ബോഡി എന്ന് വിളിക്കാവുന്ന വസ്തുക്കളുടെ സമാഹാരമാണല്ലോ പ്രപഞ്ചം. ഈ ബോഡികൾ വിവിധങ്ങളായരൂപത്തിലും ഭാവത്തിലും ആണ് രൂപപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിയാം. ഓരോ ബോഡികളും അളവില്ലാത്ത ചെറുബോഡിയുടെ ഒരു സമാഹാരം ആയി കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത് കൊണ്ടാണ് ഇതിപ്പോൾ ഇവിടെ ഇങ്ങനെയുള്ളത്എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം കൂടിച്ചേർന്നുണ്ടായ വസ്തുക്കളുടെ അടിസ്ഥാന വസ്തു എന്ത് എന്നഅന്വേഷണത്തിൽ ഇന്നത്തെ ശാസ്ത്രം കണികകൾ അഥവാ ആറ്റങ്ങളിൽ എത്തി നിൽക്കുകയും അതിനുംപിന്നിലുള്ളത് എന്ത് എന്ന അന്വേഷണം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു..
ഈ ആറ്റങ്ങളുടെ കൂടിച്ചേരലുകൾക്ക് കൂട്ടുനിന്ന സാഹചര്യങ്ങളുടെ വ്യത്യസ്തതകൾക്കു വിധേയമായിട്ടാണ്വ്യത്യസ്ത ബോഡികളായി പ്രപഞ്ചം രൂപപ്പെട്ടിട്ടുള്ളത് എന്നതിനാൽ ഓരോ സൂക്ഷ്മ കണികയും അതിന്റെഅടുത്തതിനോട് കൂടിച്ചേരുന്നതിനുള്ള പ്രചോദനം ഒരു ചിന്തയായി അതിന്മേൽ പ്രവർത്തിച്ചിട്ടുണ്ടാവണമല്ലോ ? എവിടെയും ഒരു ചിന്ത രൂപപ്പെടണമെങ്കിൽ ചിന്തകളെ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു ബോധാവസ്ഥഉണ്ടായിരിക്കണം എന്നത് നമ്മുടെ തന്നെ അനുഭവമാണ്. ആ ബോധാവസ്ഥ രൂപപ്പെടുത്തിയ ചിന്തകളുടെസാക്ഷിപത്രങ്ങളായി ഓരോ വസ്തുക്കളും സ്വയമറിഞ്ഞും അടുത്തതിനെ അറിയിച്ചും നില നിൽക്കുമ്പോൾ നാംവിവക്ഷിക്കുന്ന പ്രപഞ്ചം എന്ന വർത്തമാന സത്യം നമുക്ക് അനുഭവേദ്യമാവുന്നതു പോലെ സർവ്വ പ്രപഞ്ചവസ്തുക്കളിലും അനുഭവേദ്യമാവുന്നുണ്ടാവണമല്ലോ ?
ഇങ്ങനെ ചിന്തിക്കുമ്പോൾ സജീവമായ ഒരു ജീവാവസ്ഥയും അതിൽ നിന്നുളവാകുന്ന ബോധാവസ്ഥയിൽ നിന്ന്രൂപം കൊള്ളുന്ന ചിന്തയും സർവ പ്രപഞ്ചത്തിലുമായി നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് കണ്ടെത്താനാവുമല്ലോ? ആ അവസ്ഥകളുടെ ആനുപാതിക കാർബൺ കോപ്പികൾ പോലെ നാമുൾപ്പടെയുള്ള പ്രപഞ്ച കഷണങ്ങൾ നിലനിന്ന് കൊണ്ട് നമ്മുടെ വർത്തമാനാവസ്ഥയായി ഭവിക്കുന്നു എന്നതല്ലേ സത്യം ?
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എന്റെ ശരീരത്തിൽ കോടാനുകോടി ജീവനുകൾ ഞാനറിയാതെ കൂടു കെട്ടിവസിച്ചു കൊണ്ടിരിക്കുകയാണ് എന്ന ശാസ്ത്രീയ കണ്ടെത്തൽ തന്നെയാണ് എന്നും എവിടെയുംഅപ്രകാരത്തിലുള്ള കോളനികളുടെ സജീവ ഇടങ്ങളായി നമുക്കറിയുന്നതും അറിയാനാവാത്തതുമായ അനേകംരൂപ ഭാവങ്ങളിലൂടെ സത്യപ്രപഞ്ചത്തിന്റെ വർത്തമാനാവസ്ഥ രൂപപ്പെടുത്തുന്നത് എന്ന് കണ്ടെത്താൻ കേവലമായയുക്തിബോധം മാത്രം മതിയാവുന്നതാണ്.
ഇവിടെ ഇപ്രകാരമെങ്കിൽ അവിടെ അപ്രകാരം തന്നെ ആയിരിക്കും എന്ന നിലയിലുള്ള യുക്തി സഹമായ തെളിവ്അംഗീകരിക്കുവാൻ നമുക്ക് തീരെ മനസ്സ് വരുന്നില്ല.. ആയതിനുള്ള പ്രാഥമിക കാരണമായി ഭവിക്കുന്നത്നമ്മളിലുള്ള നമ്മുടെ അജ്ഞതയാണ്. അറിവ് എന്ന നിലയിൽ നാം കണ്ടെത്തി അടയാളപ്പെടുത്തിയിട്ടുള്ളവസ്തുതകൾ പോലും നിരന്തര മാറ്റങ്ങൾക്ക് വിധേയമായി ഇന്നുകളിൽ നിന്നു നാളെകളിലേക്ക്സഞ്ചരിക്കുകയാണ്.
ഉദാഹരണമായി എന്താണ് പ്രകാശം എന്നതിനുള്ള ഉത്തരം തേടി നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞന്മാർഅലയുകയാണ്. അത് കണികകളാണ് എന്ന് ഒരു കൂട്ടർ തെളിയിക്കുമ്പോൾ അത് തരംഗങ്ങളാണ് എന്ന് മറ്റൊരുകൂട്ടർ തെളിയിക്കുന്നു. I പ്രകാശം എന്തുകൊണ്ട് നിർമ്മിച്ചിരിക്കുന്നു എന്നുള്ള അന്വേഷണത്തിൽ ഭൗതികശാസ്ത്രവും ക്വണ്ടം ഫിസിക്‌സും വ്യത്യസ്ത പ്രോപ്പർട്ടികളെ കണ്ടെത്തുന്നതായി അനുഭവപ്പെടുന്നത്ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നു. ക്വണ്ടം സൂപ്പർ പൊസിഷനിലൂടെ നൂറു വർഷങ്ങൾക്കു മുൻപ് കണ്ടെത്തിയ പ്രോപ്പർട്ടികൾ പോലും തെളിയിക്കപ്പെടാനുള്ള പരീക്ഷണങ്ങളുമായി സമീപിക്കുമ്പോൾ അകാരണമായിഅപ്രത്യക്ഷമാവുന്നു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നില നിൽക്കുന്നു !
നമുക്കറിയാവുന്ന നമ്മുടേത് പോലെയുള്ള ജീവനെ പാറകളിലും പർവത ശിഖരങ്ങളിലും നക്ഷത്രങ്ങളിലുംനക്ഷത്ര രാശികളിലും ഒക്കെ നമുക്കു കണ്ടെത്താനാവാത്തത് കൊണ്ട് തന്നെയാണ് നമ്മുടെ പരിമിതികളിൽചുരുണ്ടു കൂടി നിന്ന് നാമവയെ നിർജ്ജീവ വസ്തുക്കൾ എന്ന് സധൈര്യം വിളിച്ചു കൊണ്ടിരിക്കുന്നത് !.
ഈ വിളി നമ്മൾ സ്വയം രൂപപ്പെടുത്തിയതല്ലെന്നും നമുക്ക് വേണ്ടി നമ്മളുടെ ശാസ്ത്രം അവരുടേതായ ഒരളവുകോലുമായി വന്നു നമ്മളെ പഠിപ്പിച്ചതാണെന്നും മനസ്സിലാക്കുമ്പോൾ അചേതന വസ്തുക്കളും സചേതനവസ്തുക്കളും എന്ന ആ വേർതിരിവ് മാനുഷികമായ മാനദണ്ഡങ്ങളിൽ നിന്ന് മാത്രം വന്നിട്ടുള്ളതാകയാൽ അത്ശരിയാവാനിടയില്ല - ആ അളവുകോൽ ഉപേക്ഷിച്ചാൽ തീരാവുന്ന പ്രശ്നമേ ഇതിലുള്ളു. ഒരു ദൂരത്തെ ഒരാൾഇഞ്ചു കൊണ്ടും അപരൻ മീറ്റർ കൊണ്ടും അളക്കുമ്പോൾ വ്യത്യസ്തങ്ങളായ അക്കങ്ങൾ കിട്ടുന്നത് പോലെയേഇതുള്ളൂ. എങ്കിലും രണ്ടുപേരും തങ്ങളുടെ അക്കമാണ് ശരി എന്ന് സ്ഥാപിക്കാൻ തങ്ങളുടെ ന്യായങ്ങളുടെബോധ്യങ്ങളുമായി ശ്രമിച്ചു കൊണ്ടേയിരിക്കും.
അചേതന വസ്തുക്കൾ എന്ന് നാം അടയാളപ്പെടുത്തുന്ന വസ്തുക്കൾ യഥാർത്ഥത്തിൽ അങ്ങിനെആയിരിക്കുകയില്ല. നമ്മുടെ അളവുകോലുകൾക്ക് അവ പകമാവുന്നില്ല എന്നത് കൊണ്ട് മാത്രം അതിന്റെ അളവ്തെറ്റാകുന്നില്ല. നമ്മൾ രൂപപ്പെടുത്തിയ ഒരളവുകോലുമായി സമീപിക്കുമ്പോൾ ആ നിലവാരത്തിലുള്ള അളവാണ്നമുക്ക് ലഭിക്കുന്നത്. ആനയുടെ ശരീര ഭാഗങ്ങളെ നേരിട്ട് തൊട്ടു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്അന്ധന്മാർ ആനയ്ക്ക് വ്യത്യസ്ത രൂപങ്ങൾ കല്പിച്ചത് എന്നത് പോലെ?
ഇപ്രകാരം ഓരോ പ്രപഞ്ച വസ്തുവിലും ഒരു ചൈതന്യം അഥവാ ബോധാവസ്ഥ അഥവാ ചിന്ത അഥവാ ജീവൻതുടിച്ചു നിൽക്കുന്നുണ്ട്. ഓരോ ജീവ വസ്തുവിലും അന്തർലീനമായിരിക്കുന്ന ബോധാവസ്ഥയിൽ നിന്ന്രൂപപ്പെടുന്ന ചിന്തയാണ് അതിന്റെ വർത്തമാനാവസ്ഥ പ്രദാനം ചെയ്യുന്ന അതിന്റെ ഉടമസ്ഥനായിപ്രവർത്തിക്കുന്നത് എന്നത് പോലെ സർവ്വ പ്രപഞ്ചത്തിലുമായി നിറഞ്ഞിരിക്കുന്ന അനിവാര്യമായബോധാവസ്ഥയിൽ രൂപം കൊള്ളുന്ന അനിവാര്യ ചിന്തയാണ് പ്രപഞ്ച ഉടമ എന്ന നിലയിൽ നമ്മൾ ഉൾപ്പടെയുള്ള സർവ്വ പ്രപഞ്ചത്തിന്റെയും വർത്തമാനാവസ്ഥ നില നിർത്തുന്നത്.
പരിണാമ പരമ്പരയിലെ അനിവാര്യ മാറ്റത്തിന്റെ ആപേക്ഷിതയിൽ നമ്മുടെ വർത്തമാനം ഭൂതത്തിലേക്കു വഴിമാറുമ്പോൾ അത് നമ്മുടെയോ നമ്മളും കൂടിയുള്ള പ്രപഞ്ചത്തിന്റെയോ അവസാനമല്ല. നിരന്തര മാറ്റത്തിന്റെനിതാന്ത ചലനങ്ങളിലൂടെ നില നിൽക്കുന്ന പ്രപഞ്ചം അതിന്റേതായ മറ്റൊരു മാറ്റത്തിനായി നമ്മെമാറ്റിത്തീർക്കുന്നുവെന്നേയുള്ളു. നമ്മൾ ജനിക്കുന്നതിനു മുൻപുള്ള അവസ്ഥയിൽ നമ്മൾ ഉണ്ടായിരുന്നിട്ടുംഅതെന്തെന്നു നമുക്കറിയാത്തതു പോലെ മരണം എന്ന് വിവക്ഷിക്കപ്പെടുന്ന മാറ്റത്തിന് ശേഷവും മറ്റൊരുരൂപത്തിൽ പ്രപഞ്ചമായി നമ്മളുണ്ടാവും ! പരിണാമ പരമായ മറ്റൊരു റീസൈക്കിൾ പ്രിക്രിയയിലൂടെ മറ്റൊരുപ്രപഞ്ച കഷണമായി മറ്റൊരു ബോധാവസ്ഥയായി നമ്മളുണ്ട്
ആ ബോധാവസ്ഥ ഇന്ന് നമ്മൾ അനുഭവിക്കുന്ന നമ്മുടെ ബോധാവസ്ഥയുടെ അതെ പാറ്റേണിൽത്തന്നെആയിരിക്കണം എന്ന നിര്ബന്ധ ബുദ്ധി ഒഴിവാക്കാനായാൽ അജ്ഞാതമായ അത്തരം ഒരവസ്ഥയിലും ആനന്ദംഅനുഭവിക്കാനാകും എന്ന് കരുതാവുന്നതാണ്.. .
നമുക്ക് നിയന്ത്രിക്കാനാവാത്ത ഈ അവസ്ഥയെ നിയന്ത്രിക്കുവാൻ നമുക്ക് പിന്നിൽ ഒരു സംവിധാനംഉണ്ടായിരിക്കും എന്ന അനിവാര്യമായ ആത്മ വിശ്വാസത്തോടെയാണ് മുഴുവൻ പ്രപഞ്ചത്തിന്റെയും ഇന്നുകൾഅവസാനിക്കുന്നത്. നാളത്തെ പുലരി സ്വപ്നം കണ്ടു കൊണ്ട് മൂടിപ്പുതച്ചുറങ്ങുവാൻ നമ്മെ സഹായിക്കുന്നതുംഈ ആത്മ വിശ്വാസമാണ്. എങ്കിലും ഹതാശയനായ വയലാറിനെപ്പോലെ ‘ ഈ മനോഹര തീരത്ത് തരുമോഇനിയൊരു ജന്മം കൂടി ‘ എന്ന് വിലപിച്ചു കൊണ്ട് മഹാ കാലത്തിന്റെ മടക്കുകളിലേക്കു മടങ്ങുവാനായി നമുക്കുംയാത്ര തുടരാം..