Image

"കലികാലം" (ജോയി പാരിപ്പള്ളില്‍)

Published on 25 April, 2025
"കലികാലം" (ജോയി പാരിപ്പള്ളില്‍)

കഷണ്ടിയുണ്ടെന്റെ അച്ഛന്
കാണുവാനും കറുത്തതാണ്..!!
"കരിമംഗല്യം "കയറിയ കവിളും
കുഴിഞ്ഞ കൺതടങ്ങളും..!!
നരച്ച മുടിയും നീണ്ട താടിയും
ചുളുങ്ങിയ തൊലിപ്പുറവും
അസ്ഥികൾ തെളിയും നെഞ്ചും
വാക്കുകൾക്കു വിറയലും..!!
കൈയ്യിൽ വടിയും  മുടന്തും
കൂനും പിന്നെ കാഴ്ചക്കുറവും..!!

മുഷിഞ്ഞ മുണ്ടും കുപ്പായവുമിട്ട്
കയ്യിൽ ലോട്ടറി ടിക്കറ്റുമായി
കവലയുടെ ഓരത്ത് നിന്ന്
നാളത്തെ ഭാഗ്യം ഇന്ന് വിൽക്കുന്ന
അച്ഛന്റെ വിയർത്ത മുഖം കണ്ട്
സൺഗ്ലാസ്സും സ്പ്രേയും പൂശി
"ഹോണ്ടാ "യിലെത്തിയ ഞാൻ
സ്റ്റീരിയോറാപ്പിൻ താളത്തിൽ
പ്രണയിനിയെ ചേർത്തണച്ച്
ചില്ലുകൾ താഴ്ത്തിയൊന്ന്
നോക്കുവാൻ നിൽക്കാതെ
അതിവേഗം ഓടിച്ചു പോയി..!!

Join WhatsApp News
Sudhir Panikkaveetil 2025-04-26 13:40:00
ഇന്ന് സമൂഹത്തിൽ അരങ്ങേറുന്ന കൊടും ക്രൂരതയുടെ കറുത്ത ചിത്രം ഈ കവിതയിൽ കവി വരച്ചിടുന്നു. സ്വന്തം ഭാഗ്യം നഷ്ടപ്പെട്ട വൃദ്ധനായ ഒരാൾ മറ്റുള്ളവർക്ക് ഭാഗ്യ പരീക്ഷണങ്ങൾക്ക് അവസരം നൽകി ജീവിക്കുന്നു. ഒരു പക്ഷെ തൻ വിൽക്കുന്ന ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഭാഗ്യമാകട്ടെ എന്ന് ആശിക്കുമ്പോൾ സ്വയം ഹതഭാഗ്യനായ അദ്ദേഹത്തതിന് ആശ്വാസം കിട്ടുമായിരിക്കും. വളരേ ലളിതമായ ഈ കവിതയിലെ ലോട്ടറി ടിക്കെറ്റ് ശക്തമായ ഒരു പ്രതിമാനമാണ്. ജീവിതം അതേപോലെ തന്നെ. കിട്ടിയാൽ കിട്ടി അല്ലെങ്കിൽ പോയി. നന്നായിട്ടുണ്ട് ശ്രീ ജോയ് പാരിപ്പള്ളിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക