കുടയില്ലാത്ത കാല
ത്തെനിക്കൊരു നല്ല വിശപ്പിൻ്റെ ബാല്യ
മുണ്ടായിരുന്നു.
കുടയില്ലാതോടി
നടക്കുന്ന നേരത്ത് വർണ്ണക്കുട ചൂടിപ്പോയോ
രെക്കണ്ടപ്പോഴന്നു ഞാൻ
കൊതിപൂണ്ടിരുന്നു.
എനിക്കൊരു കുടയി
ല്ലാത്ത കാലത്തുപെയ്ത ചാറ്റൽമഴയെ പോലും
ഞാനന്നു പേടിച്ചിരുന്നു.
പല നിറമാർന്ന കുട
യുള്ള കാലത്തു മഴയെ ശരിക്കൊന്നാസ്വദിക്കാൻ കഴിയില്ലെന്നെനിക്കന്ന്
അറിയില്ലായിരുന്നു .
കുടയുള്ളകാലത്തു
പെയ്യും മഴയെക്കുറിച്ചൊ ന്നെഴുതാനാകാത്ത നേരം വരുമെന്നു ഞാനൊട്ടും നിനച്ചിരുന്നില്ല.
ചേമ്പിലചൂടി മഴയത്തോടി
നടന്നൊരു ബാല്യകാലത്തിൽ ഞാൻ തണുപ്പിൻ സുഖം എന്തെന്നറിഞ്ഞിരുന്നു
ഇനിയില്ല ബാല്യവും
ഇനിയില്ല സുഖമുള്ള
ചാറ്റൽ മഴകളും
ഇനിയില്ല നല്ല സ്വപ്നമുറങ്ങുന്ന കുളിരോർമ്മയും