അഗ്നിപോലായതെന്തിനാ വേനലേ?
ഞാൻ തേടുമാകാലം ആകുമോ നിദ്രയിൽ?
കർഷകൻ തൻ നെഞ്ചിൽ
എന്നുമുരിടിപ്പായ് കിണറിന്റെ
കോലുകൾ എണ്ണിയെണ്ണി.
"വേനലിൻ കാലമൊന്നു മറയുമോ"?
എന്നെതെൻ മനസ്സൊന്ന് തുടിച്ചുപോയ്.
ഇരുളും വിഹായസ്സിലോ പ്രതീക്ഷയായ്
പെട്ടെന്നതായ് നിൻ വരവിലോ അത്ഭുതം.
ഇനിയെന്നുമുദ്യോഗർ കുടക്കീഴിലാ
ചളി ചീറ്റുവാൻ വാഹനം തിരക്കിലാ
ദരിദ്രരാണേൽ കഷ്ടത്തിലാ
ചോരുന്ന തുള്ളികൾ എണ്ണിയെണ്ണി.
പ്രമാണികൾ ഇനി എന്നും സുഖത്തിലാ
പുതച്ചൊന്ന് മൂടി ചുരുണ്ടു കിടക്കുവാൻ.
നിൻ വരവറിയിക്കുന്നതൊരന്തകാരം
എന്നിലായതെന്നോ വികാരം.
ചൊല്ലണോ നിൻ കാലമായ്
തന്നനുഭവം അതിലേറെ
അത്ഭുതങ്ങളാൽ നിറഞ്ഞതും.
നിൻ കാലമാണേറെയും പ്രധാനം
ചളിപൂണ്ട വരമ്പുകൾ കാണുവാൻ.