ആമി...
ആ പേരിനോടു പോലും
പ്രണയമാണ് മലയാളിക്ക്...
വെളുത്ത കുപ്പായങ്ങളും
ഉയര്‍ത്തിക്കെട്ടിവച്ച
മുടിയും മാന്യതയുടെ, മിതത്വത്തിന്‍റെ
അടയാളങ്ങളായി
വാഴ്ത്തപ്പെട്ട കാലത്താണ്
ഒരു സ്ത്രീ പച്ചയും
ചോപ്പും പട്ടുസാരികളണിഞ്ഞ്,
ചുരുള്‍മുടി
അഴിച്ചുവിടര്‍ത്തിയിട്ട്,
കണ്ണില്‍ നിറയെ
മഷിയെഴുതി, ചുണ്ടില്‍ ചായം പൂശി, കൈനിറയെ
വളകളണിഞ്ഞ്, ഉറക്കെ
പൊട്ടിച്ചിരിച്ച് മലയാളിയുടെ
വായനാനുഭവങ്ങളിലേക്ക്
മാത്രമല്ല,
കുടുംബക്രമത്തിലേക്കു
കൂടി കയറിവന്നത്...
കമലദാസ് എന്ന
മാധവിക്കുട്ടി
മലയാളിയുടെ, പ്രത്യേകിച്ച്
മധ്യവര്‍ഗത്തിന്‍റെ
കപടനാട്യങ്ങള്‍ക്കു നേരേ
പരിഹാസത്തിന്‍റെ
കുന്തമുനകള്‍ നീട്ടിയെറിഞ്ഞ് അവര്‍ പെണ്‍ജീവിതവും
കാമനകളും തുറന്നെഴുതി...
ഒരിക്കലും വെട്ടിയൊതുക്കാത്ത
കാട്ടുപച്ചത്തഴപ്പ്
പോലെയായിരുന്നു അവര്‍..
അതുകൊണ്ടു തന്നെ
ആദ്യത്തെ ഞെട്ടലിന്‍റെ
അലയൊലി അടങ്ങിയപ്പോള്‍
വായനക്കാര്‍ അവരെ ഏറ്റെടുത്തു...
ഇന്നും സ്നേഹത്തെക്കുറിച്ച്,
പ്രണയത്തെക്കുറിച്ച്...
ഒരു കുറിപ്പെഴുതുമ്പോള്‍
മലയാളിക്ക് അവരുടെ വചനങ്ങള്‍
ഇല്ലാതെ വയ്യ... ഇംഗ്ലിഷിലും
മലയാളത്തിലും ഒരേ
കൈത്തഴക്കത്തോടെ
അവരെഴുതി...
അതുകൊണ്ടുതന്നെ
ലോകം മുഴുവൻ
അവർക്ക് വായനക്കാരുണ്ടായി...
എഴുത്തും
ജീവിതവും ഇത്രയേറെ
ആഘോഷിക്കപ്പെട്ട
മറ്റാരാണ് നമുക്കുള്ളത്.... !