ഏയ്, ഒരു നിമിഷം
നിന്നിട്ടുപോകൂ.
വഴിവക്കിൽ
വസന്തമാരോടെങ്കിലും
കലഹിക്കുന്നുവെങ്കിൽ
ഞാനുറങ്ങുന്ന
ശ്മശാനത്തിലേക്ക്
വഴി കാണിക്കൂ.
കൂരിരുട്ടിൽ
നിറങ്ങളില്ലാതെ
മരിച്ചുപോകുന്നു
കൂട്ടരേ..
ചിലപ്പോഴൊക്കെ
പുഴയുടെ
കൈപിടിച്ച്
പേമഴയല്ലാതാരും
ഈ വഴി വരാറേയില്ല.
വന്നിട്ടേയില്ല.
വെയിൽ
വടിവെട്ടി വരുംവരെ
മീനുകളോടു കൊഞ്ചി,
മുങ്ങാങ്കുഴിയിട്ട്
ശ്വാസമെടുത്തങ്ങനെ,
ചിരിച്ചുചിരിച്ച്...
ശ്വാസംമുട്ടുന്നു കൂട്ടരേ
വസന്തത്തിന്
വഴികാണിക്കൂ..