Image

വെള്ളിത്തിരയിൽനിന്ന് തെറിക്കുന്ന ചോര (അഹ്‌മദ്‌ ശരീഫ് പി)

Published on 03 March, 2025
വെള്ളിത്തിരയിൽനിന്ന് തെറിക്കുന്ന ചോര (അഹ്‌മദ്‌ ശരീഫ് പി)

മരം മുറിക്കുന്ന യന്ത്രവാൾകൊണ്ട് തലങ്ങും വിലങ്ങും മനുഷ്യരെ അറുത്തുകൊല്ലുക,  ചോരയിൽ കുളിക്കുക, കണ്ണുകാണാത്ത ഒരു മനുഷ്യനെ പുകയുന്ന ആസിഡിൽ എറിഞ്ഞു വെന്തുരുകുന്നതുകണ്ട് ആസ്വദിക്കുക, കൈയും കാലും വെട്ടിയെടുത്ത് അതുമായി നർത്തനമാടുക -ഈയിടെ പുറത്തിറങ്ങിയ ചില സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന ദൃശ്യങ്ങളാണ് ഇതെല്ലാം.  

സാമൂഹിക പ്രതിബദ്ധതയുള്ള നിലപാട്  പ്രകടിപ്പിച്ചിട്ടുള്ള സംവിധായകരും നമ്മുടെ വീട്ടിലെ പയ്യന്മാർ എന്ന കണക്കിൽ പ്രേക്ഷകലക്ഷങ്ങൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുമാണ് മത്താപ്പൂ കത്തിക്കുന്ന ലാഘവത്തോടെ   തോക്കും ബോംബും കത്തിയും വാളും ഉപയോഗിച്ച് കൈവിറക്കാതെ മനുഷ്യരെ കൊല്ലുന്നതിനെ ആഘോഷമാക്കുന്ന സിനിമകളുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിരിക്കുന്നത്. 

ലോകത്തെമ്പാടും സാമൂഹിക മാറ്റത്തിന് പ്രേരകമായ ബഹുജന മാധ്യമവും കലാരൂപവുമാണ് സിനിമകൾ. സാമൂഹിക തിന്മകളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വെല്ലുവിളിക്കുന്ന,  ഭരണകൂടങ്ങളെ പിടിച്ചുലക്കാൻ പോലും പോന്ന സിനിമകൾ നമ്മുടെ നാട്ടിൽത്തന്നെ വെള്ളിത്തിര നിറഞ്ഞാടിയിട്ടുണ്ട്. എന്നാൽ, ഇന്നിറങ്ങുന്ന സിനിമകൾ മനുഷ്യരെ കൊണ്ടുപോകുന്നത് എങ്ങോട്ടാണ്? സമീപകാലത്ത് കേരളത്തിൽ നടമാടിയ പല കൊലപാതകങ്ങളിലും കൊടും ക്രൂരതകളിലും മയക്കുമരുന്നിനൊപ്പം ചോരക്കളികള്‍ സെലിബ്രേറ്റ് ചെയ്യുന്ന സിനിമകളും പ്രേരകമായിട്ടുണ്ട് എന്ന് കാണാതിരിക്കാനാവില്ല. ചോരയിൽ മണ്ണുപറ്റും എന്നും മറ്റുമുള്ള ഡയലോഗുകൾ നമ്മുടെ വീട്ടിലെ കൊച്ചുകുഞ്ഞുങ്ങൾപോലും പറഞ്ഞു നടക്കുന്നുവെങ്കിൽ കൗമാരക്കാരിലും യുവജനങ്ങളിലും ആ ഡയലോഗുകളും അക്രമരംഗങ്ങളും ചെലുത്തുന്ന സ്വാധീനം എപ്രകാരമായിരിക്കും. ആർക്കും സംശയം തോന്നാത്ത വിധത്തിൽ കൊന്നു കുഴിച്ചു മൂടുന്നതിനെ ‘ദൃശ്യം മോഡൽ’ എന്നാണല്ലോ കുറെ വർഷമായി നമ്മൾ വിളിച്ചുവരുന്നതുതന്നെ. 

മോഷണവും ധീരകർമമായി ചിത്രീകരിക്കുന്നുണ്ട് ചില സിനിമകൾ. കവർച്ചക്കേസുകളിൽ പിടിയിലാവുന്ന പലരും പാഠപുസ്തകമായി ചൂണ്ടിക്കാട്ടുന്നത് അത്തരം ചില സിനിമകളെയാണ്. അക്രമത്തിനും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങൾക്കുമെതിരിൽ ബോധവത്കരണം നടത്തുന്നതിന് ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒരു മാധ്യമമാണ് സത്യത്തിൽ സിനിമ. പുകവലിയുടെയും ലഹരിയുടെയും ദൂഷ്യഫലങ്ങൾക്കെതിരായ പരസ്യ കാമ്പയിനുകളിൽ നമ്മുടെ താരങ്ങൾ അണിനിരക്കുന്നതിന് അതിന്റേതായ സ്വാധീനം ഉണ്ടാകുന്നുണ്ട് എന്നതും എടുത്തുപറയണം. 

ഭരണാധികാരിക്ക് അലോസരം തോന്നിയേക്കുമെന്ന് സെൻസർ ബോർഡിലെ ഏതെങ്കിലുമൊരു അംഗത്തിന് തോന്നിയാൽ സർട്ടിഫിക്കറ്റ് അനുവദിക്കാതെ സിനിമകൾ തടഞ്ഞുവെക്കുന്ന നാട്ടിലാണ് തുടക്കം മുതൽ ഒടുക്കം വരെ വെടിവെപ്പും കൊള്ളിവെപ്പും അക്രമ ഡയലോഗുകളും കുത്തിനിറച്ച ചിത്രങ്ങൾക്ക് അനുമതി ലഭിക്കുന്നതും അവ അതിവേഗം ഹിറ്റായി മാറുന്നതും. നാട്ടിൽ നടക്കുന്ന നടുക്കുന്ന കൊലപാതകങ്ങളിൽ അത് നടപ്പാക്കിയവർ മാത്രമാണോ ഉത്തരവാദികൾ? തലങ്ങും വിലങ്ങും മനുഷ്യരെ വെട്ടിക്കൊല്ലുന്ന സിനിമകളെ നൂറുകോടി ക്ലബിലെത്തിക്കാൻ മത്സരിക്കുന്ന സാക്ഷര മലയാളിക്ക് ഈ തിന്മകളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഓടിയൊളിക്കാനാവില്ലെന്നുറപ്പ്. 
.

Join WhatsApp News
Jayan varghese 2025-03-03 04:20:38
ഹൂണന്മാരുടെയും മുഗളന്മാരുടെയും പിന്നെ ബ്രിട്ടീഷുകാരുടേയും അടിമ നുകങ്ങൾ ചുമന്നു നടന്നിരുന്ന ഈ കിഴക്കനേഷ്യൻ ദരിദ്ര രാജ്യത്തെ പ്രജകളുടെ രക്തത്തിൽ പ്രതികാരത്തിന്റെ രക്താണുക്കൾ നിശബ്ദമായി അടങ്ങിക്കിടക്കുകയായിരുന്നു. വെളുത്ത യജമാനന്മാർക്കു പകരം വന്ന വീറ്റിഷ് യജമാനന്മാരുടെ നാടൻ നുകങ്ങൾ വീണ്ടും ചുമക്കേണ്ടി വന്നപ്പോളും ഈ പ്രതികാരം ആളിക്കത്തിയെങ്കിലും നിവർത്തിയില്ലാതെ അവർ എല്ലാം സഹിച്ചു. തങ്ങൾ ചെയ്യാനാഗ്രഹിച്ചത് നരസിംഹവും വല്യേട്ടനുമൊക്കെയായി വന്ന സിനിമയിലെ നായകന്മാർ ചെയ്യുമ്പോൾ, അവർ മറ്റേ യജമാന വർഗ്ഗത്തെ അടിച്ചു തകർക്കുമ്പോൾ ഈ അടിമകൾ അവരെ നെഞ്ചിലേറ്റി ആരാധിച്ചു. താരങ്ങൾ മെഗായും സൂപ്പറുമായി. സംവിധാർക്ക് താടി വളർന്നു, നിർമ്മാതാക്കൾ സാംസ്‌കാരിക നായകളായി! ന്യൂജെൻ കാലത്ത് അടിയും ഇടിയും മാത്രം പോരാ എന്ന് വന്നു. അത് കൊണ്ടാണ് ഇളിപ്പും കുലുക്കും വെട്ടും കുത്തും ചോരപ്പുഴയും. നാട് വരളുന്നു, നമ്മുടെ നാട് വരളുന്നു ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക