കുടിയേക്കാരുടെ സംഭാവനകൾ അമേരിക്കയെ മഹത്തരമാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നു ഫിസിഷ്യനും ചൂടോടെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ രചയിതാവുമായ ഡോക്ടർ ഏബ്രഹാം വർഗീസ് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ 374ആം കമൻസ്മെന്റ് ചടങ്ങിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നു കുടിയേറിയ മാതാപിതാക്കളുടെ പുത്രനാണ് വ്യാഴാഴ്ച്ച മുഖ്യ പ്രഭാഷണം നടത്തിയത്.
ധീരമായി, അനുകമ്പ കൈവിടാതെ, ശക്തമായ ധാർമികത നിലനിർത്തി മുന്നോട്ടു പോകാൻ അദ്ദേഹം ബിരുദധാരികളോട് ആഹ്വാനം ചെയ്തു.
എത്യോപ്യയിൽ ജനിച്ച വർഗീസ് തന്റെ കുടുംബം അവിടത്തെ ആഭ്യന്തര യുദ്ധകാലത്തു 1974ൽ പലായനം ചെയ്തു യുഎസിൽ എത്തിയത് ഓർമിച്ചു. ഈ രാജ്യത്തു ഇപ്പോൾ നിയമാനുസൃത കുടിയേറ്റക്കാരും നിരവധി അന്താരാഷ്ട്ര വിദ്യാർഥികളും നാടുകടത്തലിന്റെ ഭീഷണിയിലാണ്.
ചടങ്ങിൽ വർഗീസിനു ഹാർവാർഡ് ഓണററി ബിരുദം സമ്മാനിച്ചു.
അമേരിക്കൻ ആരോഗ്യരക്ഷയിൽ വിദേശ ഡോക്ടർമാർ വഹിച്ച പങ്കു അദ്ദേഹം എടുത്തു പറഞ്ഞു. "ഈ രാജ്യത്തിൻറെ ആവശ്യത്തിനു അമേരിക്കൻ മെഡിക്കൽ ബിരുദധാരികൾ ഉണ്ടാവുന്നില്ല. അതുകൊണ്ടാണ് ഞങ്ങളെ തിരഞ്ഞെടുത്തത്.
"ഈ രാജ്യത്തെ ഡോക്ടർമാരിൽ നാലിലൊന്നിൽ അധികം വിദേശികളാണ്. പലരും മറ്റുള്ളവർക്കു ആകർഷകമായി തോന്നാത്ത സ്ഥലങ്ങളിലാണ് ഒടുവിൽ സ്ഥിരമാകുന്നത്."
തന്നെപ്പോലുള്ള കുടിയേറ്റക്കാരെ അനുവദിച്ചതാണ് അമേരിക്കയുടെ മഹത്വങ്ങളിൽ ഒന്നെന്നു വർഗീസ് ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരുടെ തലമുറകൾ എല്ലാ രംഗങ്ങളിലും വളരുകയും മികച്ച സംഭാവനകൾ നൽകി അമേരിക്കയുടെ മഹത്വം ഉയർത്തുകയും ചെയ്തു."
ഹാർവാർഡ് പോലുള്ള സ്ഥാപനങ്ങൾ അതിൽ വഹിച്ച പങ്കു അദ്ദേഹം എടുത്തു പറഞ്ഞു. Cutting for Stone, The Covenant of Water, My Own Country എന്നീ വൻ വില്പനയുള്ള ഗ്രന്ഥങ്ങളുടെ രചയിതാവ് ധീരമായ നിലപാടിൽ ഉറച്ചു നിൽക്കുന്ന യൂണിവേഴ്സിറ്റി പ്രസിഡന്റ് അലൻ ഗാർബറെ പ്രശംസിച്ചു. "യൂണിവേഴ്സിറ്റിയുടെ മാത്രമല്ല, രാജ്യത്തിൻറെ തന്നെ അടിസ്ഥാന മൂല്യങ്ങൾ അദ്ദേഹം ഉയർത്തിപ്പിടിച്ചു."
Abraham Verghese defends immigrants at Harvard address