മറിയാമ്മ പെൻഷൻ പറ്റിയശേഷം രാവിലെ എഴുന്നേക്കുന്ന പതിവ് ഇല്ലാതായി. എഴുന്നേറ്റാൽത്തന്നെ , ഒന്നുംപെട്ടെന്നു ചെയ്യുവാനില്ല എന്നതോന്നൽ .രാവിലെ ഒരു കാപ്പി, അതിനുശേഷം മറ്റെന്തും .മഴയോ വെയിലോ അതൊന്നും മഹാപ്രശ്നമല്ല. ഒന്നിനും നേരമില്ലായിരുന്ന കാലം പോയിരിക്കുന്നു . വീട്ടിനു മുന്നിൽ നിൽക്കുന്ന ചെടികളെപ്പോലും ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് .
അനേക വർഷങ്ങൾ, ആതുരസേവനം , നേഴ്സ് ആയി, അമേരിക്കയിൽ ജോലി നോക്കിയ ശേഷം മൂന്നു വർഷങ്ങളായി, പെൻഷൻപറ്റി ഭർത്താവുമൊത്തു ജീവിക്കുന്നു. മക്കളെല്ലാം അവരുടെ രീതികളിൽ ജോലിയും കുടുംബവുമായി ഓരോ സ്ഥലങ്ങളിൽ.ഭർത്താവ് മാത്രമേ കൂടെയുള്ളിപ്പോൾ .
മാത്യു അധികമൊന്നും സംസാരിക്കുന്ന സ്വഭാവക്കാരനല്ല പൊതുവെ. അതുപോലതന്നെ ചങ്ങാതിമാരും കുറവ്. ഒരു കാരണം പറയുന്നത് നാട്ടിൽ, പഠനസമയം ഉണ്ടായിരുന്നതുപോലുള്ള കൂട്ടുകാരെ ഇവിടെ കാണാനില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ വായന മുടങ്ങാതെ വ്യായാമത്തിനും പോകും. കൃഷികളോടും കുറച്ചുതാല്പര്യമുണ്ട് .
അതുവാസ്ഥവം, മറിയാമ്മക്ക് നഴ്സ് പഠനസമയം കിട്ടിയ ഒരുപാട് ചങ്ങാതിമാർ അമേരിക്കയിലും എത്തിയിട്ടുണ്ട് അതിനാൽ പുതിയ ആരെയും തേടേണ്ടി വന്നിട്ടില്ല. അതുപോലല്ലല്ലോ മാത്യുവിൻറ്റെ കാര്യo .
റിട്ടയർ കഴിഞ്ഞുള്ള ജീവിതം അത്ര മുഷിപ്പുള്ളതായി മറിയാമ്മക്ക് തൽക്കാലം തോന്നിയിട്ടില്ല. അതിന് പ്രധാനമായ രണ്ടു കാര്യങ്ങൾ ഒന്ന് ഇപ്പോഴും പഴയ സുഹൃത്തുക്കൾ കൂടുതലും പഠനസമയത്തും ജോലിസ്ഥലങ്ങളിലും പരിചയപെട്ടവർ. ഇവരിൽ നല്ലൊരു ഗണവുമായി പതിവായി ഫോണിൽ സംസാരിക്കാറുണ്ട്. കൂടാതെ ബന്ധുക്കൾ രണ്ടുഭാഗത്തുനിന്നും. എല്ലാവർക്കും മറിയാമ്മയെ കാര്യമാണ് കാരണം ഒരു മുൻവിധിയും ആരോടുമില്ല. ആരുപറയുന്നതും കേൾക്കും.
ചിലപ്പോഴൊക്ക എന്തെങ്കിലുമൊക്കെ പരിപാടികൾക്ക് പോകുമ്പോൾ നേരിൽ പലരെയും കാണുന്നുമുണ്ട് . കൂടാതെ സമീപകാലത്തു , മാറിയമ്മക്ക് സമയം നീക്കുന്നതിനുള്ള മറ്റൊരു വഴി, ഫോണിലെ വാട്ടസ്ആപ് എന്ന സംവിധാനമാണ്. കണ്ടും കേട്ടുംകൊണ്ടിരിക്കും പ്രതികരണം വിരളം.
ഒരു ദിവസം ശരാശരി, മറിയാമ്മക്ക് കുറഞ്ഞതു പത്തുപത്രണ്ട് ഫോൺ വിളികളെങ്കിലും കിട്ടും. ചിലത് മക്കൾ പിന്നെ ബന്ധുക്കൾ സ്നേഹിതർ. ചില വിളികൾ അവസാനിച്ചു കഴിയുമ്പോൾ ചിന്തിക്കും. കാലങ്ങളായി ബന്ധങ്ങൾക്ക്, മനുഷ്യർക്ക്, ശാരീരികവും മാനസികമായും വന്നിട്ടുള്ള മാറ്റങ്ങൾ, വിളികളുടെ സ്വഭാവം,നീളം, തമ്മിലുള്ള കാലദൈർഘ്യം. മൊബൈൽ ഫോൺ ഉള്ളതുകൊണ്ടാണോ ദുഃഖവാർത്തകളുടെ എണ്ണം കൂടുന്നതെന്നും തോന്നിപ്പോകുന്നു ?
ആദ്യ കാലങ്ങളിൽ ബന്ധുക്കൾ കൂട്ടുകാർ ഇവരിൽ നിന്നും വന്നിരുന്ന കോളുകൾ. എല്ലാംതന്നെ ഒന്നുകിൽ, പിറന്നാൾദിന ആശംസ , എന്തെങ്കിലും നല്ല വിശേഷങ്ങൾ അറിയിക്കുന്നതിന്, അല്ലെങ്കിൽ എന്തെങ്കിലും പാർട്ടികൾക്ക് ക്ഷണിക്കുന്നതിന് .
എന്നാൽ ഈസമയം കിട്ടുന്ന വിളികൾ, പലപ്പോഴും നിരാശ അഥവാ സങ്കടം കൊണ്ടുവരുന്നവ. ആർക്കെങ്കിലും അസുഗം വന്നിരിക്കുന്നു , ആരെങ്കിലും മരണപ്പെട്ടിരിക്കുന്നു . മറിയാമ്മ ഇപ്പോൾ ഫോൺ എടുക്കുന്നതുതന്നെ ആർക്ക് എന്തുസംഭവിച്ചു എന്ന അമ്പരപ്പിലാണ് . ജനനം അറിയിച്ചിരുന്ന വിളികൾ മരണം അറിയിക്കുന്നവ ആയി മാറിയിരിക്കുന്നു. രോഗികളോട് സംസാരിക്കുക അവരെ പരിചരിക്കുക, പരാതികൾ കേൾക്കുക ഇവയൊന്നും മാറിയമ്മക്കൊരു പുതുമയല്ല.എന്നാൽ അതുപോലല്ലല്ലോ ഉറ്റമിത്രങ്ങളും ബന്ധുക്കളും .
രണ്ടു വർഷങ്ങൾക്കിടയിൽ ബന്ധുക്കളും സസ്നേഹിതരുമായി ആറു പേര് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു . വീടുകളിലും ആസ്പത്രികളിലും രോഗീ സന്നർശനം പതിവായിരിക്കുന്നു. മറിയാമ്മ നല്ല ഓർമ്മശക്തിയുള്ള ആളായിരുന്നു പലരുടെയും ജന്മനാളുകൾ,ഫോൺ നമ്പറുകളുംഎല്ലാം നിമിഷത്തിനകം പറഞ്ഞിരുന്നു.. എന്നാൽ ഇപ്പോൾ ആ ഓർമ്മശക്തിക്ക് കുറച്ചു ഇടിച്ചിൽ വന്നിരിക്കുന്നു.
ആദ്യ കാലങ്ങളിൽ കൂടുതൽ സമയം സംസാരിക്കുന്നതിനു ആർക്കും സമയമില്ലായിരുന്നു എന്നാൽ ഇന്നോ സംസാരം നിർത്തുകില്ല. ഒരുപാട് ഗോസിപ്പുകളും സംസാരങ്ങളിൽ കടന്നു കൂടിത്തുടങ്ങി. മറിയാമ്മ എല്ലാം കേൾക്കും എന്നാലും പ്രചാരണമൊന്നും കൊടുക്കാറില്ല.
മറിയാമ്മക്ക് അറിയാം, താനും പരിപൂർണ്ണ ആരോഗ്യത്തിൽ അല്ല എന്ന് . പഞ്ചസാര കൂടുതൽ, പലപ്പോഴും ദേഹം വേദന . ഇതിനെല്ലാം സ്ഥിരം മരുന്നുകളും എടുക്കുന്നുണ്ട്. പണ്ടത്തെപ്പോലെ മനസ്സും ശരീരവും ഒരുപോലെ നീങ്ങുന്നില്ല എന്നൊരു പരിഭവവും ഉണ്ട്.
ആദ്യ സമയങ്ങളിൽ പള്ളിയിൽ പോയിരുന്നത് ഞായറാഴ്ച്ച മാത്രം റിട്ടയർ ആയ ശേഷം മറിയാമ്മ എന്നും പള്ളിയിൽ പോകുന്നുണ്ട്. അയൽവക്കത്തെ ഒരു സ്ത്രീയുമായി നല്ല അടുപ്പത്തിലാണ് പള്ളിയിൽ പോകുന്നതിന് ഒരു കൂട്ടും.
മാത്യുവിന്, വിദേശ യാത്രകൾ ഇഷ്ട്ടമായിരുന്നു. പറയുമായിരുന്നു നടക്കുവാൻ സാധിക്കുന്ന കാലം ഇതാണ് .പലേ രാജ്യങ്ങളിൽ ഇതിനോടകം പോയിരിക്കുന്നു. ആ കാലവുംഅസ്തമയം തേടുന്നോ ? ശാരീരിക തെയ്മാനം കാണാം എന്നാലും മനസ് തളരില്ല. ആശയും ആവശ്യവും കുറഞ്ഞാൽ നിരാശ വരില്ലല്ലോ .
മറിയാമ്മ ഒരുകാര്യം തീർച്ചപ്പെടുത്തിയിട്ടുണ്ട് വരുന്നിടത്തുവയ്ച്ചു കാണുക . ഒന്നിനോടും ആരോടും പരിഭവമില്ല. വണ്ടി ഓടിക്കോട്ടെ നിൽക്കുമ്പോൾ നിൽക്കട്ടെ .