വി.എസ്. എന്ത് ഗുണം ചെയ്തു? വി.എസ്  പ്രതിനിധീകരിച്ചിരുന്നത് വരട്ടു വാദങ്ങളും, വികസന വിരുദ്ധതയും; സമൂഹത്തിന് വേണ്ടത്  സംരഭകത്വം, വികസനം  (വെള്ളാശേരി ജോസഫ്)

വി.എസ്. എന്ത് ഗുണം ചെയ്തു? വി.എസ് പ്രതിനിധീകരിച്ചിരുന്നത് വരട്ടു വാദങ്ങളും, വികസന വിരുദ്ധതയും; സമൂഹത്തിന് വേണ്ടത് സംരഭകത്വം, വികസനം (വെള്ളാശേരി ജോസഫ്)

സഖാവ് വി.എസ്. അച്യുതാനന്ദൻ മരിച്ചപ്പോൾ കണ്ടമാനം വാഴ്ത്തപ്പെട്ടു. പക്ഷെ "ടാറ്റയും ബിർളയും ഉൾപ്പെടെയുള്ളവരാണ് താൻ അധികാരത്തിൽ വരുന്നതിനെ എതിർക്കുന്നത്" എന്നുള്ള പുള്ളിയുടെ ഒരു പഴയ പ്രസ്താവന കണ്ടപ്പോൾ, അച്യുതാനന്ദനെ പോലുള്ളവരെ വാഴ്ത്തുന്ന മലയാളികളുടെ മാനസിക നിലയെ ഓർത്ത് ഇതെഴുതുന്നയാൾ ശരിക്കും അന്തിച്ചുപോയി. 'മരിച്ചവരെ കുറ്റം പറയരുത്' എന്നുള്ള സാമൂഹ്യമര്യാദ മാറ്റിനിറുത്തി വി.എസ്. അച്യുതാനന്ദനെ പോലുള്ള ഇടതുപക്ഷ നേതാക്കളെ വിലയിരുത്തിയാൽ, അവരൊക്കെ എണ്ണമറ്റ ദ്രോഹങ്ങൾ കേരളത്തിൻറ്റെ സാമ്പത്തിക വികസനത്തോട് ചെയ്തിട്ടുണ്ട് എന്നാർക്കും കാണാം. അതിലൊന്നുമാത്രമാണ് വികസനം സ്റ്റഷ്ടിക്കുന്ന വ്യവസായ നേതാക്കളായ ടാറ്റക്കും ബിർളക്കും എതിരേയുള്ള അച്യുതാനന്ദൻറ്റെ പഴയ പ്രസ്താവന.

പാലോട് രവി ചെന്നുചാടിയ വിവാദങ്ങളും ''ജനഗണ മംഗള ദായക ജയഹേ...'' ആലാപനവും (എ.എസ് ശ്രീകുമാര്‍)

പാലോട് രവി ചെന്നുചാടിയ വിവാദങ്ങളും ''ജനഗണ മംഗള ദായക ജയഹേ...'' ആലാപനവും (എ.എസ് ശ്രീകുമാര്‍)

ഇടതു മുന്നണിക്ക് തുടര്‍ഭരണം ലഭിക്കുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നുമൊക്കെയുള്ള തരത്തില്‍ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് പിന്നില്‍ ഗ്രൂപ്പ് പോര്. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തന രീതികളിലും ആശങ്കപ്പെട്ട് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംഭവം വലിയ വിവാദമായതോടെ പാലോട് രവി ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു.

മധുചന്ദ്രന് ആശംസകള്‍! (തമ്പി ആന്റണി)

മധുചന്ദ്രന് ആശംസകള്‍! (തമ്പി ആന്റണി)

​എന്നെ കഥാലോകത്തേക്കു കൈപിടിച്ചുയര്‍ത്തിയ മധുചന്ദ്രന്‍ ഏറെക്കാലത്തെ സേവനത്തിനുശേഷം'വനിത'യില്‍നിന്നു വിരമിക്കുന്നു എന്നറിഞ്ഞു. നേരില്‍കാണുന്നതിനും പരിചയപ്പെടുന്നതിനും എത്രയോ മുമ്പ്, എന്റെ ആദ്യത്ത കഥയായ 'ചില പെണ്‍കുട്ടികള്‍ അങ്ങനെയാണ്' 2013-ലെ ക്രിസ്തുമസ് പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ ധൈര്യംകാണിച്ച പത്രാധിപരാണു മധുചന്ദ്രന്‍. ​ഇടയ്ക്കിടെ കവിതകളെഴുതുമായിരുന്നെങ്കിലും പലപ്രാവശ്യം കഥയെഴുതി പരാജയപ്പെട്ട ഞാന്‍ എന്റെകോളേജ്പഠനകാലത്തെ ഒരനുഭവം വെറുതെ എഴുതി. അന്നു കൈകൊണ്ടെഴുതിയ ആ അനുഭവക്കുറിപ്പ് സുഹൃത്തും എഴുത്തുകാരനുമായ വിഷ്ണുമംഗലം കുമാറാണ് മലയാളത്തിൽ ടൈപ്പ് ചെയ്തുതന്നത്. അനുഭവവും ഭാവനയും ചേര്‍ന്നുള്ളരചനയായതുകൊണ്ട് കഥയാണോ എന്ന ഉറപ്പുപോലും എനിക്കില്ലായിരുന്നു. എന്നാലും കഥയുടെ തലക്കെട്ടില്‍ ഒരു'പെണ്‍കുട്ടി'യുണ്ടായിരുന്നതതുകൊണ്ടാണ് വനിതയ്ക്കയയ്ക്കാന്‍ തീരുമാനിച്ചത്. ഗൂഗളില്‍ വനിതയുടെ എഡിറ്ററെ തെരഞ്ഞു.

'പെര്‍വേര്‍ട്ടഡ് സെക്‌സ് സൈക്കോ ക്രിമിനല്‍' ഗോവിന്ദച്ചാമിയും കേരളത്തിലെ ജയിലുകളും (എ.എസ് ശ്രീകുമാര്‍)

'പെര്‍വേര്‍ട്ടഡ് സെക്‌സ് സൈക്കോ ക്രിമിനല്‍' ഗോവിന്ദച്ചാമിയും കേരളത്തിലെ ജയിലുകളും (എ.എസ് ശ്രീകുമാര്‍)

കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോവുകയും പിന്നീട് പിടിയിലാവുകയും ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന 10-ബി ബ്ലോക്കില്‍ നിന്നുള്ള ഈ ജയില്‍ ബ്രേക്കില്‍, വീഴ്ച പരസ്യമായി സമ്മതിച്ച് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ രംഗത്തുവരികയും സുരക്ഷാ വീഴ്ച വരുത്തിയതിന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ.കെ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ അഖില്‍ ചാരിറ്റ്, എസ് സഞ്ജയ് എന്നിവരെ ഉത്തരമേഖലാ ഡി.ഐ.ജി വി വിജയകുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇന്ന് റിമാന്‍ഡ് ചെയ്ത് അയച്ചു.

വിഹിതം അവിഹിതം, ജീവിതം ( വിചാരസീമ : പി.സീമ)

വിഹിതം അവിഹിതം, ജീവിതം ( വിചാരസീമ : പി.സീമ)

ഈ വിഹിതം, അവിഹിതം എന്നും തേച്ചിട്ടു പോയി എന്നും ഏറെ കേൾക്കുന്ന ഒരു കാലഘട്ടം ആണല്ലോ ഇത്. വിഹിതം ആയതു സർവ്വരാലും അംഗീകരിക്കപ്പെട്ടത്. മറ്റേതു ഒളിച്ചും പതുങ്ങിയും നടന്നു ചീത്തപ്പേരിൽ പെട്ടാതെ സൂക്ഷിക്കാൻ ഏറെ കഷ്ടപ്പെടേണ്ടത്.. എല്ലാവരും അംഗീകരിച്ചു പോകുന്ന വിഹിതത്തിൽ ചിലപ്പോൾ വേണ്ടുന്നത്ര ജീവിത സുഗന്ധമോ മനോഹാരിതയോ പങ്കാളികൾ തമ്മിൽ ഇല്ലാതെ വരുന്ന ഒരു കാലം സംജാതമാകാറുണ്ട്. അത് സ്വാഭാവികം.. മക്കൾ വളർന്നു അവരുടെ വഴിക്കു പറന്നു പോയാൽ പിന്നെ മുഖത്തോട് മുഖം നോക്കി ഇരിയ്ക്കാൻ ഈ പങ്കാളികളെ കാണു. അവർക്കാണെങ്കിൽ അപ്പോൾ കാര്യമായി ഒന്നും പറയാനും കേൾക്കാനും ഉണ്ടായെന്നും വരില്ല.

പെൺകുട്ടികൾ ഉൾകരുത്തോടെ വളരണം (ഡോ.ആനി ലിബു)

പെൺകുട്ടികൾ ഉൾകരുത്തോടെ വളരണം (ഡോ.ആനി ലിബു)

സർവ്വംസഹയായ സ്ത്രീകൾ കണ്ണീർ പരമ്പരകളിൽ മാത്രമാണെന്നും കാലം ഏറെ പുരോഗമിച്ചുകഴിഞ്ഞു എന്നും നമ്മൾ അഹങ്കരിക്കുന്നതിനിടയിലാണ് അതിനെ വെല്ലുന്ന ജീവിതങ്ങൾ പത്രവാർത്തയായി നമുക്കുമുന്നിൽ എത്തുന്നത്. ആധുനിക യുഗത്തിൽ ഒരു പെണ്ണ് ഇത്രയധികം യാതനകൾ സഹിച്ചോ എന്ന് വിശ്വസിക്കാൻ സാധിക്കാത്ത തരത്തിലുള്ള വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ടോക്സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടക്കാൻ ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ മടിക്കുന്നത് പങ്കാളിയോടുള്ള അതിരുകവിഞ്ഞ സ്നേഹം കൊണ്ടല്ല, സമൂഹത്തിന്റെ തുറിച്ചുനോട്ടവും കുറ്റപ്പെടുത്തലും ഭയന്നുകൊണ്ടാണ്. നാട്ടുകാരുടെ മുൻവിധികൾക്കു മുൻപിൽ പകച്ചുകൊണ്ടും അവരുടെ പരിഹാസത്തിന് പാത്രമാകുന്നത് ചിന്തിക്കാൻ കഴിയാതെയും മനസ്സിനെ കുഴപ്പിക്കുന്ന നൂറായിരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെയുമാണ് വിസ്മയയും,വിപഞ്ചികയും,അതുല്യയും ഉൾപ്പെടെയുള്ള സ്ത്രീകൾ ജീവിതം അവസാനിപ്പിച്ചത്.

ശ്രീമദ് ഭഗവത് ഗീത - ആമുഖം  (സുധീർ പണിക്കവീട്ടിൽ)

ശ്രീമദ് ഭഗവത് ഗീത - ആമുഖം (സുധീർ പണിക്കവീട്ടിൽ)

മതവിശ്വാസങ്ങൾ പലർക്കും പലതാണ്. ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളിൽ ജീവിക്കുന്നു. എന്നാൽ സ്വന്തം മതം മാത്രം സത്യമെന്നു ശഠിക്കുന്ന സങ്കുചിതമനോഭാവമുള്ള ഒരു വ്യക്തി ഒരിക്കൽ ഈ ലേഖകനോട് ചോദിച്ചു. "നിങ്ങളുടെ ഗീതയിൽ (ആ പ്രയോഗം തന്നെ തെറ്റ്. ഗീത ആരുടെ?) കൊല്ലും കൊലയും ഭസ്മം എറിയലുമല്ലാതെ എന്താണുള്ളത്? മതഭ്രാന്ത് കൊണ്ട്അജ്ഞത അനുഭവിക്കുന്ന ആ സാധു മനുഷ്യനെപ്പോലെ അനേകരുണ്ട്. അങ്ങനെയുള്ളവരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ അറിവില്ലായ്മകൊണ്ട് മറുപടി പറയാനറിയാതെ മിഴിച്ചുനിൽക്കേണ്ടിവരുന്ന ഹൈന്ദവവിശ്വാസികളുണ്ട്. ഹൈന്ദവവിശ്വാസത്തിൽ നിന്നും മാറിപ്പോയവരിൽ ഭൂരിപക്ഷം പേർക്കും ഗീത കേട്ടറിവുപോലുമില്ലായിരുന്നു എന്ന സത്യം ഭാരതീയരെ ഞെട്ടിക്കുന്നതാണ്. ഗീത ഭാരതത്തിന്റെ പവിത്രമണ്ണിൽ പിറന്നുവീണിട്ടും അതെന്താണെന്നു അറിയാത്തവരും അറിയാൻ ശ്രമിക്കാത്തവരുമായ ഭാരതീയരുണ്ട്. ഭഗവത്ഗീത ഒരു പുണ്യ വേദപുസ്തകമാണ്. എന്നാൽ അത് ഒരു മതഗ്രന്ഥമല്ല. ഈ ഗ്രൻഥം മാനവരാശിക്ക് കിട്ടിയ ഒരു സന്ദേശമാണ്. ഇന്നത്തെ പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ട് ഭാവിയിലേക്ക് പുരോഗമിക്കാനുള്ള സഹായക ഗ്രന്ഥമാണ് ഗീത. ബന്ധനങ്ങളിൽ നിന്ന് മനുഷ്യരെ സ്വതന്ത്രമാക്കാൻ ഗീത പാരായണം സഹായിക്കുന്നു.

കീ വെസ്റ്റിലെ (Key West) മറക്കാനാവാത്ത ദിവസങ്ങൾ (ആന്റണി കൈതാരത്ത്‌)

കീ വെസ്റ്റിലെ (Key West) മറക്കാനാവാത്ത ദിവസങ്ങൾ (ആന്റണി കൈതാരത്ത്‌)

തെങ്ങും, മാവും, വാഴയും, ഈന്തപനകളും ഒരു പോലെ വളരുന്ന ഒരുവിചിത്ര നാട്. പൂവൻ കോഴിയും പിടകോഴിയും കുഞ്ഞുങ്ങളും കൂട്ടമായി വിഹരിക്കുന്ന തനി നാടൻ കേരളനാട് (പോലെ). പൂവൻ കോഴിയുടെ കൂകൽ കേട്ടുണരുന്ന നാട്. അതാണ് സൂര്യാസ്തമയങ്ങൾ ശ്രദ്ധ ആകർഷിക്കുന്ന അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കീ വെസ്റ്റ് (Key West), ഭൂപടത്തിലെ ഒരു ബിന്ദുവിനേക്കാൾ ചെറുതായി തോന്നുന്ന കീ വെസ്റ്റ്. ഓരോ തെരുവും കഥ പറയാൻ കാത്തിരിക്കുന്ന ഈ വിചിത്രമായ ദ്വീപിലേയ്ക്കുള്ള യാത്രയിൽ നിങ്ങൾക്കും പങ്കുചേരാം. 42 പാലങ്ങളും 43 ദ്വീപുകളും കടന്ന് കീ വെസ്റ്റ് എന്നറിയപ്പെടുന്ന അവസാനത്തെ ദ്വീപിലേക്ക് എത്താൻ 113-mile ദൂരം റൂട്ട് 1 (Route 1) എന്ന ഹൈവേയിലൂടെ ഫ്ലോറിഡ mainland- ൽ നിന്നും യാത്ര ചെയ്യണം. ഈ ദൂരത്തിൻ്റെ ഭൂരിഭാഗവും ഒറ്റ-വരി റോഡുകൾ ഉൾപ്പെടുന്നതിനാൽ,

ഒരു പുതിയ ഭൂമിയിലേക്ക് (ലേഖനം: ജോണ്‍ വേറ്റം)

ഒരു പുതിയ ഭൂമിയിലേക്ക് (ലേഖനം: ജോണ്‍ വേറ്റം)

സമാധാനവും സുഖദജീവിതവും സുരക്ഷയും ശാശ്വതമായി ലഭിക്കുന്ന തിന്, സകല ജനങ്ങളുടെയും ഒരുമയും സഹകരണവും സ്നേഹവും ആവ ശ്യമാണ്. അതെങ്ങനെ നേടാം? പണ്ട്, അസാദ്ധ്യമെന്നു കരുതിയ പല സംഗ തികളും ഇപ്പോള്‍ സാധ്യമാണ്. അതിന്‍റെ കാരണം ദൈവകൃപയാണെന്നും മറിച്ച് ശാസ്ത്രപുരോഗതിയാണെന്നും രണ്ട് അഭിപ്രായങ്ങള്‍ ഏതാണ്‌ ശരി? പൊരുത്തക്കേടുകളുടെ ഉറവുകളാണ് മതവും രാഷ്ട്രിയവും. സമാന്തര രേഖകള്‍ പോലെ സഞ്ചരിച്ച പല കക്ഷികളും, ഇപ്പോള്‍ സൌഹൃദത്തോടെ സഹകരിക്കുന്നു. നിഷ്പക്ഷ്തയുടെ മൂല്യവും വര്‍ദ്ധിച്ചുവരുന്നു. ഇത് ഏറെ പ്രോത്സാഹനവുമാണ്. ഭാവിയില്‍, ഒരു പുതിയ ഭൂമി സ്ഥാപിക്കപ്പെടുമെന്ന് ദൈവീകമായ പ്രവചനമുണ്ട്. പക്ഷേ, അതീവ ഗുരുതരവും വഴക്കമില്ലാത്തതു മായ മതഭിന്നത നിലവിലുള്ളതിനാല്‍, ഇത് എങ്ങനെ നിറവേറും?. ഒരിക്കലും, മതവിരുദ്ധത അറ്റുപോവുകയില്ലെന്നു കരുതുന്നവരാണ് അധികം.

കേരളം മുസ്ലീം ഭൂരിപക്ഷ നാടാവുമെന്ന് വെള്ളാപ്പള്ളി നടേശന്‍; പക്ഷേ കണക്കുകള്‍ ഇങ്ങനെ (എ.എസ് ശ്രീകുമാര്‍)

കേരളം മുസ്ലീം ഭൂരിപക്ഷ നാടാവുമെന്ന് വെള്ളാപ്പള്ളി നടേശന്‍; പക്ഷേ കണക്കുകള്‍ ഇങ്ങനെ (എ.എസ് ശ്രീകുമാര്‍)

ജനസംഖ്യാ വര്‍ധനവ് നടത്തിയാണ് മലപ്പുറത്തെ നിയമസഭാ സീറ്റുകളുടെ എണ്ണം മുസ്ലീം ലീഗ് വര്‍ധിപ്പിച്ചതെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എസ്.എന്‍.ഡി.പി യോഗം മലപ്പുറം, നിലമ്പൂര്‍ യൂണിയന്‍ കഴിഞ്ഞ ഏപ്രില്‍ 5-ാം തീയതി സംഘടിപ്പിച്ച ചുങ്കത്തറയിലെ ശ്രീനാരായണ കണ്‍വന്‍ഷനില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലയാളുകള്‍ കാണുന്നതെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നുമാണ് വെള്ളാപ്പള്ളി അന്ന് മുസ്ലീം ലീഗിന്റെ പേരെടുത്തു പറയാതെ ആക്ഷേപിച്ചത്.

ആർക്കെ രമേഷിനെ  ഓർക്കുമ്പോൾ (തമ്പി ആന്റണി)

ആർക്കെ രമേഷിനെ ഓർക്കുമ്പോൾ (തമ്പി ആന്റണി)

എന്റെ കസിൻ ജോസ് ഫിലിപ്പിനൊപ്പം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ വാസ്തുവിദ്യ ബാച്ചിൽ ബിരുദമെടുത്ത ആർ കെ രമേഷ്. ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് അവർ ഒന്നിച്ചു ഒരുദിവസം ഞങ്ങളുടെ പൊൻകുന്നത്തെ വീട്ടിൽ വന്നത്. അന്നുമുതൽ ഒരു ജ്യേഷ്ഠനെപോലെ ഞങ്ങളുടെ കുടുംബസുഹൃത്തായി കണ്ട രമേഷ്ചേട്ടൻ കഴിഞ്ഞ ആഴ്ച്ച ഞങ്ങളെ വിട്ടുപിരിഞ്ഞു. ഞാൻ കോഴിക്കോടു ചെല്ലുമ്പോഴൊക്കെ അവരുടെ വീട്ടിലെ അതിഥി ആയിരുന്നെങ്കിലും, സ്വന്തം വീടുപോലെയുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം എന്റെ സുഹൃത്തായ രമേഷിന്റെ ഇളയ സഹോദരൻ ആർ ക്കെ സതീഷിനെ വിളിച്ചു വിശഷങ്ങൾ അറിഞ്ഞിരുന്നു. സഞ്ചയനം കോഴിക്കോടുവെച്ചായിരുന്നു എന്നും സുഖമില്ലാതിരുന്നതുകൊണ്ടു പോകാൻ പറ്റിയില്ല എന്നും സതീഷ് പറഞ്ഞു.

ജനഹൃദയങ്ങളിലേക്ക് കയറി വി.എസ് എന്ന യുഗപുരുഷൻ (ഷുക്കൂർ ഉഗ്രപുരം)

ജനഹൃദയങ്ങളിലേക്ക് കയറി വി.എസ് എന്ന യുഗപുരുഷൻ (ഷുക്കൂർ ഉഗ്രപുരം)

മണ്ണിൽ മനുഷ്യർക്കൊപ്പം ജീവിച്ച മനുഷ്യൻ ഇനി വിശ്രമിക്കട്ടെ. നീതിക്കു വേണ്ടി ആളും തരവും സമയവുംനോക്കാതെ പോരാടിയിരുന്ന ഒരു യുഗപുരുഷൻ കാലാതീതനായി. ജനത്തിനും സമൂഹത്തിനും വേണ്ടി സംസാരിച്ചത് കൊണ്ട് - പോരാടിയത് കൊണ്ട് അദ്ദേഹത്തിൻറെ സ്ഥാനം ജനഹൃദങ്ങളിലായിരുന്നു. അദ്ദേഹത്തിൻറെ വിലാപയാത്ര ആ മനുഷ്യൻ ആരായിരുന്നു എന്നതിനുള്ള ഉത്തരം കൂടിയാണ്. എന്നും തൊഴിലാളി വർഗ്ഗത്തോടൊപ്പം ചേർന്നു നിന്ന പോരാളിയായ മനുഷ്യനായിരുന്നു അദ്ദേഹം. ആദ്യകാലം മുതൽ ആൾക്കൂട്ടത്തിന്റെ നടുക്കായിരുന്നല്ലോ ആ മനുഷ്യൻ്റെ ജീവിതം. അല്ലെങ്കിലും മലയാളികൾ ആ മനുഷ്യനെ എങ്ങനെ സ്നേഹിക്കാതിരിക്കും, ആ ജീവിതം തന്നെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് തണലായി നിന്നുകൊണ്ട് കരുത്തു പകർന്നത് അങ്ങനെയായിരുന്നല്ലോ. ഇങ്കുലാബ് സിന്ദാബാദ്

സുകൃത സ്മൃതികൾ... സ്മരണാഞ്ജലികൾ...(കുര്യൻ കെ തോമസ്)

സുകൃത സ്മൃതികൾ... സ്മരണാഞ്ജലികൾ...(കുര്യൻ കെ തോമസ്)

അന്നൊരു ശനിയാഴ്ച (19 ജൂലൈ 2025) ആയിരുന്നു. തറക്കുന്നേൽ കുടുംബത്തിലെ ഏറ്റവും മുതിർന്ന അമ്മയുടെ ചിരിമായാത്ത മുഖം അവസാനമായി കണ്ടു. രാജിയും അന്ത്യചുംബനം നൽകി ഐപിസി ബഥേൽ സഭയുടെ പതിനാലാം മൈലിലുള്ള ഉദയപുരം സെമിത്തേരിയിലേക്ക് ആ അമ്മയെ യാത്രയാക്കി. സഹോദരൻ സജിയുടെ വീട്ടിൽനിന്നും ആഹാരവും കഴിച്ചു ഞങ്ങൾ മടങ്ങി. ഓർമ്മയായത് ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻറ് യുപി സ്കൂൾ റിട്ട അധ്യാപിക തറക്കുന്നേൽ സാറാമ്മ ഉലഹന്നാൻ (96). കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട സാറാമ്മ സാർ. എസ്ബിടി മാനേജർ ആയിരുന്ന പരേതനായ ടി എസ് ഉലഹന്നാന്റെ ഭാര്യ. പരിപ്പ് കോമടത്തുശേരി

മലയാളിഹൃദയങ്ങളിൽ ജീവിച്ച അവസാന കമ്മ്യൂണിസ്റ്റുകാരനും കടന്നുപോയപ്പോൾ (അശോകൻ വേങ്ങശ്ശേരി)

മലയാളിഹൃദയങ്ങളിൽ ജീവിച്ച അവസാന കമ്മ്യൂണിസ്റ്റുകാരനും കടന്നുപോയപ്പോൾ (അശോകൻ വേങ്ങശ്ശേരി)

ഇന്നലെ ഉച്ച രണ്ടുമണി കഴിഞ്ഞപ്പോഴാണ് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നും വി എസ് എന്ന ചുരുക്കപ്പേരിൽ ജനഹൃദയങ്ങളിൽ ചേക്കേറിയ കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അച്യുതാനന്ദന്റെ ചേതനയറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചത്. അനന്തപുരിയുടെ വഴിയോരങ്ങളിൽ പതിനായിരക്കണക്കിനാളുകൾ അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുവാൻ കാത്തുനിന്നു. ദൃശ്യമാധ്യമങ്ങൾ നിറയെ ആ യാത്രയുടെ കാഴ്ചകൾ. ജനങ്ങൾക്ക് അദ്ദേഹത്തെ അവസാനമായി കാണാൻ പ്രത്യേക പോയിന്റുകൾ മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരുന്നു. ഓരോ പോയിന്റുകളും കടന്നുകിട്ടാൻ സമയമേറെ വേണ്ടിവന്നു. കേരളത്തിലെ ഒട്ടുമുക്കാൽ ജനങ്ങളും രാവേറും വരെ നിർന്നിമേഷരായി ആ യാത്ര കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

ജൂബിലിയും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും (വി.ബി.എസ്) - തോമസ് കളത്തൂര്‍

ജൂബിലിയും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും (വി.ബി.എസ്) - തോമസ് കളത്തൂര്‍

ഹ്യുസ്റ്റണിലെ ട്രിനിറ്റി മാർത്തോമാ പള്ളിയുടെ ജൂബിലിയും "വിബിഎസും+ , അതിൽ സംബന്ധിച്ചവർക്കൊക്കെ -സൺ‌ഡേ സ്കൂൾ കുട്ടികൾ, യുവജനങ്ങൾ, സീനിയർസ് , ഇവരെല്ലാം ചേർന്ന്, ഏകദേശം ൭൦൦ ഓളം വ്യക്തികൾ - ആത്മീയ ഉണർവും, സൗഹൃദവും, പുതിയ കാഴ്ചപ്പാടുകളും ,ജീവിത ആശയങ്ങളും നേടാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ആയതിലേക്കു ബഹുമാനപ്പെട്ട മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയുടെ സാന്നിദ്ധ്യവും പ്രഭാഷണങ്ങൾക്കും ഒപ്പം, ബഹുമാനപ്പെട്ട ജിജോ മാത്യു അച്ചന്റേയും ലീനാകൊച്ചമ്മയുടെയും പഠന ക്ലാസ്സുകളും, ബഹുമാനപ്പെട്ട ജീവൻ ജോൺ അച്ചന്റെ മനോഹരമായ ഗാന പരിശീലന ക്ലാസ്സുകളും വേറിട്ട അനുഭാവമായിരുന്നു തന്നത്‌ . സുനിലിന്റേയും ... റ്റിഞ്ചുവിന്റെയും..... ലീഡർഷിപ്പും പ്രശംസനീയമായിരുന്നു. വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സംരംഭം ഇതോടൊപ്പം മുന്നോട്ടു കൊണ്ടുവരികയുണ്ടായി. ഇന്ന് സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അന്യോന്യ സ്നേഹവും കരുതലും പുനർ ജീവിപ്പിക്കാനും, ഇഴകൾ മുറിഞ്ഞു അകന്നു കൊണ്ടിരിക്കുന്ന ബന്ധങ്ങളെ ചേർത്ത് നിർത്തുന്നതിനുമായി, "തലമുറകൾ തമ്മിലുള്ള പ്രവർത്തനം (Intergenerational Activity)ങ്ങൾക്ക് ഒരു അവസരം കൂടി സൃഷ്ടിക്കുകയുണ്ടായി.

സമരങ്ങൾ ആളാകാനോ, അവകാശങ്ങൾക്ക് വേണ്ടിയോ? (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

സമരങ്ങൾ ആളാകാനോ, അവകാശങ്ങൾക്ക് വേണ്ടിയോ? (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ഈ കഴിഞ്ഞ ഒരാഴ്ച്ചക്ക് മുൻപ് ഇന്ത്യയിൽ തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി കേരളത്തിലും പണിമുടക്ക് നടക്കുകയുണ്ടായി. തൊഴിലാളികൾക്കു കൂടുതൽ അവകാശങ്ങൾ നേടിയെടുക്കാനും കേന്ദ്ര അവഗണയ്ക്കും എതിരെയുമാണെന്നാണ് പണിമുടക്കെന്നാണ് അവർ ഇതിനെക്കുറിച്ചു പറയുന്നത് പറയുന്നത് . ദേശീയതലത്തിലുള്ള ഈ പണിമുടക്ക് പ്രധാനമായും തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറിയതെങ്കിലും അവരുടെ മാതൃ രാഷ്ട്രീയ സംഘടനകൾ ഇതിനെ പിന്തുണച്ചതോട് അത് ഒരു ബന്ദിന് തുല്യമായിരുന്നു. ഒട്ടുമിക്ക കടകളും അടഞ്ഞു കിടന്നിരുന്നു. ഒട്ടുമിക്ക വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. എന്നാൽ സർക്കാർ ഓഫീസുകളിൽ ഉൾപ്പെടെ പല സ്ഥലത്തും ജീവനക്കാർ എത്തി. സമരക്കാർ അവർക്കെതിരെ പ്രതികരിക്കുകയും അത് കൈയ്യാങ്കളിയിൽ വരെ എത്തുകയും ചെയ്തു.

വി എസ്സും നഴ്സുമാരുടെ സമരവും (ബ്രിജിത് വിൻസൻ്റ്)

വി എസ്സും നഴ്സുമാരുടെ സമരവും (ബ്രിജിത് വിൻസൻ്റ്)

നഴ്സിംഗ് രംഗത്ത് പെൻസിൽവാനിയ ഇൻഡ്യൻ അമേരിക്ക നഴ്സസ് ഒർഗനൈസേഷൻ (PIANO) സ്ഥാപിതമായത് 1975 ൽ ആയിരുന്നു. അന്നു മുതൽ അമേരിക്കയിലും ഇൻഡ്യയിലും നഴ്സുമാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളിലും പിയാനോ കൃത്യമായി ഇടപ്പെട്ടു വരുന്നു. നഴ്സിംഗ് വിദ്യാർത്ഥികളുടെ ബോണ്ട്, സർട്ടിഫിക്കറ്റ് പിടിച്ചുവക്കൽ മുതലായ കാര്യങ്ങളിലും ഉയരം, വയസ്, വിവാഹ സ്ഥിതി മുതലായവയിലും അടിമുടി വന്ന മാറ്റങ്ങളിൽ പിയാനോയുടെ സ്വാധീനം ചില്ലറയല്ല. ശമ്പളം വർദ്ധിപ്പിക്കുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് 115 ദിവസം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർന്നത് പുന്നപ്ര സമരനായകൻ അന്തരിച്ച

വി.എസ്. അച്യുതാനന്ദന്‍: ഒരു പ്രവാസിയുടെ കാഴ്ചപ്പാടില്‍  (ജെയിംസ് വര്‍ഗീസ്)

വി.എസ്. അച്യുതാനന്ദന്‍: ഒരു പ്രവാസിയുടെ കാഴ്ചപ്പാടില്‍ (ജെയിംസ് വര്‍ഗീസ്)

വിദേശനാടുകളിൽ വസിക്കുന്ന ഓരോ മലയാളിയുടെയും മനസ്സിൽ തന്റേതായ ഒരിടം കണ്ടെത്തിയ നേതാവായിരുന്നു സ. വി.എസ്. . അച്യുതാനന്ദൻ. കേരളത്തിന്റെ മണ്ണിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ജീവിക്കുമ്പോഴും, അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും തീരുമാനങ്ങളും ഞങ്ങൾ പ്രവാസികൾ ആകാംഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. കേരളത്തിന്റെ വികസനത്തെയും ജനങ്ങളുടെ ക്ഷേമത്തെയും കുറിച്ച് ആഴത്തിൽ ചിന്തിച്ചിരുന്ന ഒരു ഭരണാധികാരി എന്ന നിലയിൽ, അദ്ദേഹത്തിന്റെ ഭരണകാലയളവ് ഞങ്ങൾക്ക് പലപ്പോഴും അഭിമാനവും ചിലപ്പോൾ ആശങ്കയും നൽകിയിട്ടുണ്ട്. കേരളം കണ്ട ഏറ്റവും ജനകീയരായ മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്ന വി.എസ്.

പി.പി ദിവ്യ:  മാധ്യമ നായാട്ടിന്റെ ഇര (ജോസ് കാടാപുറം)

പി.പി ദിവ്യ: മാധ്യമ നായാട്ടിന്റെ ഇര (ജോസ് കാടാപുറം)

കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ഒരാളെ ടാർജറ്റ് ചെയ്താൽ, അയാളുടെ ചോര കാണുന്നത് വരെ വേട്ടയാടുക എന്നതാണ് രീതി. എന്നാലേ മാധ്യമ പ്രവർത്തനം വിജയിച്ചതായി കണക്കാക്കൂ. മൃഗവേട്ടക്കാർക്ക് അവരുടെ നിയമമുണ്ട്. മൃഗത്തെ വീഴ്ത്തിയ ആളാണ് ഹീറോ. മൃഗത്തിന്റെ പ്രധാനഭാഗങ്ങൾ (കുറക്, വാരിയെല്ലിലെ ഇറച്ചി) അയാൾക്ക് അവകാശപ്പെട്ടതാണ്. ഈ നായാട്ട് നിയമമാണ് മാധ്യമ രംഗത്തും. ഇരയെ വീഴ്ത്തിയ മാധ്യമ പ്രവർത്തകനാണ് പട്ടും വളയും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള പി.പി. ദിവ്യയുടെ രാജിയിലേക്ക് നയിച്ച കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രം പുറത്തു വന്നു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

വലിയ സ്വപ്നങ്ങൾ കാണൂ, വിജയം നിങ്ങളുടെ സ്വന്തം (ബാലസമാജം-ഡോ. ആനി പോൾ)

വലിയ സ്വപ്നങ്ങൾ കാണൂ, വിജയം നിങ്ങളുടെ സ്വന്തം (ബാലസമാജം-ഡോ. ആനി പോൾ)

മനുഷ്യൻ വിജയിച്ചുനിൽക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് സ്വപ്നം. സ്വപ്നങ്ങൾ നമ്മുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും ജീവിതത്തെ വിജയത്തിലേക്ക് നയിക്കാനുള്ള പ്രേരണ നൽകുകയും ചെയ്യുന്നു. സ്വപ്നങ്ങൾ വിജയത്തിലേക്കുള്ള ആദ്യ പടിയാണെന്ന് ചരിത്രം പലതവണ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. "നമുക്ക് വലിയ സ്വപ്നങ്ങൾ കാണാൻ പഠിക്കണം. സ്വപ്നം എന്നത് ഉറങ്ങുമ്പോൾ കാണുന്നതല്ല, നമ്മെ ഉറക്കമില്ലാതെ ശ്രമിക്കാൻ പ്രേരിപ്പിക്കുന്നതാണ്." – ഡോ. എ.പി.ജെ. അബ്ദുൽ കലാം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആയിരുന്ന ഡോ. കലാം കുട്ടികളെ വലിയ സ്വപ്നങ്ങൾ കാണാൻ എപ്പോഴും പ്രേരിപ്പിച്ച വ്യക്തിയായിരുന്നു. സാധാരണമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് അദ്ദേഹം ശാസ്ത്രലോകത്തിൽ 'മിസൈൽ മാൻ' എന്നറിയപ്പെടുന്നത് വരെ ഉയർന്നത്." അദ്ദേഹം പ്രതിദിനം പഠിച്ചു, കഠിനമായി ശ്രമിച്ചു. അതിനാലാണ് അദ്ദേഹം ലോകം അറിയുന്ന മഹാനായ ഒരു നേതാവായത്.

കുര്യൻ സാറും പൊട്ടിച്ചു ഒരു സൂര്യനെല്ലി വെടി (പാര ഭൂഷണം :സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കുര്യൻ സാറും പൊട്ടിച്ചു ഒരു സൂര്യനെല്ലി വെടി (പാര ഭൂഷണം :സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കേരളത്തിലെ കോൺഗ്രസിൽ നിന്നും ഡൽഹിയിൽ എത്തി ഉയർന്ന സ്‌ഥാനമാനങ്ങൾ അലങ്കരിച്ച രണ്ടു കോളേജ് പ്രൊഫസർമാർ ആണ്‌ പി ജെ കുര്യനും കെ വി തോമസും തോമസ് മാഷ് താൻ ചെറുപ്പം മുതൽ നീന്തി തിമിർത്തിരുന്ന കുമ്പളങ്ങി കായലിൽ നിന്നും തിരുത പിടിച്ചു പള്ളുരുത്തിയിലെ വീട്ടിൽ കൊണ്ടുപോയി കറിയാക്കി ലീഡർ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തിരുവനന്തപുരത്തു ക്ലിഫ്ഹൗസിൽ കൊണ്ടുപോയി പലവട്ടം കൊടുത്തു ലീഡറുടെ പ്രീതി പിടിച്ചുപറ്റിയാണ് സേവിയർ അറയ്കലിൽ നിന്നും എറണാകുളം ലോക്സഭ സീറ്റ് പിടിച്ചു വാങ്ങിയത് എറണാകുളത്തു നിന്നും പല തവണ എം പി ആയ മാഷിന്റെ അടുത്ത ലക്ഷ്യം കേന്ദ്രമന്ത്രി സ്‌ഥാനം ആയിരുന്നു. അതിനായി കരുണാകരൻ കേരളം മുഴുവൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴും

ആർ.കെ. രമേഷ് : നാടിനെ രൂപകൽപന ചെയ്ത ആർക്കിടെക്റ്റ്

ആർ.കെ. രമേഷ് : നാടിനെ രൂപകൽപന ചെയ്ത ആർക്കിടെക്റ്റ്

വീടുകൾ രൂപകൽപന ചെയ്യുന്നതിനേക്കാൾ, നാടുകൾ രൂപ കൽപന ചെയ്യാനാണ് ആർക്കിടെക്റ്റുകളെ ദൈവം ഭൂമിയിലേക്ക് അയച്ചത് എന്നു വിശ്വസിച്ച വാസ്തുശിൽപിയായിരുന്നു ആർ.കെ.രമേഷ്. വീടുകളുടെ അകത്തളം സുന്ദരമാക്കുന്നതിനേക്കാൾ, സാധാരണക്കാരായ മനുഷ്യരുടെ ദൈനംദിന ജീവിതം കൂടുതൽ സന്തോഷകരവും സൗകര്യപ്രദവുമാക്കുവാൻ നാടിനെ കൂടുതൽ സുന്ദരമാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ സിദ്ധാന്തം. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറും മലപ്പുറത്തെ കോട്ടക്കുന്നും ഉൾപ്പെടെ, നിത്യജീവിതത്തിലെ ദൈനംദിന സങ്കടങ്ങളിൽ നിന്ന് തൽക്കാലത്തേക്കെങ്കിലും ആശ്വാസം തേടിയെത്തുന്ന മനുഷ്യർക്ക് ആശ്രയമാകുന്ന എത്രയോ സുന്ദര നിർമിതികൾ ആർ.കെ.രമേഷിൻ്റേതായുണ്ട്. മലപ്പുറത്തിന്റെ മുഖശ്രീ ആയി മാറിയ പദ്ധതികള്‍ പലതും ആര്‍.കെ. രമേഷിന്റെ രൂപകല്‍പ്പനയിലുള്ളതാണ്. മൊട്ടക്കുന്നുകളും പഴഞ്ചന്‍ കെട്ടിടങ്ങളുമായി കിടന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവിധം നവീകരിക്കാന്‍ 2002-2003 കാലഘട്ടത്തിൽ മലപ്പുറത്ത് മനോരമ മുൻകയ്യെടുത്തപ്പോൾ പൂർണ പിന്തുണയുമായി രമേഷ് കൂടെയുണ്ടായിരുന്നു.

പ്രണാമം, ഗുരോ, പഴയ  അദ്ധ്യാപകൻ, പിന്നെ സഹപ്രവർത്തകൻ   (മന്മഥൻ നായർ)

പ്രണാമം, ഗുരോ, പഴയ അദ്ധ്യാപകൻ, പിന്നെ സഹപ്രവർത്തകൻ (മന്മഥൻ നായർ)

ഡോക്ടർ അനിരുദ്ധനുമായി 58 വർഷത്തെ നീണ്ട പരിചയം തുടങ്ങുന്നത് 1967 മുതലാണ്. ആദ്യമായി എന്റെ കെമിസ്ട്രി അധ്യാപകനായി ഹരിപ്പാടിനടുത്തുള്ള ടി.കെ. മാധവ മെമ്മോറിയൽ കോളേജിൽ നിന്ന് ഗുരു ശിഷ്യ ബന്ധത്തിൽ തുടങ്ങി. ഒരു വർഷത്തിലേറെ അദ്ദേഹത്തിന്റെ ക്ലാസിൽ ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചു. അക്കാലത്തു എസ.എൻ മാനേജ്മെന്റിനെതിരെ അധ്യാപക സമരം നയിച്ചതിനു സാറിനെ ചെമ്പഴന്തി കോളേജിലേക്ക് സ്ഥലം മാറ്റി. ചെമ്പഴന്തിയിലെ അദ്ധ്യാപകനായിരിക്കെയാണ് അദ്ദേഹം വിവാഹിതനാകുന്നത്. ആയിരത്തി തൊള്ളായിരത്തിഎഴുപത്തിരണ്ടിൽ അദ്ദേഹം അമേരിക്കയിലേക്ക് ഉപരി പഠനത്തിനായി കപ്പൽ മാർഗം എത്തിച്ചേർന്നു. മിൽവാക്കിയിലെ മാർക്വെറ്റ് യൂണിവേഴ്സിറ്റിയിൽ ഉപരി പഠനം ആരംഭിച്ചു. അമേരിക്കയിൽ ഹിപ്പി പ്രസ്ഥാനം ഉച്ചസ്ഥായിയായി

ഡോ. അനിരുദ്ധന്‍ - ഒരു പ്രസ്ഥാനം (രാജു മൈലപ്രാ)

ഡോ. അനിരുദ്ധന്‍ - ഒരു പ്രസ്ഥാനം (രാജു മൈലപ്രാ)

ഒരു വ്യക്തിയെന്ന നിലയിലുപരി ഒരു പ്രസ്ഥാനമായാണ് ഞാന്‍ അന്തരിച്ച ഡോ.എം. അനിരുദ്ധനെ വിലയിരുത്തുന്നത്. 1983 ജൂലൈ മാസത്തില്‍ മന്‍ഹാട്ടനിലെ ഷെറട്ടണ്‍ സെന്ററില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. അവസാനമായി കണ്ടത് 2022-ലെ ഒര്‍ലാന്‍ഡോ 'ഫൊക്കാന' കണ്‍വന്‍ഷന്‍ വേദിയില്‍ വെച്ച് - കാലമേറെ കഴിഞ്ഞിട്ടും അതേ രൂപം, അതേ സൗമ്യമായ പെരുമാറ്റം, ഒരിക്കലും മായാത്ത മുഖമുദ്രയായി നില്‍ക്കുന്ന അതേ പുഞ്ചിരി. മലയാളി സമാജങ്ങളുടെ, ഓണാഘോഷമുള്‍പ്പടെയുള്ള പരിപാടികള്‍ വല്ല സായിപ്പിന്റേയും പള്ളികളുടെ ബേസ്‌മെന്റിലോ, പബ്ലിക് സ്‌കൂളുകളുടെ 'ഇന്‍ഡോര്‍' ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലോ അരങ്ങേറിയിരുന്ന ആ കാലത്ത്, ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന 'ഷെറാട്ടന്‍ സെന്ററില്‍' വെച്ച് ഒരു സമ്മേളനം നടത്താന്‍ ധൈര്യം കാട്ടിയ അനിരുദ്ധന്റെ ആത്മവിശ്വാസത്തെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു.

ദേവേട്ടന്റെ പൊലിഞ്ഞ മോഹങ്ങൾ (പാര ഭൂഷണം: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ദേവേട്ടന്റെ പൊലിഞ്ഞ മോഹങ്ങൾ (പാര ഭൂഷണം: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

മലയാള സിനിമ നടന്മാരിൽ ഏറ്റവും സുന്ദരൻ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അതു മെഗാസ്റ്റാർ മമ്മൂട്ടിയോ സൂപ്പർസ്റ്റാർ മോഹൻലാലൊ ആക്ഷൻ ഹീറോ സുരേഷ് ഗോപിയോ ചോക്കലേറ്റ് ഹീറോ പൃഥിരാജോ അല്ല അതു കേരളത്തിലെ സിനിമ പ്രേമികൾ ഒന്നടങ്കം അംഗീകരിച്ചിരിക്കുന്നത് ദേവൻ എന്ന വളരെ സുമുഖനും സുന്ദരനുമായ വില്ലനെയാണ് ഏതാണ്ട് മമ്മൂട്ടിയും മോഹൻലാലും ഒക്കെ സിനിമയിൽ മുഖം കാണിക്കുവാൻ തുടങ്ങിയ കാലത്ത് തന്നെ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത ദേവൻ എന്ന യുവകോമളൻ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയെങ്കിലും സിനിമ ലോകത്തു ശ്രദ്ധിക്കപ്പെട്ടത് തൊള്ളായിരത്തി എൺപത്തിയേഴിൽ മമ്മൂട്ടി നായകനായി ഹിറ്റ്‌ സംവിധായകൻ ജോഷി അണിയിച്ചൊരുക്കിയ ബോക്സ്‌ ഓഫീസിൽ സൂപ്പർഹിറ്റായ ന്യൂഡൽഹി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ആണ്‌

നരേറ്റീവ് നിർമ്മിതികളിലൂടെ മാധ്യമങ്ങൾ നിശബ്ദമാക്കുന്ന നിജസ്ഥിതികൾ (സുരേന്ദ്രൻ നായർ)

നരേറ്റീവ് നിർമ്മിതികളിലൂടെ മാധ്യമങ്ങൾ നിശബ്ദമാക്കുന്ന നിജസ്ഥിതികൾ (സുരേന്ദ്രൻ നായർ)

ആഗോള കമ്പോളവൽക്കരണത്തിന്റെ പ്രചാരണത്തിൽ അതിവേഗം ശക്തിപ്രാപിച്ച ഒരു ഉപോൽപ്പന്നമാണ് നരേറ്റീവുകൾ. മലയാളത്തിൽ സാങ്കൽപ്പിക കഥാ രചനയെന്നോ കൽപ്പിത വിവക്ഷകളെന്നോ നമുക്കിതിനെ വിശേഷിപ്പിക്കാം. ഒരു പ്രത്യേക വിഷയത്തിന്റെ കാമ്പ് കണ്ടെത്തി വ്യാഖ്യാതാവിന്റെ വീക്ഷണത്തിനൊത്ത രീതിയിൽ പരിപ്രേക്ഷ്യം നൽകി ആകർഷകമായി അവതരിപ്പിക്കുക എന്നതാണ് അതിന്റ ലക്‌ഷ്യം. ഉൽപ്പന്നങ്ങളെ ആകർഷകമാക്കൻ പരസ്യവാചകം കണ്ടെത്തുന്നതുപോലെ ആശയങ്ങളെ പ്രചാരത്തിലാക്കാനോ അപനിർമ്മിക്കാനോ നരേറ്റീവുകൾ നിർമ്മിക്കപ്പെടുന്നു. വിഷയങ്ങളുടെ കരടും കാമ്പും സംബന്ധിച്ച വിമർശനാത്മക ചിന്തയെ തടഞ്ഞു വൈകാരിക വിവരണങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടുന്ന രീതിയെന്ന വിമർശനം നിലനില്ലുമ്പോഴും മതിയായ പരിഗണന ലഭിക്കാത്ത വിഷയങ്ങളെ സജീവ ചർച്ചയിലെത്തിക്കാനും അപൂർവ്വമായി

മലയാളികളുടെ പത്രവായനാ സുഖവും ദിനപത്രങ്ങളുടെ നിലനില്‍പ്പിനുള്ള ദുഖവും (എ.എസ് ശ്രീകുമാര്‍)

മലയാളികളുടെ പത്രവായനാ സുഖവും ദിനപത്രങ്ങളുടെ നിലനില്‍പ്പിനുള്ള ദുഖവും (എ.എസ് ശ്രീകുമാര്‍)

മലയാളത്തിലെ ചിരപുരാതനമായ ദിനപത്രങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായിരിക്കുന്നുവെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. നൂറ്റാണ്ട് പിന്നിട്ട് മനസില്‍ മായാതെ പതിഞ്ഞ പ്രത്രമുത്തശ്ശികളും പിറവികൊണ്ട് കാലത്തിനൊത്ത് ഉയരാതെ ക്ലേശിക്കുന്നവയും ഇക്കൂട്ടത്തില്‍പ്പെടുന്നുവെന്നത് മാധ്യമ സംസ്‌കാരം നെഞ്ചില്‍ കെടാതെ കാത്തുസൂക്ഷിക്കുന്ന മലയാളികളെ വേദനിപ്പിക്കുന്ന വസ്തുതയാണ്. 'ഭൂമിക്കൊരു ചരമഗീതം' എന്ന വിഖ്യാത കവിത രചിച്ചത് മലയാളത്തിന്റെ ജ്ഞാനപീഠ ജേതാവ് ഒ.എന്‍.വി കുറുപ്പ് ആണെങ്കില്‍, നാളെ 'മലയാള ദിനപ്പത്രങ്ങള്‍ക്കൊരു ചരമഗീതം' ആരെങ്കിലും എഴുതിയാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ഈ കടുത്ത പ്രതിസന്ധിയുടെ കാര്യകാരണങ്ങള്‍ ഗൗരവതരമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.