ഇന്ത്യ –പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ നേട്ടമുണ്ടായത് ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരം ഇന്ത്യക്ക് തന്നെ എന്ന കാര്യത്തിൽ തർക്കമില്ല. പഹൽഗാമിന്റെ മണ്ണിൽ ഇന്ത്യയുടെ ചുടു രക്തം വാർന്നപ്പോൾ , നിരപരാധികളായ ജീവനുകൾ പൊലിഞ്ഞപ്പോൾ ഇന്ത്യക്കു രംഗത്തിറങ്ങേണ്ടി വന്നു. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ ആ തിരിച്ചടി അത്ഭുതത്തോടെയാണ് ലോക രാഷ്ട്രങ്ങൾ വീക്ഷിച്ചത് .
വളരെ കൃത്യമായിരുന്നു ഇന്ത്യയുടെ ഓരോ ആക്രമണങ്ങളും. പാകിസ്ഥാനിൽ ഒൻപതു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സേന തിരിച്ചടിയെ കരുത്തോടെ പ്രതിരോധിക്കുകയും ചെയ്തു. ഇന്ത്യയുടെ അതിശക്തമായ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ പാക്കിസ്ഥാൻ പകച്ചു നിൽക്കുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ സാങ്കേതിക സംവിധാനങ്ങളുടെ വലിയ വിജയം കൂടിയായിരുന്നു ഇത്. ഈ വിജയത്തോടെ ഇന്ത്യയുടെ ആയുധങ്ങളും ടെക്നോളജിയും രാജ്യാന്തര പ്രതിരോധ വിപണിയിൽ വീണ്ടും വലിയ ചർച്ചയായി.
ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍ യുഎസ് ആണ്. രാജ്യാന്തര ആയുധ കയറ്റുമതിയുടെ മേജർ യുഎസ് തന്നെ . രണ്ടാമതുള്ള ഫ്രാന്‍സും മൂന്നാമത് റഷ്യയും പിന്നീട് ചൈനയും. ചൈനയുടെ ആയുധ കയറ്റുമതിയിൽ മൂന്നില്‍ രണ്ടും പാക്കിസ്ഥാനിലേക്ക് മാത്രമാണ്. ഓപ്പറേഷൻ സിന്ദൂറിൽ ചൈനീസ്, ടർക്കിഷ് ആയുധങ്ങൾ ഭസ്മമാക്കിയ ഇന്ത്യൻ നിർമിത ഡ്രോണുകൾക്കും, ബാലസ്റ്റിക് മിസൈലുകൾക്കും, ബ്രമ്മോസിനും ലോക രാഷ്ട്രങ്ങൾക്ക് ഇടയിൽ വൻപിച്ച പ്രിയമാണ് കൈവന്നിരിക്കുന്നത്. പാകിസ്ഥാന്റെ കൈവശമുള്ള അമേരിക്കയുടെ ആയുധങ്ങൾ പോലും ഭസ്മമാക്കാൻ ഓപ്പറേഷൻ സിന്ദൂറിൽ കഴിഞ്ഞു എന്നത് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശസ് ഏറെ ഉയർത്തി. വ്യോമാക്രമണങ്ങളെ തടയാന്‍ ചൈനീസ് നിര്‍മിത പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇത് വല്ലാത്ത നാണക്കേടുണ്ടാക്കുകയും ചെയ്തു .
ആയുധ വിതരണത്തിൽ മുൻപന്തിയിൽ ഉള്ള ചൈന പക്ഷെ നാലു പതിറ്റാണ്ടിൽ ഏറെ ആയി വലിയ യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ട്. ചൈനയുടെ പ്രതോരോധ ശേഷി തകർന്നടിഞ്ഞപ്പോൾ ക്വാളിറ്റി ഇല്ലാത്ത സാധങ്ങൾ ഉണ്ടാക്കുന്ന രാജ്യം എന്ന ദുഷ്‌പേര് പണ്ടേയുള്ള ചൈന അത് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ചൈനീസ് ആയുധങ്ങളുടെ വിശ്വാസ്യതയാണ് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ തകർന്നത്.
അതെ സമയം ഇന്ത്യൻ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ വലിയ കുതിപ്പാണ് നടത്തിയത്. ചില ഓഹരികള്‍ കുറച്ചു ദിവസം കൊണ്ട് 25 ശതമാനം വരെയോ അതിൽ കൂടുതലോ നേട്ടമുണ്ടാക്കി. ഓപ്പറേഷൻ സിന്ദൂരിനുശേഷം ആഗോള തലത്തിൽ ഇന്ത്യൻ പ്രതിരോധ വ്യവസായം കൂടുതൽ അംഗീകാരം നേടുകയും ഇന്ത്യൻ നിർമ്മിത ആയുധങ്ങൾക്ക് ആവശ്യക്കാർ കൂടുകയും ചെയ്തു. ഏകദേശം 82 രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ആയുധങ്ങൾക്കു അന്വേഷണം വരുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയെ സംബന്ധിച്ചടത്തോളം ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ തന്നെ. 10 വർഷം മുൻപ് വരെ ആയുധങ്ങൾ ഇറക്കുമതി ചെയ്തിരുന്ന ഒരു രാജ്യം ഇന്ന് ആയുധ കയറ്റുമതിയിൽ അസൂയാവഹമായ പുരോഗതി നേടിയത് അതിശയിപ്പിക്കുന്നതാണ്.
2024-25 ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഭേദിച്ച് 23,622 കോടിയിലെത്തിയെന്നാണ് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നത്. ഇറക്കുമതിയെ ഏറെ ആശ്രയിച്ചിരുന്ന രാജ്യത്തു നിന്ന് ഇന്ന് ലോകമെമ്പാടുമുള്ള 80 രാജ്യങ്ങൾക്ക് ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റു സംവിധാനങ്ങൾ, ഹൈടെക് പ്രതിരോധ ഘടകങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലേക്ക് ഇന്ത്യ എത്തി. ഈ മേഖലയിൽ ഭാവിയിൽ വലിയ തോതിലുള്ള വിദേശനാണ്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
ഇന്ത്യയ്ക്കെതിരായ ഭീകര പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർക്കെല്ലാം ഇതൊരു മുന്നറിയിപ്പും പാഠവുമാണ്, ഇന്ത്യ പഴയ ഇന്ത്യയല്ല എന്ന് ഓർമ്മപ്പെടുത്താൻ ഇന്ത്യ –പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ സാധിച്ചു എന്നത് ഇന്ത്യയുടെ സൈനികവും , രാഷ്ട്രീയവുമായ വിജയമാണ്. ഓരോ ഇന്ത്യക്കാരനും ഈ വിജയത്തിൽ അഭിമാനിക്കാം.