മുൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് പടിയിറങ്ങിയിട്ടു അഞ്ച് മാസമായി.. അതിന് മുമ്പ് നാലഞ്ച് വർഷം ആ മനുഷ്യൻ വെറും l ആലങ്കാരിക പദവിയായ ഗവർണ്ണൻ കസേര
ദുരുപയോഗം ചെയ്ത് ഈ നാട്ടിൽ അഴിഞ്ഞാടുകയായിരുന്നു, രാജ്ഭവന്റെയും ഒരു പരിധിവരെ പോലീസിന്റെയും സംരക്ഷണത്തിൽ.. ബിജെപി സർക്കാരിന്റെ നോക്കുകൂലിയിൽ കേരളമെന്ന സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനും എൽഡിഎഫ് സർക്കാരിന്റെ ഭരണം അട്ടിമറിക്കാനും യജമാനന്മാർക്ക് വേണ്ടി അയാൾ നിരന്തരം ഉജാപങ്ങൾ മെനഞ്ഞുകൊണ്ടേയിരുന്നു. എൽ ഡി എഫ് സർക്കാർ നിയമപരമായും രാഷ്ട്രീയപരമായി അയാളെ നേരിട്ടു..
എന്നാൽ തമ്പാക്കുക്കാന്റെ തെമ്മാടിത്തരങ്ങളെ തെരുവിൽ നേരിട്ട ഒരേയൊരു സംഘടനയോ അല്ലെങ്കിൽ വിഭാഗമോ എസ്എഫ്ഐയുടെ ഉശിരൻ കുട്ടികളായിരുന്നു... അതിന് അവർക്ക് കിട്ടിയ പ്രതിഫലം ആയിരുന്നു ജയിൽവാസവും പ്രതിപക്ഷത്തിന്റെയും മാപ്രകളുടെയും പരിഹാസവും..
തെരുവു ഗുണ്ടയെ പോലെ അഴിഞ്ഞാടിയിരുന്ന തമ്പാക്കു ഖാന് എതിരെ ഹൈക്കോടതി വിധി ഉണ്ടായ ഈ ദിവസം ആ കുട്ടികളെ എങ്കിലും സ്നേഹത്തോടെ ചേർത്തുപിടിച്ച് അനുസ്മരിക്കേണ്ട ഒരു ദിവസമായിരുന്നു.. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നീതിർ നിരയിൽ നിന്ന് പോലും പ്രതീക്ഷിച്ച പ്രതികരണങ്ങൾ ഇന്ന് ഉണ്ടായില്ല..
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി തെറ്റെന്ന് ഹൈക്കോടതി വിധിച്ചു. നിയമനം നടത്തേണ്ടത് സർക്കാർ പാനലിൽ നിന്നെന്നും സിസ തോമസ് കേസിലെ ഡിവിഷൻ ബെഞ്ച് വിധി ഗവർണർ പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
മുൻ ഗവർണ്ണൻ ഖാൻ നടത്തിയ നിയമനം നിയമപരമല്ല. സർക്കാർ പാനൽ മറികടന്നാണ് ചാൻസലർ കൂടിയായ അന്നത്തെ ഗവർണർ ഖാൻ സാങ്കേതിക സർവകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ആയി ഡോ. സിസ തോമസിനെയും നിയമിച്ചത്. ഇത് ചോദ്യം ചെയ്ത ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.
നോക്കൂ, കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ ജനക്ഷേമ വികസന സാമൂഹിക ഭരണ നേട്ടങ്ങളുടെ തിളക്കം കെടുത്താനാണ് ഗവർണർ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരുന്നത്.. അതിന് ഗവർണർക്കു ചുട്ടു പിടിച്ചു കൊടുത്തത് സേവ് യൂണിവേഴ്സിറ്റി എന്ന ഒരു കടലാസ് സംഘടനയുടെ ഷാജർ ഖാൻ, അതുപോലെ മറ്റൊരു ദുരന്ത മനുഷ്യനായ ശശി കുമാർ കൂടാതെ രാജഭവനിൽ ചേക്കേറിയ ഒരു കൊടുവാൾ സംഘിയും അയാളുടെ ശിങ്കിടികളും..
ഗവർണൻ ഖാന്റെ എല്ലാ തെമ്മാടിത്തരങ്ങൾക്കും ഓശാന പാടിയിരുന്നത് ഇവിടുത്തെ ദുരന്ത മാപ്റകളും ഒരു പരിധിവരെ പ്രതിപക്ഷ നേതാവ് സതീശനും കോൺഗ്രസും ലീഗും അടങ്ങുന്ന സംസ്ഥാന വിരുദ്ധരുടെ സിൻഡിക്കേറ്റും..ആരാണി ആരിഫ് മുഹമ്മദ് ഖാൻ ജെയിൻ ഹവാല കേസ് എന്ന് നിങ്ങ കേട്ടിട്ടുണ്ടോ??? കള്ളപ്പണവും രാജ്യദ്രോഹവും ഇടകലർന്ന കുപ്രസിദ്ധമായ ജെയിൻ ഹവാലക്കേസിൽ 34-ആം പ്രതിയുടെ പേരാണ് ഡോ. ആരിഫ് മുഹമ്മദ് ഖാൻ.... കേസിൽ പ്രതി ചേർക്കപ്പെടുന്ന സമയത്ത് അയാൾ ബി എസ് പി എം പിയായിരുന്നു.... ഫ്രഞ്ച് കമ്പനിയായ എൽസ്തോമിന് കരാർ നൽകുന്നതിന് ഇടനിലക്കാരായ ജെയിൻ സഹോദരൻമാരിൽ നിന്ന് 6.5 കൊടി ഹവാല പണം കൈപറ്റി എന്നാണ് ആരിഫ് മുഫമ്മദ് ഖാനെതിരെയുള്ള ആരോപണം. (രാജ്യം ഇന്ത്യയായതുകൊണ്ടും ഉൾപ്പെട്ടത് വൻതലകളായതുകൊണ്ടും ഹവാല കേസ് ആവിയായിപ്പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ...) ഭരണം മാറുമ്പോൾ അപ്പൻ മാറി ജനിക്കുന്നതുപോലെ പിന്നീടയാൾ പല രാഷ്ട്രീയ പാർട്ടികളും മാറി മാറി ഭാഗ്യപരീക്ഷണം നടത്തി.... അവസാനം എല്ലാ അഴിമതി രാഷ്ട്രീയക്കാരുടെയും അവസാനത്തെ അഭയസ്ഥാനമായ ബിജെപി കൂടാരത്തിൽ സ്വഭാവികമായി അഭയം തേടി.... ഇതാണ് കേരളാ ഗവർണ്ണറായി കെട്ടിയെടുക്കപ്പെടാൻ കാരണമായ ആരിഫ് മുഹമ്മദ് ഖാന്റെ അടിസ്ഥാന യോഗ്യത.... ... ഈ ഖാന്റെ നിയമനമാണ് ഒറിജിനൽ രാഷ്ട്രീയ നിയമനം.... അല്ല ആശ്രിത നിയമനം.... മോദിയെയും ബിജെപിയെയും സുഖിപ്പിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്.... (സ്വാഭാവീകം) ഈ രീതിയിലുള്ള ആശ്രിത റബ്ബർസ്റ്റാമ്പുകൾ കൂറുകാട്ടാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കുഴപ്പങ്ങളുണ്ടാക്കി കിടമത്സരം നടത്തികൊണ്ടിരിക്കുകയാണ്.പക്ഷെ കോടതി ഇന്ന് നല്ല പണി കൊടുത്തു
ഇന്ന് മുൻ ഗവർണനെതിരെ കോടതി വിധി ഉണ്ടായ പശ്ചാത്തലത്തിൽ പോലും ഒരൊറ്റ ചാനലെങ്കിലും അന്തി ചർച്ച നടത്താൻ തയ്യാറായോ..
തെരുവു ഗുണ്ടയെ പോലെ അഴിഞ്ഞാടിയ മുൻ ഗവർണൻ ഇന്ന് ജൗളി അഴിഞ്ഞ അവസ്ഥയിൽ ആയിട്ടും ഇതൊരു സ്പിരിറ്റ് ഓഫ് ദി ടൈം വിഷയം ആയിട്ടും ചാനൽ മുറികൾ ഇന്ന് അന്തി ചർച്ചയിൽ ബോധപൂർവ്വം മൗനം പാലിച്ചു..
കോടതി വിധി യുടെ അടിസ്ഥാനത്തിൽ മുൻ ഗവർണറിന്റെ വിലയില്ലാത്ത കടലാസിന്റെ ബലത്തിൽ ഇന്ന് സർവ്വകലാശാലകൾ ഭരിക്കുന്ന ആ നാണമില്ലാത്ത വൈസ് ചാൻസിലർമാർ (കേരള സർവകലാശാല വിസി ആദ്യം) ഒരു നിമിഷം വൈകാതെ രാജിവച്ച് ഒഴിഞ്ഞു പോകുകയാണ് വേണ്ടത്
മുൻ ഗവർണർക്കു ഓശാന പാടിയിരുന്ന സതീശനും ലീഗും പ്രതിപക്ഷവും മാധ്യമങ്ങളും മാപ്രകളും കേരള നിരുപാധികം മാപ്പ് പറയുകയും വേണം..
ആരിഫ് മുഹമ്മദിന് ഉപദേശം നൽകി ഒരു വഴിക്കാക്കിയത് .....സേവ് യൂണിവേഴ്സിറ്റിക്കാരും ഒരു പറ്റം മാധ്യമങ്ങളുമായിരുന്നു.
പ്രതിപക്ഷ ഉന്നതനുമായി ഉറ്റബന്ധമുള്ള സേവ് യൂണിവേഴ്സിറ്റിക്കാരൻ ..... അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾ ശിരസാവഹിച്ച് രാജ്ഭവനിലെത്തി ചെവി കടിക്കും . മുഖ്യമന്ത്രി തന്നെ വന്നു കാണുന്നില്ല , താണു വണങ്ങുന്നില്ല പോലെ സില്ലിയായ സങ്കടങ്ങൾ ...... പകയും വൈരാഗ്യവുമാക്കിയത് ഉപദേശികളായിരുന്നു. മാധ്യമങ്ങൾ ഒപ്പം കട്ടയ്ക്ക് നിന്നപ്പോൾ മെഗ്ലോമാനിയ അതിൻ്റെ പാരമ്യത്തിലെത്തി.
നിയമവിരുദ്ധതയ്ക്ക് മാധ്യമങ്ങളും അവരുടെ താങ്ങു കൊണ്ടു മാത്രം നിലനിന്നു പോകുന്ന രാഷ്ട്രീയ അവതാരങ്ങളും കൈയ്യടിച്ചപ്പോൾ അയാൾ വിജിഗേഷുവായെന്നഹങ്കരിച്ചു
പക്ഷെ കോടതികൾ നിയമമനുസരിച്ചല്ലേ പ്രവർത്തിക്കൂ. മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റും പിന്തുണച്ചതു കൊണ്ട് തോന്ന്യവാസം അതല്ലാതായി മാറില്ലല്ലോ.
എന്തായാലും കോടതി വിധി വരുന്നതിനു മുൻപ് ഇതിയാൻ " നാടു നീങ്ങി " . ഇല്ലായിരുന്നേൽ മാധ്യമ വിധേയർക്ക് കുറേക്കൂടി അദ്ധ്വാനിക്കേണ്ടി വന്നേനെ. ഇന്നറിയാൻ കഴിയുന്നത് .... ബീഹാറിലും അയാൾ കേരള മോഡൽ കലിപ്പ് തുടങ്ങീന്നാണ്. ഇവിടെ കടുത്ത വാക്കുകൾ കൊണ്ടായിരുന്നു മറുപടി. അവിടെ അവന്മാർ കൂമ്പിടിച്ച് വാട്ടും.
കണ്ണീരൊപ്പാൻ ഇവിടുള്ള പോലെ മാധ്യമങ്ങളും ബിഹാറിൽ കാണില്ല.
അടിക്കുറിപ്പ് - കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി എന്ന സിനിമയിലെ വഴിമുടക്കി "കൊസ്‌തേപ്പ്"