Image

സിന്ധു നദിയില്‍ ഒന്നുകിൽ വെള്ളം ഒഴുകും അല്ലെങ്കില്‍ ചോര ; ബിലാവല്‍ ഭൂട്ടോ

Published on 26 April, 2025
സിന്ധു നദിയില്‍ ഒന്നുകിൽ വെള്ളം ഒഴുകും  അല്ലെങ്കില്‍ ചോര ; ബിലാവല്‍ ഭൂട്ടോ

ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി മുൻ പാക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചതിലാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി . ഒന്നുകിൽ വെള്ളം അല്ലെങ്കിൽ അവരുടെ ചോര ഒഴുകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മേധാവി ബിലാവൽ ഭൂട്ടോ-സർദാരി മുന്നറിയിപ്പ് നൽകി.

'സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും' എന്നാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

 പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണെന്നും ബിലാവല്‍ ഭൂട്ടോ കൂട്ടിച്ചേര്‍ത്തു.

 ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു നാഗരികതയുടെ അവകാശികളാണെന്ന് മോദി പറയുന്നു. എന്നാല്‍ ആ നാഗരികത ലാര്‍ക്കാനയിലെ മോഹന്‍ജൊ ദാരോയിലാണ്. തങ്ങള്‍ അതിന്റെ യഥാര്‍ത്ഥ സംരക്ഷകരാണെന്നും ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറയുന്നു.

സിന്ധു നദി ജല കരാര്‍ ഏകപക്ഷീയമായി താത്കാലികമായി മരവിപ്പിക്കുകയാണ് മോദി ചെയ്തത്. സിന്ധു നദി തങ്ങളുടേതാണെന്നും അത് തങ്ങളുടേതായി തുടരുമെന്നും താന്‍ ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു.

1960 സെപ്റ്റംബറിൽ ഒപ്പുവച്ച ഈ ഉടമ്പടി, സിന്ധു നദീതടത്തിലെ ആറ് നദികളിലെ ജലം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ എങ്ങനെ ഉപയോഗിക്കാമെന്നും വിതരണം ചെയ്യാമെന്നുമാണ് പറയുന്നത്. 

കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ഭാവിയിൽ പാകിസ്ഥാന് ഭീമാകാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പാകിസ്ഥാൻ അവരുടെ കാർഷിക ഭൂമിയുടെ 80%ത്തിനുമുള്ള വെള്ളം ഇതുവഴിയാണ് എടുക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക