആഴങ്ങളിലേക്ക് സ്വയം അറിയാതെ കണ്ണടച്ച് സഞ്ചരിക്കും. വായനക്കാരന്റെ മുന്നിൽ പിന്നെ പകലുകളോ രാത്രികളോ ഇല്ല. ഒരു കഥാപാത്രം മാത്രം,അയാളിലെ നോവും സങ്കടങ്ങളും ബോധമണ്ഡലത്തെ പിച്ചിക്കീറുമ്പോൾ കഥയുടെ ആഴങ്ങളിലേക്ക് അറിയാതെ സഞ്ചരിക്കുന്ന രൂപമില്ലാത്ത വായനക്കാരൻ.

അഭിനവ രാധ (കഥ: സുധീർ പണിക്കവീട്ടിൽ)

അഭിനവ രാധ (കഥ: സുധീർ പണിക്കവീട്ടിൽ)

വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക് തൊഴാൻ പോകുമ്പോഴാണ് അത് സംഭവിച്ചത്. ഈശ്വരൻ ഏതെല്ലാം രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. പക്ഷെ അത് തിരിച്ചറിയുക എങ്ങനെ? പ്രണയിക്കുന്നവരിൽ ശ്രീകൃഷ്ണനുണ്ടോ? അതോ ശ്രീകൃഷ്ണനിൽ നമ്മൾ പ്രണയിക്കുന്നവർ ഉണ്ടോ? ആ നമ്പ്യാർ കുട്ടിക്ക് മനസ്സിൽ തോന്നിയ സംശയമാണ്. ഹൃദയം പ്രണയയമുനയായി ഒഴുകുമ്പോൾ കണ്ണൻ അതിന്റെ തീരത്ത് വരാതിരിക്കുമോ? അവളുടെ സങ്കല്പങ്ങൾ ഓടകുഴൽ നാദമായി ചുറ്റിലും നിറഞ്ഞു നിന്നു. ഇയ്യിടെയാണ് അവളുടെ കുടുംബം ആ ഗ്രാമത്തിൽ എത്തിയത്. പഴമയുടെ പാരമ്പര്യം പേറുന്ന ആ ഗ്രാമം അവൾക്കിഷ്ടമായി. ക്ഷേത്രദർശനം കുഞ്ഞുനാൾ തൊട്ടു ഇഷ്ടമായിരുന്നതുകൊണ്ട് പുതിയ സ്ഥലത്തെത്തിയപ്പോഴും അത് മുടക്കിയില്ല. ആ പ്രദേശത്തേക്ക് മാറിവന്നപ്പോൾ അവരുടെ കുടുംബദേവതയെ അവളുടെ അച്ഛൻ കൂട്ടികൊണ്ട് വന്നിരുന്നു.ആ ദേവിയെ തൊഴുതതിനുശേഷമാണ് അവൾ അമ്പലത്തിലേക്ക് പോയിരുന്നത്. നടതുറക്കുന്നതിനു മുമ്പ് പൊതുവാൾ പാടുന്ന അഷ്ടപദി പ്രതിദിനം കേട്ടുനിന്നപ്പോൾ മുമ്പില്ലാത്തപോലെ അവാച്യമായ ഒരു അനുഭൂതി അവൾക്കനുഭവപ്പെട്ടു, അവൾ കണ്ണടച്ച് നിന്നപ്പോൾ അവളുടെ മുന്നിൽ നീലക്കാർവർണ്ണൻ നിൽക്കുന്നപോലെ തോന്നി.

മനുഷ്യവിപ്ലവം (കഥ: വിശാഖ് എം.എസ്)

മനുഷ്യവിപ്ലവം (കഥ: വിശാഖ് എം.എസ്)

ഇതൊരു കുറിപ്പാണ്. തെളിച്ചു പറഞ്ഞാൽ ഒരു ആസ്വാദനക്കുറിപ്പ്. ആസ്വാദനമെന്ന് പറഞ്ഞത് മനസ്സിലായി കാണുമല്ലോ അല്ലേ? ഇനിയും പിടി കിട്ടിയില്ലെങ്കിൽ കൂടുതൽ ആലോചിച്ചു കാട് കേറി തല പുണ്ണാക്കണ്ട. നിങ്ങൾ ചിന്തിച്ച പോലെ എല്ലാം ആസ്വദിക്കുന്ന ആ സംഭവം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. കഴിഞ്ഞ കുരുത്തോല പെരുന്നാളിന്റന്ന് ഞാനും കണ്ണനും ഡേവിസും പള്ളി സെമിത്തേരീടെ തെക്കേ മൂലയിലെ ആലീസ് ടീച്ചറിന്റെ പഴകിപ്പൊളിഞ്ഞ കല്ലറയുടെ ചോട്ടിലിരുന്ന് തലേന്നത്തെ ഫുള്ളിന്റെ ബാക്കി ഓരോന്ന് പിടിപ്പിക്കുകയായിരുന്നു. വെള്ളം ചേർക്കാതെയൊരു പെഗ്ഗ് കുടിച്ചിറക്കിയ ചവർപ്പിലേക്ക് ഒരു ഗോൾഡിന്റെ പുക കൂടി വലിച്ചെടുത്ത ശേഷം അത് പുറത്തേക്ക് ഊതി ഒരു വലിയ വളയം തീർത്തുകൊണ്ട് കണ്ണൻ എന്നെയൊന്ന് നോക്കി.

ലിന്‍സി  (കഥ :ശ്രീകുമാര്‍ ഭാസ്കരന്‍)

ലിന്‍സി (കഥ :ശ്രീകുമാര്‍ ഭാസ്കരന്‍)

കാലം: ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട്, സ്ഥലം: കാൺപൂർ. അവിടെ വെച്ചാണ്‌ ഞാന്‍ അവളെ ആദ്യം കാണുന്നത്. ലിന്‍സി. അതായിരുന്നു അവളുടെ പേര്. കാണാൻ യാതൊരു വർഗ്ഗത്തും ഉള്ള പെണ്ണായിരുന്നില്ല ലിന്‍സി. എന്നിട്ടും അവൾ ജോണ്‍ അണ്ണന്റെ മാനസസരസിലെ അരയന്നമായി. ഞങ്ങൾ ഐ.ഐ.റ്റി ക്യാമ്പസ്സിനു സമീപം ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ശ്രീജിത്ത്‌ പിന്നെ ജോണ്‍ അണ്ണന്‍. ഞാനും ശ്രീജിത്തും പി. ജി. ചെയ്യുന്നു. ജോണ്‍ അണ്ണന്‍ പി. എച്ച്. ഡി. ചെയ്യുന്നു. ഞങ്ങള്‍ താമസിക്കുന്ന വീടിന് മുന്നിൽ റെയിൽവേ ട്രാക്കാണ്. അതിനുമപ്പുറം ചേരി പോലെ കുറെ വീടുകളും കടകളും. അതിനു മുന്നിൽ ഗ്രാന്‍ഡ്‌ ട്രങ്ക് റോഡ്. ഇതായിരുന്നു ഞങ്ങളുടെ താമസ സ്ഥലത്തിന്റെ ഒരേകദേശ രൂപം. ട്രാക്കിന് അപ്പുറത്തുള്ള ചെറുവീടുകളിൽ പത്തു മുപ്പത് കുടുംബങ്ങൾ താമസിച്ചിരുന്നു. ഒരു ചേരി പോലെ. അവിടെയാണ് ലിൻസിയും അവളുടെ കുടുംബവും താമസിച്ചിരുന്നത്. അവളുടെ കുടുംബത്തില്‍ ആരൊക്കെ ഉണ്ട് എന്നെനിക്കറിയില്ല. ഞാന്‍ അവളെയും അവളുടെ അനുജത്തിയേയും മാത്രമേ കണ്ടിട്ടുള്ളു. അവര്‍ രണ്ടു പേരും ഞങ്ങളുടെ താമസ സ്ഥലത്ത് വരുമായിരുന്നു. കാരണം അവിടെ ശാന്തി ഉണ്ടായിരുന്നു.

 ഓർമ്മകൾക്കെന്തു സുഗന്ധം... (പുസ്തകം: കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ- വായനാക്കുറിപ്പ് : റുക്‌സാന തസ്‌നീം)

ഓർമ്മകൾക്കെന്തു സുഗന്ധം... (പുസ്തകം: കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ- വായനാക്കുറിപ്പ് : റുക്‌സാന തസ്‌നീം)

തൃശൂർ കേരളവർമ്മ കോളേജിലെ മലയാള വിഭാഗം അധ്യാപിക ദീപാ നിശാന്തിന്റെ ' കുന്നോളമു ണ്ടല്ലോ ഭൂതകാല കുളിർ' എന്ന പുസ്തകത്തിന്റെ  വായനാക്കുറിപ്പ്. ഏറെക്കാലത്തിനുശേഷം ഓരോ അക്ഷരങ്ങളും അത്രമേൽ ആസ്വദിച്ചു വായിച്ച ഒരു പുസ്തകമായിരുന്നു ദീപ ടീച്ചറുടെ ഈ പുസ്തകം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ തോന്നിപ്പിക്കുന്ന പുസ്തകങ്ങൾ വളരെ കുറവാണ്.എന്നാൽ, ഈ പുസ്തകത്തിലെ ഓരോ അധ്യായം വായിക്കുമ്പോഴും ഹൃദയത്തിനുള്ളിൽ നിറയുന്ന ഒരു കുളിരുണ്ട്. ആ കുളിരിനെ  പറ്റി തന്നെയാണ്  പുസ്തകത്തിലുടനീളം എഴുത്തുകാരി വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നത്.

സലിം ജേക്കബിന്റെ പുതിയ നോവൽ 'രജൗറിയിലെ മാർഖോർ' ഇമലയാളിയില്‍ ഉടന്‍ ആരംഭിക്കുന്നു

സലിം ജേക്കബിന്റെ പുതിയ നോവൽ 'രജൗറിയിലെ മാർഖോർ' ഇമലയാളിയില്‍ ഉടന്‍ ആരംഭിക്കുന്നു

മലയാളത്തിലെ പട്ടാള കഥാ ശാഖയിലേക്ക് തികച്ചും വ്യത്യസ്തമായ ഒരു പട്ടാള കഥയുമായി എഴുത്തുകാരൻ സലിം ജേക്കബ് രംഗത്ത് വരുകയാണ്. നോവലിന്റെ പേര് നാശം രജൗറിയിലെ മാർഖോർ. നാശം വിതയ്ക്കുവാൻ ഉടമ്പടി എടുത്ത തീവ്ര വാദികൾ. അവരുടെ ചെയ്തികൾ പരിശോധിച്ചും പുതിയ ദൗത്യങ്ങൾ ഏല്പിച്ചും പശ്ചാത്തലത്തിൽ കഴിയുന്ന തീവ്ര വാദി സംഘടനാ നേതാക്കൾ. ഇവർക്ക് വേണ്ട സഹായങ്ങൾ നൽകുവാൻ നിര്ബന്ധിതരായി ഇടനിലക്കാരായി പ്രവർത്തിക്കുന്ന ചുരുക്കം ചില നാട്ടുകാർ. രാജ്യത്തിന് വേണ്ടി ജീവൻ പോലും ത്യജിക്കുന്ന ധീര ജവാന്മാർ. തീവ്രവാദികളുടെ നീക്കങ്ങൾ നിരീക്ഷിച്ചു ജാഗ രൂകരായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗം.

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്രസാഹിത്യഅക്കാദമി അവാർഡ്

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്രസാഹിത്യഅക്കാദമി അവാർഡ്

2025ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരത്തിന് ശ്രീജിത്ത് മൂത്തേടത്ത് അർഹനായി. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവൽ ആണ് പുരസ്കാരത്തിന് അർഹമായത്. പുതിയ തലമുറയിൽ സഹജീവിസ്നേഹവും പ്രകൃതി അവബോധവും സൃഷ്ടിക്കുന്ന രചനകളാണ് ശ്രീജിത്ത് മൂത്തേടത്തിന്റെത്. ആഗോളതാപനവും അന്റാർട്ടിക്കയിലെ മഞ്ഞുരുക്കവും സമുദ്രജലനിരപ്പിലെ വ്യതിയാനവും ചടുലമായ കാലാവസ്ഥാപ്രതിസന്ധികളും ചർച്ചചെയ്യുന്ന നോവലാണ് പെൻഗ്വിനുകളുടെ വൻകരയിൽ. ആന്റമാൻ നിക്കോബാർ ദ്വീപുകൾ, ഇന്തോനേഷ്യൻ ദ്വീപുകൾ, ആസ്ത്രേലിയ ഭൂഖണ്ഡം എന്നിവിടങ്ങളിലെ സങ്കീർണമായ ജൈവസമ്പത്തുകളെയും അവയുടെ ആവാസവ്യവസ്ഥകളെയും മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകളുടെ ഫലമായി പ്രകൃതിയിലും ജൈവസമ്പത്തിലുമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവ

 ലിറ്റി (കഥ: ശ്രീകുമാർ ഭാസ്കരൻ)

ലിറ്റി (കഥ: ശ്രീകുമാർ ഭാസ്കരൻ)

“അവള്‍ ഒരു പാവമാണ്. അല്ലെ” “ആര്” ഞാന്‍ ചോദിച്ചു . “ലിറ്റി. നമ്മുടെ ലിറ്റി തോമസ്‌ “ പറയുന്നത് റെനില്‍ ആണ്. എബ്രഹാം ചാക്കോ റെനില്‍ “ശരിയാണ്”. ഞാന്‍ പറഞ്ഞു. ഒരു വിവാഹാലോചനയുടെ മട്ടും മാതിരിയുമുണ്ട് റെനി ലിന്റെ പറച്ചില്‍ കേള്‍ക്കുമ്പോള്‍. “ഉറപ്പിച്ചോ” ഞാന്‍ ചോദിച്ചു. “എന്ത്” “അല്ല അവളെ വാമഭാഗത്ത്‌ ഉറപ്പിച്ചോ എന്ന് ചോദിക്കുവായിരുന്നു.” ഞാന്‍ പറഞ്ഞു. “ഹേയ്. നീ എന്താ ഈ പറയുന്നേ. ഞാന്‍ വെറുതെ ചോദിച്ചെന്നെയുള്ളു.” റെനിലിന് ചെറിയ ഒരു ചമ്മല്‍. “കഴിഞ്ഞ ബുധനാഴ്ച തമ്പുരാനേം തമ്പുരാട്ടിയേം മോത്തിജി പാര്‍ക്കില്‍ കണ്ടതായി ചില ചാരന്മാര്‍ അറിയിച്ചിട്ടുണ്ട്.” ഞാന്‍ പറഞ്ഞു.