വയ്യായെ ..വയ്യായെ ...മുത്തച്ഛനാകാൻ, മുതു മുത്തച്ഛനാകാൻ .... വയ്യായെ
പേരക്കിടാങ്ങളെ തോളിലേറ്റാനും...മക്കളെ മാനിച്ചു സംതൃപ്തരാക്കാനും വയ്യായെ.
കാലത്തിനൊത്തു വളർന്നു.., കണക്കുകൾ കൂട്ടി,...കാലത്തെ അതിജീവിക്കാൻ ശ്രെമിച്ചു,
പക്ഷേ...കാലത്തോട് തോറ്റു , കണക്കുകൾ തെറ്റി..., അപ്രതീക്ഷിത നേരിടലുകൾ.
കാലം, സ്വപ്നങ്ങളിലെ മിന്നാമിനുങ്ങുകളെ കൊമ്പും, നഖവും അണിയിച്ചു,
കാലഹരണപ്പെട്ട ബന്ധവും ബഹുമാനവും അസംസ്കൃത മര്യാദകളായി
വൃദ്ധ പരിഷകളെ സംസാര യോഗ്യരല്ലാതാക്കി, തോൽവികളുടെ ഉത്തരവാദികളും...
കാണാത്ത കാലത്തു ജീവിക്കുന്ന ദുർബലരും പരിഭ്രാന്തരും ആക്കി.., കാലം.
ഇനി എന്താ ചെയ്ക?..മുന്നോട്ടു പോകാം, വീഴും വരെ..., ശ്വാസം തീരും വരെ..
ജീവിതത്തിനും കാലത്തിനും പിന്നോട്ട് ഒഴുകാനാവില്ലല്ലോ.., ചിറകെട്ടി നിർത്താനും..
എല്ലാം കാണാതിരിക്കാനും, കേൾക്കാതിരിക്കാനും, ഓർക്കാതിരിക്കാനും ..
എത്തിപ്പെടാതിരിക്കാനും, ..."ദൈവം" വൃദ്ധർക്ക് നൽകിയ കുറവുകളെ
അനുഗ്രഹങ്ങളായി കണ്ടു ...ജീവിച്ചു തീർക്കുക, കടലിലെത്തുവോളവും...
പിന്നെ എല്ലാം തുല്യം, എല്ലാവരും, തൃക്ഷണയും, 'അഹം' കൂടാതെയും..
ഹ...ഹാ... ഹാ ... സ്വസ്ഥ0. അത് മറ്റൊരു സ്വപ്നം