Image

രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം ; ഹര്‍ജി തള്ളി കോടതി

Published on 05 May, 2025
 രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം ; ഹര്‍ജി തള്ളി കോടതി

ലഖ്‌നൗ: കോണ്‍ഗ്രസ് എം പിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വം സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ആണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെയും യു കെയുടെയും ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയത്. രാഹുലിനെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയിലും ബ്രിട്ടനിലും ഒരുപോലെ പൗരത്വമുണ്ട് എന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 84 (എ) പ്രകാരം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അദ്ദേഹം അയോഗ്യനാണെന്നും അവകാശപ്പെട്ട് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്നേഷ് ശിശിര്‍ ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വാദം കേള്‍ക്കുന്നതിനിടെ, കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇത് പരിശോധിച്ച ശേഷമാണ് കേസ് തള്ളിയത്. രാഹുല്‍ ഗാന്ധി ഒരു ഇന്ത്യന്‍ പൗരനാണോ എന്ന് നേരിട്ട് പരിഗണിക്കാന്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പൗരത്വ പദവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്‍കിക്കൊണ്ട്, പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ബെഞ്ച് 10 ദിവസത്തെ സമയം അനുവദിച്ചിരുന്നു.
\

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക