Image

ചിന്താവിഷ്ടനായ ശ്രീരാമൻ (നിരൂപണം രണ്ടാം ഭാഗം: സുധീർ പണിക്കവീട്ടിൽ)

Published on 29 May, 2025
ചിന്താവിഷ്ടനായ ശ്രീരാമൻ (നിരൂപണം രണ്ടാം ഭാഗം: സുധീർ പണിക്കവീട്ടിൽ)

കവി ചെറുപുല്ലുകളെക്കുറിച്ചുള്ള പരാമർശം പറയുമ്പോൾ നമ്മൾ ആലോചിക്കേണ്ടത് ചൈനീസ് തത്വചിന്തകനായ കൺഫ്യൂഷ്യസ് പറഞ്ഞതാണ്, അദ്ദേഹം പറഞ്ഞത് നമ്മൾ സാഹചര്യത്തിനൊത്ത പൊരുത്തപ്പെടണമെന്നാണ്. ഭാര്യ പരിശുദ്ധയാണെന്നറിഞ്ഞിട്ടും അപവാദം കേട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവിവേകം പ്രവർത്തിച്ചുവെന്നു രാമന് തോന്നുന്നുണ്ട്. അല്ലെങ്കിൽ പിന്നെ ചിന്താവിഷ്ടനാകേണ്ട കാര്യമില്ല. രാമന്റെ മനസ്സിലെ സംഘർഷങ്ങളെ കവി വളരെ സുതാര്യമായി പറയുന്നു.

അതിപാവനമാം വിവാഹമേ!
ശ്രുതിമന്ദാരമനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകി നിന്ന നിൻ
ഗതികാൺകെത്രയധഃപതിച്ചു നീ!

സീത വിവാഹത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.  പരിപാവനമായ ഈ വിവാഹം പക്ഷെ ഭൂമിയിൽ അധഃപതിക്കുന്നത് പതി പത്നിമാർ തമ്മിലുള്ള  വിശ്വാസക്കുറവുകൊണ്ടാണ്. ശ്രീരാമൻ പറയുന്നത് പരിശുദ്ധമായ വിവാഹത്തെപ്പറ്റി ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്എന്നാണു. 
പരിശുദ്ധിയെഴും വിവാഹമേ 
പരിശോധിപ്പിഹ നീ ശരിക്കുമേ 
കനാലിന് കൊടുചൂടിലേവരും 
കനകം, ചാരവുമൊക്കയായിടും
ഉരുക്കിയുണ്ടാക്കുന്ന കനകം പോലും ചിലപ്പോൾ ചാരമായിപോകും.  തന്റെ ഏകപത്‌നീവ്രതത്തെ പോലും ജനം ഓർക്കുകയില്ലെന്നു രാമൻ സംശയിക്കുന്നുണ്ട്. ഇവിടെയും ജനങ്ങൾ സീതക്കൊപ്പം എന്ന ചിന്ത രാമനെ അലട്ടുന്നു. 
കുടുംബമല്ല രാജ്യമാണ് ഒരു രാജാവിന് പ്രധാനം എന്ന ആശയത്തിൽ ഉറച്ചു നിന്ന് പ്രജകളിൽ ഒരുവൻ ആരോപിച്ച കുറ്റം അന്വേഷിക്കപോലും ചെയ്യാതെ സ്വന്തം സഹധർമ്മിണിയെ  വനത്തിൽ ഉപേക്ഷിച്ച രാജാവെന്ന നിലക്ക് രാമൻ അതീവ ദുഖിതനാണെന്നു കവി വിശദീകരിക്കുന്നുണ്ട്. മനുഷ്യർക്ക് ദുഃഖം വരുമ്പോൾ അവൻ തത്വജ്ഞാനിയാകുന്നു. 
പെരുകും രുജ സാന്ദ്രമാകവേ 
പരദുഃഖത്തിലതാണ്ടുപോയതോ 
ജനസൗഖ്യമതേ പ്രധാന,മീ 
ജനിദുഖം തൃണവല്ഗണിച്ചിടാം
രാമൻ പറയുന്നു കൂട്ടത്തോടെ വരുന്ന കഷ്ടപ്പാടുകൾ ഒരാൾക്ക് ജീവിതത്തിൽ കയ്പ്പ് നൽകുന്നു. ജീവിതം മധുരതരമെങ്കിലും. ജനനമരണംദുഖം പുല്ലുപോലെ അവഗണിക്കാം. ജനങ്ങളുടെ സൗഖ്യമാണ് തനിക്ക് പ്രധാനമെന്ന് സ്വയം ആശ്വസിക്കുന്നു. 
കവിപുംഗവനാരചിച്ചിതേ 
ഹൃദയവർജ്ജകമായിയെൻ കഥ,
നളിനാസന നന്ദനൻ നന്നേ 
വെളിവാക്കി മമധർമ്മസംഹിത 
എന്റെ ആദർശത്തെപ്പറ്റി  നാരദൻ പറഞ്ഞത് കവിപ്രമുഖൻ എഴുതി വച്ചു. ആ കാവ്യത്തിൽ മുനി വേടനെ ശപിക്കുന്ന വാക്കുകളുടെ മുനയിൽ ഞാനാണ് ഇപ്പോൾ പിടയുന്നത് അതെന്റെ ചെവി പിളരുന്നു. വീണ്ടും  രാമന്റെ മനസ്സിൽ ദുഷ്ചിന്തകളുടെ വേലിയേറ്റം നടക്കുന്നുണ്ട്. വളരേ നാൾ അസുരന്റെ മായാജാലത്തിൽ ജീവിച്ചവൾ പ്രലോഭനത്തിൽ പെട്ടുപോയിട്ടുണ്ടാകുമോ? അവൾ അസുരന്റെ കുഞ്ഞിനെ പ്രസവിച്ച് രാമന് ശിക്ഷയാകുമോ? ഈ വരികൾ സൂചിപ്പിക്കുന്നത് കൃപണോക്തികളിൽ രാമനും വിശ്വസിക്കുന്നുവെന്നു തന്നെയാണ്.   പരശുരാമന്റെ പിതാവും, അഹല്യയുടെ മാമുനിയും ഭാര്യമാരെ ശങ്കിച്ച് അവരെ ശിക്ഷിച്ചിട്ടുണ്ട്. രാമന്റെ മനസ്സ് ഒരു പെൻഡുലം പോലെ ആടുന്നത് കവി ഭംഗിയായി വിവരിക്കുന്നത് നോക്കുക.  
ശ്രുതരാം ജമദഗ്നി, ഗൗതമൻ 
ഇതരാസക്തി ഭയന്നു തൽക്ഷണം 
ദ്രുത ശങ്ക യതാൽ സ്വപത്നിമാർ 
ക്കതി ഘോരാന്തമിയറ്റി  ക്രുദ്ധരായ്
രാമൻ പറയുന്നു സംശയം എനിക്ക് ചേർന്നതല്ല. എന്റെ സീത സ്വീകാര്യയാണ്. താമരയുടെ പൂർണ്ണ വളർച്ചക്കും പൂവ്വിട്ടു നിൽക്കാനും ധാരാളം സൂര്യപ്രകാശം ആവശ്യമുള്ളപ്പോൾ സൂര്യരസ്മികളെ തടഞ്ഞു വണ്ടുകളാൽ മൂടപ്പെട്ടിരിക്കാൻ അത് ആഗ്രഹിക്കയില്ല. സീത ഒരിക്കലും കളങ്കിതയാകാൻ ചിന്തിക്കില്ലെന്നു രാമന് ഉറച്ച വിശ്വാസമുണ്ട്. അഗ്നിക്ക് പോലും അവളെ തൊടാൻ കഴിഞ്ഞില്ല. സ്ത്രീകളെ കളങ്കികളാക്കി വിചാരണ ചെയ്യുന്ന സ്മാർത്തൻ അവരെ സാധനം എന്ന് വിളിക്കുന്നു. ഇവിടെയും ഒരു മണ്ണാൻ സ്മാർത്തവിചാരവുമായി വരുന്നു. ധാർമ്മിക രോഷത്താൽ ശ്രീ ലക്ഷ്മണൻ പോലും തന്റെ ധർമ്മം എന്ത് കുന്തമാണെന്നു ചോദ്യം ചെയ്തത് രാമൻ ഓർക്കുന്നു, പക്വതയുള്ള ഗുരുക്കന്മാരുടെ വിധിയിൽ പോലും അനീതി കാണാം അതുപോലെ തന്റെ അവതാരമാണോ തന്നെ അപരാധിയാക്കിയത്. എന്റെ അപരാധം സീതക്ക് നരകതുല്യമായ അനുഭവം നൽകി എന്നാൽ ഈ അനീതിക്കെതിരെ പൊരുതാൻ ഞാൻ വെറും മനുഷ്യനല്ലേ എന്ന നിസ്സഹായത രാമൻ മനസിലാക്കുന്നു.
ഉപേക്ഷിക്കപ്പെട്ട വേദനപേറി കാട്ടിൽ ഒറ്റക്ക് കഴിയുന്ന സീത ഗർഭിണി കൂടിയാണ്. അതിന്റെ യാതന അനുഭവിക്കുന്ന സീത തനിക്ക് ശരണം ഭൂമിയിലില്ല മരണം തന്നെ ഗതിയെന്നു ചിന്തിക്കുന്നുവെന്നു രാമൻ കരുതുന്നു. വാസ്തവത്തിൽ. ഭുമൌസ്ഖലിത പാദാനാം ഭൂമിരേവാ വലംബനമ്(സൗന്ദര്യ ലഹരി) ഭൂമിയിൽ കാൽ വഴുതി വീഴുന്ന മക്കൾക്ക് അഭയം ഭൂമി മാതാവ് തന്നെ. ഇത് പിന്നീട് സീതക്ക് സഹായമായി വരുന്നുണ്ടു.
സീത തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചതും അവരെ മുനിയുടെ സഹായത്താൽ വളർത്തി വലുതാക്കിയതുമെല്ലാം ശ്രീരാമൻ ഗൂഢമായി അറിയുന്നുണ്ട്.  അശ്വമേധയാഗം ലവ് കുശന്മാരെ പുത്രസന്നിധിയിലേക്ക് നയിച്ചപ്പോൾ സീതക്കും വരേണ്ടി വന്നുവെന്നു ശ്രീരാമൻ ആലോചിക്കുന്നെങ്കിലും തന്റെ ഉപബോധമനസ്സിൽ അവളെ സ്വീകരിക്കുന്ന രംഗം കണ്ടുകൊണ്ടിരുന്നപ്പോൾ അത് സഫലമായില്ലെന്നു രാമൻ തിരിച്ചറിയുന്നു.  സീതയെ വരവേറ്റു തന്റെ പട്ടമഹിഷി സ്ഥാനമലങ്കരിക്കാൻ പ്രിയേ വരിക നീ പൊറുക്കുകിൽ എന്നാണു പറയുന്നത്. രാമന്റെ മനസ്സിൽ കുറ്റബോധം നിറയുന്നത് കവി വ്യക്തമായി  പ്രകടിപ്പിക്കുന്നു. വീണ്ടും സംശയം തീരുന്നില്ല രാജാവിന്. സീതയോട് പറയുന്നു ജനങ്ങളുടെ ശങ്കയകറ്റാൻ കരിയാതെ അഗ്നിയിലൂടെ കേറി വരിക എന്നാണു.  രാമൻ തന്റെ ചിന്തയിൽ കാണുന്ന പുണ്യമൊന്നും അനുഭവിക്കാൻ തന്റെ നിയമങ്ങളിലെ നയങ്ങൾ അനുവദിക്കുന്നില്ല എന്ന് മനസ്സിലാക്കുന്നുണ്ട്. പണ്ടും ഇങ്ങനെ അവൾക്ക് വിധിച്ചിരുന്നു വീണ്ടും അത് തന്നെ വിധിക്കാൻ തന്റെ അവതാരയോഗം കാരണമെന്ന് രാമൻ ആശ്വസിക്കുന്നു
രാമൻ എപ്പോഴും  ആത്മപരിശോധന  നടത്തുന്നതായിട്ടാണ് ശ്രീ രാജു അവതരിപ്പിക്കുന്നത്. ഷെയ്‌ക്‌സ്‌ഫിയരുടെ ഹാംലെറ്റിനെ പോലെ സ്വയം ചോദ്യങ്ങൾ ചോദിക്കുന്നു സ്വയം ഉത്തരങ്ങൾ കണ്ടെത്തുമ്പോഴും സമാധാനം കിട്ടുന്നില്ല.
നിരന്തരം സീതക്ക് കാവലായി നിൽക്കുന്ന അഗ്‌നി അവളെ ഹനിക്കയില്ല ആ ദിവ്യരഹസ്യം അറിയുന്ന ദേവി അഗ്നിയിൽ വിളങ്ങുമെന്നു രാമൻ വിശ്വസിക്കുന്നു.
അനിശം ഭവതിക്ക് കാവലാ-
ളനലൻ തന്നെ ഹനിക്കയോ പിന്നെ 
അത് ദിവ്യരഹസ്യമെന്നറി-
ഞഞ്ഞതിനാൽ ദേവി വിളങ്ങിയഗ്നിയിൽ
സീത രാമനെ എല്ലാറ്റിലും ഉപരി സ്നേഹിക്കുന്നു എന്ന് അറിയുന്ന രാമന്റെ മനസ്സിൽ അവളെ ശങ്കിച്ചതിനുള്ള വേദന തിങ്ങി നിറയുന്നതും പിന്നെ സീതയുടെ ദുഃഖം കണ്ടു ഭൂമി മാതാവിന്റെ മാർവിടം പിളർന്നു അവളെ ഭൂമി തന്നിലേക്കടുപ്പിക്കുന്നതും  കവി  വിവരിക്കുന്നുണ്ട്. അപവാദിത എന്ന കളങ്കം താൻ ചാർത്തികൊടുത്തിട്ടും തന്നെക്കുറിച്ച് ഒരക്ഷരം മോശമായി അവൾ പറഞ്ഞില്ലെന്നു രാമൻ ഓർക്കുന്നു. സീതയുടെ അന്തർദ്ധാനം കണ്ടു നിന്ന സദസ്യർ കണ്ണീർപൊഴിച്ചപ്പോൾ ദേവകൾ മുകളിൽ നിന്നും പുഷ്പവൃഷ്ടി നടത്തി.  ദേവി പോയപ്പോൾ സമയം നിശ്ചലമായപോലെ രാമന് തോന്നുന്നുണ്ട്. രാമന്റെ മനസ്സിലെ സംഘർഷങ്ങൾ  അതിന്റെ തീവ്രത വിടാതെ അവതരിപ്പിക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്.  
കാലചക്രം തിരിഞ്ഞു വിഭാര്യനായ രാമൻ പടുവൃദ്ധനായി പക്ഷെ രാജാധികാരം ഉണ്ടായിട്ടും ബഹുഭാര്യത്വം അനുവദനീയമായിട്ടും  പുനർവിവാഹം ചെയ്തില്ല.  പഴയകാല ചിന്തകളിൽ മുഴുകി നിരാശനായി രാമൻ കഴിഞ്ഞു. തന്റെ അവതാരലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് രാമൻ  ആശ്വസിക്കുന്നുണ്ട്.രഘുവംശം ശബളാഭമാക്കി രാവണനെ കൊന്നു മുക്തി നേടിക്കൊടുത്തു അതേപോലെ ബാലി, ജംബൂകൻ എന്നിവരെയുംകാലപുരിക്കയച്ചു തന്റെ ദൗത്യം നിറവേറ്റി. പിന്നെയും രാമൻ പറയുന്നു. ഇനിയും മനുഷ്യനായി ജനിച്ച് പരിപാലനവും നിഗ്രഹവും നടത്തി പൂർണ്ണതയോടെ സത്യവും നീതിയും പുലർത്തിടും.  

ഇനിയും നരനായിയീശ്വരൻ 
ജനനം പൂണ്ടിവിടെബ്‌ഭൂയോ ഭൂയഃ 
പരിപാലന നിഗ്രഹാ ദിയാൽ 
പരിപാകം നിജനീതി ചെയ്തിടും.

രാമന്റെ അവസാന നാളുകൾ  കവി വർണ്ണിക്കുമ്പോൾ സീതയെക്കുറിച്ചുള്ള ചിന്ത മാറി ഭരണം ഒഴിയുന്ന ഒരു രാജാവിന്റെ മനസ്സ് രാമന് കൈവരുന്നതായി കാണാം.  തന്റെ ദൗത്യം പൂർത്തിയാക്കി പോകാനുള്ള   നേരമായി എന്ന് സഹോദരരോട് പറയുമ്പോൾ അവരെല്ലാം മൂകരായ് കണ്ണീർ വാർക്കുന്നു. രാമൻ അയോദ്ധ്യയെ വിഭജിച്ച് മക്കൾക്ക് നൽകി.
കഥകളുടെ പോക്കുകണ്ടു അത് കഷ്ടമെന്നു നിനച്ച്  സൂര്യൻ തന്റെ പ്രഭ നഷ്ടപ്പെട്ടു മടങ്ങിയെങ്കിലും വീണ്ടും ആഗ്രഹത്തോടെ ദുഃഖങ്ങൾ തിങ്ങുന്ന കാലത്തിന്റെ സാക്ഷിയായി വീണ്ടും വന്നു. അപ്പോൾ രാമൻ സരയു നദിയിൽ ജലസമാധിയടഞ്ഞു. ആയിരക്കണക്കിന് ആളുകൾ ജയ് ശ്രീ രാം ഉരുവിട്ടുകൊണ്ട് ജീവിതത്തിന്റെ സ്ഥിരമായ ലക്‌ഷ്യം (സത്പദം) നേടി. ഹാ ഇതെല്ലാം മായയുടെ വൈഭവം എന്നാണു കവി സൂചിപ്പിക്കുന്നത്.  ഇതിനെ പല കാഴ്ചപ്പാടിലൂടെയും വ്യാഖ്യാനിക്കാം. മായ എന്നാൽ ഇല്ലാത്തത് എന്ന നിഷേധരൂപമായ അർത്ഥമുണ്ട്. അപ്പോൾ രാമന്റെ കഥ ഇല്ലാത്തതു എന്ന് അർഥം വരും. അതേസമയം ഭഗവത് ഗീതയിലും വേദാന്തങ്ങളിലും മായയെ വിശദമായി വിവരിക്കുന്നുണ്ട്. ഭഗവത് ഗീത ഏഴാം അദ്ധ്യായം -
ശ്ലോകം 14 ഇൽ ഇങ്ങനെ പറയുന്നു. ത്രിഗുണങ്ങൾ ഉള്ള (സത്വം, രജസ്സ്, തമസ്സ് ) എന്റെ മായയെ അതിജീവിക്കാൻ എളുപ്പമല്ല. എന്നാൽ എന്നെത്തന്നെ ശരണം പ്രാപിക്കുന്നവന് മായയെ തരണം ചെയ്യാൻ സാധിക്കും. നമ്മൾ എല്ലാവരും മായാവലയത്തിലാണ്. നമുക്ക് ചുറ്റും നാം കാണുന്നതൊന്നും സ്ഥിരമോ സത്യമോ ആയ ഒന്നുമല്ല. ഉദാഹരണം ഒരു തിരശീലയിലൂടെ നീങ്ങുന്ന ചിത്രങ്ങൾ പോലെ. ചിത്രങ്ങൾ മാഞ്ഞുപോകുന്നു.  തിരശീല അവിടെയുണ്ടാകും.  തിരശീല ഇല്ലെങ്കിൽ ചിത്രങ്ങൾ ഇല്ല.  ആ വിഷയം ഇവിടെ പ്രതിപാദിക്കുന്നില്ല. കവിയുടെ സൂചനയിൽ നിന്നും ശ്രീരാമന്റെ കഥയും വെറും മായ. അത് നടന്നെങ്കിൽ തന്നെ ഒരു മായ പോലെ നമുക്ക് അത് അനുഭവപ്പെടുന്നു എന്ന് മനസ്സിലേക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ രാമന്റെ ജീവിതത്തിൽ  നടന്നതെല്ലാം വെറും മായയായിരുന്നു എന്നും ചിന്തിക്കാം..  മായാസീതയെ ആണ് രാവണൻ കട്ടു കൊണ്ടുപോയത്,  സീത അഗ്നിയുടെ കരങ്ങളിൽ സുരക്ഷിതയായിരുന്നുവെന്നും  പരാമർശങ്ങൾ ഉണ്ട്. ശ്രീ രാജുവിന്റെ ഉദ്യമം സീതയെ ഉപേക്ഷിച്ച/സീത പിരിഞ്ഞുപോയ അയോധ്യാപതിയുടെ മാനസികവികാരങ്ങൾ പകർത്തുക എന്നാണു.  അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലൂടെ അദ്ദേഹം അതിൽ വിജയിച്ചുവെന്ന് മനസ്സിലാക്കാം.
ലോകത്തില്‍ അത്യാശ്ചര്യകരമായ സംഗതിയെന്താണെന്നു പണ്ടു യുധിഷ്ഠിരമഹാരാജാവിനോടു ചോദിച്ചപ്പോൾ   അദ്ദേഹം മറുപടി പറഞ്ഞു; ”എവിടെ നോക്കിയാലും ജീവികള്‍ മരിക്കുന്നതു നിത്യവും കാണാം. എന്നിട്ടും തങ്ങള്‍ക്കു മരണമില്ലെന്നാണ് മനുഷ്യര്‍ വിചാരിക്കുന്നത്. ഇതിലധികം ആശ്ചര്യകരമായിട്ടെന്തുണ്ട്? ഇതും മായയാകുന്നു.
ശുഭം  


ശ്രീ രാജുവിന്റെ ചിന്താവിഷ്ടനായ ശ്രീരാമൻ വായിക്കാൻ താൽപ്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ വായിക്കാം.
https://legacy.emalayalee.com/writer/290


 

Join WhatsApp News
Nainaan Mathullah 2025-05-29 01:42:01
There is no historical evidence of a Raman ever lived. So it is mostly mythology. Although it is mythology, history lies sleeping in it as in any other myths. It is hard to separate myth and history in such creations. Based on available evidence, in texts, Raman lived in ‘thretha yugam’ or Bronze Age. Bronze Age is the period before Iron Age and is around BC 2000 period. Aryans came to India from Central Asia from a series or waves of migrations starting from BC 1700 to BC 1500 period. I have read several scholarly works pointing to the Biblical figure of Abraham to Raman. From AbRam came Raman. Ab means father. Abraham lived around BC 2000 period or the Bronze Age that agrees with Abraham being Raman. Naturally, it is impossible for Raman to be born in Ajodhya as Abraham lived around BC 2000 and Aryans came to India after BC 1700. From Abraham came the word Brahmins. Bible mentions Abraham sending his children born from Kethura to the East countries of Persia, India and China, Korea and Japan. DNA evidence also points to all these people groups closely connected in DNA similarities. As writing tools and scripts were not available in ancient times and writing script came to India during the Persian rule, almost a 1000 years after the real incident, it is possible that exaggerations and myths get into the story as it was handed over generations by word of mouth. All available evidence points to the Biblical Figure of Abraham and Raman the same person. As all the people of the world today are from same parents that science admits, it is quite possible.
Ramachandran 2025-05-29 11:47:12
റെവ മാത്തുള്ള സുദൃഢമായ തെളിവുകൾ ഒന്നിനുമില്ല, പ്രിയ ഉപദേശി അതുകൊണ്ട് ഒരു വിഭാഗം വിശ്വസിക്കുന്നു. വിശ്വസിച്ചോട്ടെ എന്റെ വിശ്വാസം ആണ് നല്ലത് അതിനു തെളിവുണ്ടെന്ന് ഇന്നേ വരെ തെളിയിക്കാൻ ആർക്കും പറ്റിയിട്ടില്ല. അതുകൊണ്ട് പരസ്പരം സ്നേഹിക്കുക ഓരോരുത്തരും അവരുടെ വിശ്വാസം പാലിക്കുക. പേരിൽ നിന്ന് കൃസ്തീയ വിശ്വാസിയായ ഒരു തോമസാണ് ( അതും doubting thoma ) ഈ ഖണ്ഡകാവ്യം എഴുതിയിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ഹൃദയവിശാലത. അദ്ദേഹം അതിൽ വിശ്വസിക്കുന്നു ഇല്ലയോ എന്നതിന് പ്രസക്തിയില്ല ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ ഒന്നായ ഒരു കാവ്യത്തിലെ ഒരു ഭാഗം അദ്ദേഹം എഴുതി കലാപരമായി അത് നമ്മൾ ആസ്വദിക്കുക, അദ്ദേഹത്തെ അനുമോദിക്കുക. ജയ് ശ്രീ റാം .
റെജീസ് നെടുങ്ങാടപ്പള്ളി 2025-05-29 13:17:05
സംശയത്തിന്റെ ഭാഗമാണ് വിശ്വാസം. ബോധ്യപ്പെടുന്നതിനു വിശ്വാസത്തിന്റെ ഊന്നു വടി വേണ്ടാ. കാണാതെ വിശ്വസിക്കുക... അവർ ഭാഗ്യം ചെയ്തവർ.വിശ്വാസത്തിനു data വേണ്ടാ, facts വേണ്ടാ, link വേണ്ടാ, evidence വേണ്ടാ, ഒന്നും വേണ്ടാ. Absence of evidence is the evidence of absence. വിശ്വസിക്കാൻ തുടങ്ങുന്നത് തന്നെ തെളിവുകളുടെ ഇല്ലായ്മയിലൂടെയാണ്. അപ്പോൾ പിന്നെങ്ങനെ വിശ്വാസി തെളിവുകൾ സ്വീകരിക്കും.? തെളിവില്ലായ്മയെ എങ്ങനെ തെളിവ് കൊണ്ട് തെളിയിക്കും. ഇതെല്ലാം -മസ്‌തിഷ്ക്കത്തിലെ frontal lobe അല്ലേ- ഈ illusions എല്ലാം ഉണ്ടാക്കുന്നത്. എന്റെ യേശുവേട്ടൻ, ക്രിസ്തുവേട്ടൻ ചക്കര, ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ നിന്റെ കൃഷ്ണൻ വെറും myth. പണ്ടെങ്ങോ മരിച്ചു പോയ കഥാ പാത്രം. ഇമ്മാതിരി teams- നോട് മുട്ടാൻ നിൽക്കരുത്. Good morning -ഉം പറയരുത്. അവർക്കു നേരം ഇനിയും വെളുത്തിട്ടില്ല. എല്ലാ ഉത്തരങ്ങളും അവരുടെ വേദപുസ്തകത്തിൽ ഉണ്ട്. പക്ഷേ കോവിഡിനെ പറ്റി മാത്രം ഒന്നും ഇല്ലാ. ഒരു മൊട്ടു സൂചി ഉണ്ടാക്കാനുള്ള അറിവ് പോലും ആ പുസ്തകത്തിൽ ഇല്ലാ.
റെജീസ് നെടുങ്ങാടപ്പള്ളി 2025-05-29 13:44:57
മാത്തുള്ള്ളാ, രണ്ടേ രണ്ടുകാര്യം,മലയാളത്തിൽ നേരേ ചൊവ്വേ ലളിതമായി ചുരുക്കമായി ഒന്ന് വിശദീകരിക്കാമോ? 1) യേശു കുഞ്ഞ് ഉണ്ടായതു എങ്ങനെ? 2) ക്രൂശിക്കപ്പെട്ടതിനു ശേഷം യേശുവിന്റെ ജഡത്തിന് എന്ത് സംഭവിച്ചു.? ഉടായിപ്പ് ഉത്തരം പറയരുത്. ഞങ്ങളുടെ പുസ്തകത്തിൽ ഇന്നാര് ഇന്നത് പോലെ എഴുതിയിരിക്കുന്നു എന്നൊന്നും പറയരുത്.. പിന്നെ ആരും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ശാസ്ത്രഞ്ജന്റെ പേരും ര്പറഞ്ഞ് വരരുത്. പിന്നെ എന്റെ ഈ paragraph -ലെ ഏതെങ്കിലും വാക്കിൽ കടിച്ചു തൂങ്ങുകയുമരുത്.🙏🙏 3 മണിക്കൂർ മാത്തുള്ള യ്ക്ക് തരുന്നു. ജയ് അല്ലാഹു.
Nainaan Mathullah 2025-05-29 14:00:09
It looks like telling 'pichum peyum'. I didn't try to prove anything. I just shared my thoughts. You take it if you want and if not just ignore it or bring relevant counter arguments to prove what I said is wrong. Please don't beat around bush or 'ariyethra ennu chodhikkumbol payar anghazhi' as Regis is doing here. As Ramachandran said, if 'parasparam snehikkal enkil' why all this Ayodhya issue and persecution of minorities in India?
Raju Thomas 2025-05-29 15:29:28
Anyway, Rev. Mathullah, you picked on an issue quite foreign to my poem and to the critique here thereof and, digressing into unwarranted territory, distracted the readers from the matter in hand, while Mr. Panikkaveettil, out of his largess of mind, took thankless pains to write up this eminent piece of literary criticism.
Nainaan Mathullah 2025-05-29 18:20:47
Raju Thomas, I didn't mean to take attention away from you. I believe it will attract more attention to both of you.
American Malayali 2025-05-29 20:26:05
മത ഭ്രാന്തന്മാർ ബഹളം വയ്ക്കുന്ന ഒരു ലോകം. അവിടെ കലയും സാഹിത്യവും എങ്ങനെ വളരാൻ? മതം വിറ്റാൽ നാല് കാശു കിട്ടും. സാഹിത്യത്തിന് അങ്ങനെ എളുപ്പം കാശു കിട്ടില്ല.മതത്തിന്റെ പേര് പറഞ്ഞാൽ പണം ഒഴുകാൻ തുടങ്ങും. അതുകൊണ്ടു നമുക്ക് മതത്തെ പ്രോത്സാഹിപ്പിക്കാം. സാഹിത്യം ആർക്ക് വേണം. അതും അമേരിക്കൻ മലയാളി എഴുത്തുകാരുടെ. നാട്ടിലുള്ള എഴുത്തുകാരുടെ ആണെങ്കിൽ വേണ്ടില്ല. ശ്രീ റെജിസ് സാർ ഒരു കവിതയുമായി വരിക. ഒരു വരി തുടക്കം. മാതു എൻ പ്രേമികെ, വരികയുള്ളിൽ തേൻ നിറച്ചു ഉള്ളാലെ ഞാൻ നിന്നെ കാക്കുന്നു. വിദ്വേഷം വേണ്ടയൊട്ടും നിന്നുള്ളിൽ മതം വേണ്ട ,മാതു നീയാണെനുള്ളിൽ എന്നും. എല്ലാവര്ക്കും ശാന്തി സമാധാനം.
Jayan varghese 2025-05-30 08:46:15
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല സത്യങ്ങൾ നില നിൽക്കുന്നത്. പ്രകാശം സത്യമാണെങ്കിലും അതിന്റെ പാർട്ടിക്കിൾ എന്താണ് എന്നതിനെപ്പറ്റി തർക്കം നടക്കുകയാണ്. നമുക്ക് വേണ്ടത് നമ്മെ നയിക്കാനുള്ള വെളിച്ചമാണ്. സ്വയം വെളിച്ചമായിത്തീർന്ന് സ്വയം നയിക്കപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് അതാകാം. അതല്ലാത്തവരുടെ കൂട്ടങ്ങളാണല്ലോ മതങ്ങളാലായും രാഷ്ട്രീയങ്ങളായും രൂപപ്പെട്ടു കൊണ്ട് നമുക്കിടയിൽ ഇന്നും നില നിൽക്കുന്ന എസ്റ്റാബ്ലിഷ്‌മെന്റുകൾ ? നമുക്ക് വേണ്ടത് ഇവയെ തച്ചു തകർക്കുന്നതിനുള്ള മഹായുദ്ധങ്ങളല്ല കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള കർമ്മ പരിപാടികകളാണ്. അയ്യായിരം കോടി സ്ത്രീപുരുഷന്മാർ നടന്നു പോയ മഹാകാല മായാ വീഥികളിൽ അവരുടെ കാൽപ്പാടുകളിലൂടെയാണ് നമ്മളും നടക്കുന്നത് എന്നതിനാൽ അവർ അവശേഷിപ്പിച്ച വെളിച്ചങ്ങളിൽ നിന്ന് നമുക്ക് സ്വീകാര്യമായവ ഉണ്ടെങ്കിൽ അത് ഏറ്റ്വാങ്ങിക്കൊണ്ട്‌ മുന്നോട്ടുള്ള അടുത്ത ചുവടു വയ്ക്കുക മാത്രമാണ് മനുഷ്യൻ എന്ന നിലയിലുള്ള നമ്മുടെ ഏക ചോയിസ്‌.. ജയൻ വർഗീസ്.
Nainaan Mathullah 2025-05-30 15:33:13
There is no 'saahithyam' without religion. All the initial literary creations were religious texts. Even today religion is the base of most writings. Either the religious as it is here in this article or religious themes like love, courage, justice (Sanathana dharmam). Science has nothing to say about these values in life which is the foundation of our existence here. Otherwise we will be killing each other and eat.
vayanakaaran 2025-05-30 16:16:29
ശ്രീ മാത്തുള്ള താങ്കൾ എഴുതുന്നു.. either the religious as it is here in this article തെറ്റാണല്ലൊ ശ്രീമാൻ. ഈ നിരൂപണത്തിൽ എവിടെ മതം. ഇതിലെ കഥാനായകൻ, ഒരു രാജാവ് ഉപേക്ഷിച്ച ഭാര്യയെ ഓർക്കുന്നതല്ലേ വിഷയം. സാഹിത്യം ആസ്വദിക്കൂ സാർ മതത്തിന്റെ കണ്ണട മാറ്റു. ശ്രീ രാജു തോമസ് എഴുതിയ കവിതയിലോ സുധീറിന്റെ നിരൂപണത്തിലോ മതമില്ലലോ. എന്തിനാണ് കാര്യങ്ങൾ കുഴപ്പിക്കുന്നത്.
Nainaan Mathullah 2025-05-30 18:11:05
Raman is a character from Hindu religious text.
റെജീസ് നെടുങ്ങാടപ്പള്ളി 2025-05-31 01:29:53
Morality മതത്തിൽ നിന്നാണോ വരുന്നത്? കലയും സാഹിത്യവും മതത്തിൽ നിന്നാണോ ഉടലെടുത്തത്? മതം ഉണ്ടാകുന്നതിനു മുൻപ് ഇവിടെ ഇതൊന്നും ഇല്ലായിരുന്നോ? രാമനും നബിയും കൃഷ്ണനും ക്രിസ്തുവും അല്ലാഹുവും എല്ലാം തന്നെ ഒറ്റ ചരക്കല്ലേ മാത്തുള്ളേ? ഒറ്റ നുകത്തിന്റെ രണ്ടറ്റത്തും കെട്ടാവുന്ന കാളകൾ അല്ലേ അവരെല്ലാം ? മതം എന്നാണ് ഭൂമിയിൽ വന്നത്? എന്നാണ് മനുഷ്യൻ ദൈവത്തെ അവന്റെ തന്നെ രൂപത്തിലും ച്ഛയയിലും സൃഷ്ടിച്ചത് . കലയ്ക്കും സാഹിത്യത്തിനും morality ക്കും, സയൻസിനും മതത്തിന്റെ കൂട്ട് വേണ്ടാ . പക്ഷേ, മതങ്ങളുടെയും , വിശിഷ്യാ ദൈവങ്ങളുടെയും നിലനിൽപ്പിനു സയൻസ് കൂടിയേ തീരൂ മാത്തുള്ളേ. ഇക്കാര്യം സത്യവും, fact -ഉം ആയിരിക്കേ എന്തിനാ കള്ളം പ്രചരിപ്പിക്കുന്നത്.??? ഒരുകാര്യം മാത്തുള്ള പ്രത്യേകം ശ്രദ്ധിക്കണം, അതായത്, മാത്തുള്ള കണ്ണ് അടച്ചു പിടിച്ചാൽ മാത്തുള്ള യ്ക്ക് മാത്രമേ ഇരുട്ടാകൂ... Ok, nice to ' meet 'you mr. mathullah.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക