Image

എൺപതാം ജന്മദിനത്തിൽ പദ്മരാജനെ ഓർക്കുമ്പോൾ (ലാലു കേ കോനാടിൽ)

Published on 23 May, 2025
എൺപതാം ജന്മദിനത്തിൽ പദ്മരാജനെ ഓർക്കുമ്പോൾ (ലാലു കേ കോനാടിൽ)

നാൽപ്പത്താറു വയസ്സുവരെയെ ജീവിച്ചിരുന്നുള്ളൂ... അതിനിടയിൽ മലയാള സിനിമയിലും സാഹിത്യത്തിലും 

സർഗ്ഗ വൈഭവത്തിന്റെ ഋതു ഭേദങ്ങൾ തീർത്ത് ചിരപ്രതിഷ്ഠ നേടിയ വ്യക്തിയായിരുന്നു

പത്മരാജൻ...

സര്‍ഗ്ഗാത്മകതയുടെ 

ഏറ്റവും വ്യത്യസ്തമായ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു... പ്രണയത്തെയും മാനുഷിക ചോദനകളെയും ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിരുന്നു അദ്ദേഹം... 

അടുപ്പമുള്ളവർ പപ്പേട്ടൻ എന്ന് വീളിച്ചിരുന്ന പത്മരാജന്റെ പേര് 

പി പത്മരാജൻ പിള്ള എന്നായിരുന്നു... ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് 1946 മെയ് 23ണ് ആയിരുന്നു ജനനം...

പത്മരാജന്റെ തൂലിക തുമ്പിൽ വിരിഞ്ഞ

പ്രതിമയും രാജകുമാരിയും, രതിനിര്‍വ്വേദം,

മഞ്ഞുകാലം നോറ്റകുതിര, ഋതുഭേതങ്ങളുടെ

പാരിതോഷികം, ഉദകപ്പോള, നക്ഷത്രങ്ങളേ

കാവല്‍ എന്നീ നോവലുകള്‍

ജീവിതയാഥാര്‍ഥ്യങ്ങളെ തൊട്ടറിഞ്ഞ

രചനകളായിരുന്നു...

പ്രണയത്തിന്റെയും ജീവിതത്തിന്റെയും വേറിട്ട വഴികൾ കാണിച്ചു തന്ന തൂവാന തുമ്പികള്‍, സ്വവര്‍ഗ്ഗാനുരാഗത്തെ അശ്ലീലതകളില്ലാതെ അവതരിപ്പിച്ച ദേശാടനക്കിളികള്‍ കരയാറില്ല, മുന്തിരി തോട്ടങ്ങളിലെ പ്രണയാതുരതകൾ നുരയുന്ന നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങി എത്രയെത്ര തിരക്കഥകൾ തിരക്കഥകൾ...

പത്മരാജൻ

കഥയുടെ ഗന്ധർവ്വൻ ആയിരുന്നു...

കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു.. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട

ആദ്യ രചന...

1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി...

ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി.. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു.. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്... പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ...

1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ... ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു... മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു...

പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു... ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിരുന്നു...

ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർത്ഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെട്ടിരുന്നു... ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു...

36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു... ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക