പ്ളേനോ : കഴിഞ്ഞ കുറെ വർഷങ്ങളായി നോർത്ത് ടെക്സസിലെ വലിയ മോസ്‌കും അതിന്റെ ഭാരവാഹികളും മുസ്ലിം മത വിശ്വാസികളും ഈസ്റ്റ് പ്ളേനോയിൽ ഒരു എപിക് സിറ്റി പടുത്തുയർത്താൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം ഈസ്റ്റ് പ്ളേനോ ഇസ്ലാമിക് സെന്റർ (ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം) കമ്മ്യൂണിറ്റി ക്യാപിറ്റൽ പാർട്നർസ് (സി സി പി ) എന്നൊരു സ്ഥാപനം ആരംഭിച്ചു പ്രവർത്തനം തുടങ്ങിയിരുന്നു. ഉദ്ദേശം അടുത്ത് തന്നെ ഉയരാൻ പോകുന്ന എപിക് സിറ്റി പദ്ധതി പ്രാവർത്രികമാക്കുക ആയിരുന്നു.
2024 ഫെബ്രുവരിയിൽ മുസ്ലിങ്ങൾ മാത്രം ഏറെ ഉണ്ടാകുന്ന ഒരു അയൽക്കൂട്ടം, എപിക് സിറ്റി എന്ന നാമധേയത്തിൽ ഈസ്റ്റ് പ്ലെനോയിൽ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശം എന്ന് ഡെവലപ്പേഴ്‌സ് അറിയിച്ചിരുന്നു. ഈ നഗരത്തിൽ 1,000ൽ അധികം വീടുകളും, ഒരു മോസ്ക്കും, കിന്റർഗാർട്ടൻ മുതൽ 12ആം ക്ലാസ് വരെയുള്ള ഒരു വിശ്വാസാധിഷ്ഠിത സ്കൂളും, പ്രായം ആയവർക്ക് അസ്സിസ്റ്റഡ് ലിവിങും, അപ്പാർട്മെന്റുകളും, റീറ്റെയ്ൽ ഷോപ്പുകളും, ജോസഫൈൻ നഗരത്തിനരികെ (ഡാലസ് നഗരമധ്യ ത്തിൽ നിന്ന് 30മൈൽ വടക്കു കിഴക്കു ആണ് ഈ നഗരം) ഒഴിവായി കിടക്കുന്ന മൈതാനിയിൽ കളി സ്ഥലങ്ങളും ആണ് എപിക് സിറ്റിയിൽ ഉണ്ടാവുക എന്ന് വിവരിച്ചിരുന്നു.
ടെക്സാസ് സംസ്ഥാന അധികാരികൾ അന്വേഷണം ആരംഭിച്ചതിനു ശേഷം അവർ പുറപ്പെടുവിച്ച പ്രസ്താവനകളിൽ ഈ ആസൂത്രിത നഗരത്തിൽ മുസ്ലിംകൾക്ക് മാത്രമേ പ്രവേശം ഉണ്ടാകൂ, നഗരനിവാസികളുടെ മേൽ ശരിയ നിയമം പ്രാബല്യത്തിൽ വരും എന്നും അറിയിച്ചു. സംസ്ഥാന ഗവർണർ ഗ്രെഗ്ഗ് അബ്ബോട്ട് അറിയിച്ചത് ഈ പദ്ധതിയുടെ നിർമാണം നിർത്തിയിരിക്കുകയാണ്, നിർമാണം ആരംഭിച്ചിരുന്നില്ല എന്നാണ്. ഇതിനു മുൻപ് ഗവർണർ നൽകിയ മുന്നറിയിപ്പിൽ ഈസ്റ്റ് പ്ളേനോ ഇസ്ലാമിക സെന്ററും അതിനോട് അനുബന്ധിച്ച വസ്തു വകകളുടെയും ഉടമസ്ഥർ തുടർ പ്രവർത്തനങ്ങൾ നടത്തിയാൽ അവർ ശരിയ നിയമം നടപ്പാക്കുവാൻ ശ്രമിച്ചതിന്റെ ഭവിഷ്യത്തുകൾ നേരിടേണ്ടി വരും എന്ന് പറഞ്ഞിരുന്നു.
എപിക് സിറ്റിയുടെ പ്രതിനിധികൾ പറയുന്നത് പദ്ധതി ഇപ്പോഴും ആസൂത്രണത്തിലാണെന്നാണ്. ഡെവലപ്പര്മാര് പുതിയ പ്ലാനുകൾ ഒന്നും നൽകിയിട്ടില്ല. പണി തുടങ്ങുന്നതിന്റെ ഭാഗമായി മണ്ണ് മാന്തിയിട്ടും ഇല്ല. എഞ്ചിനീയറിംഗ് സ്ഥാപനം വെസ്‌റ്റവുഡിന്റെ സീനിയർ എഞ്ചിനീയർ ഡേവിഡ് കാലഹോഫർ കോളിന് കൗണ്ടി (ഈ പ്രദേശം കോളിന് കൗണ്ടിയിൽ പെട്ടതാണ് ) കമ്മീഷനേർമാരോട് പറഞ്ഞത് ഒരു ഡെവലൊപ്മെന്റ് പ്ലാൻ ഇത് വരെ അധികാരികൾക്ക് സമർപ്പിച്ചിട്ടില്ല എന്നാണ്.
സി സി പി പറയുന്നത് അവർ ഫെയ്‌റ്ഹൗസിങ് ആക്ടിന് അനുസരിച്ചേ മുന്നോട്ടു പോകൂ എന്നാണ്. അതായതു ഹാവ്‌സിങ് പ്ലോട്ടുകളോ നിക്ഷേപങ്ങളോ മുസ്ലിങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയില്ല. ഒരു ബ്ലാങ്കറ്റ് ബാൻ ഏതെങ്കിലും ഗ്രൂപ്പുകൾക്ക് മേലോ വ്യക്തികൾക്ക് മേലോ ഏർപെടുത്തുകയില്ല എന്നും ഉറപ്പു നൽകി.
എന്നാൽ താല്പര്യമുള്ള വ്യക്തികൾക്ക് എങ്ങനെ പ്ലോട്ടുകളുടെയോ വീടുകളുടെയോ ഉടമകളാവാം എന്ന വിവരം ലഭ്യമാണെന്നാണ് അറിയുന്നത്. എപിക് സിറ്റിയിൽ ലോട്ടുകൾ റിസേർവ് ചെയ്യുവാൻ 80,000 ഡോളറിന്റെ സി സി പി യുടെ ഷെയറുകൾ എടുക്കണം. ഒരു ഗ്രൂപ്പ് ഡിറക്ടറായ ഇമ്രാൻ ചൗധരി നൽകുന്ന വിവരമാണിത്. ഈ പണം വാങ്ങാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ വിലയിലേക്കു ക്രെഡിറ്റ് ചെയ്യും. ഒരു ഷെയർ വാങ്ങുന്നയാളിന് എപിക് സിറ്റിയിൽ ഒരു പ്ലോട്ടിന് 15% ഡിസ്‌കൗണ്ട് നൽകും.
നിക്ഷേപകർ 30,000 ഡോളർ ഏർണെസ്റ്റ് മണിയായി എപിക് റാഞ്ചിനു നൽകണം. എപിക് റാഞ്ചുകളുടെ ലോട് സേലുകൾ ആരംഭിച്ചിട്ടില്ല.