Image

മാനുകൾ ദൈവത്തിന്റെ സന്ദേശകർ,ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ടു നിർമിച്ച ബുദ്ധക്ഷേത്രവും,പ്രതിമയും (ജപ്പാൻ യാത്ര ഭാഗം 3 : ടോം ജോസ് തടിയംപാട് ,ജോസ് മാത്യു)

Published on 31 May, 2025
മാനുകൾ ദൈവത്തിന്റെ സന്ദേശകർ,ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ടു നിർമിച്ച  ബുദ്ധക്ഷേത്രവും,പ്രതിമയും (ജപ്പാൻ യാത്ര ഭാഗം 3 : ടോം ജോസ് തടിയംപാട് ,ജോസ് മാത്യു)

ഞങ്ങൾ മെയ് 6 നു മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെട്ട് ഖത്തർ കൂടി  17 മണിക്കൂർ യാത്രചെയ്താണ് ജപ്പാനിലെ  ഒസാക്ക എയർപോർട്ടിൽ ഇറങ്ങിയത്  ജപ്പാൻ സമയം വൈകുന്നേരം 5 മണിക്കാണ് അവിടെ എത്തിയത് ജപ്പാൻ സമയവും യു കെ സമയവും തമ്മിൽ 8 മണിക്കൂർ വ്യത്യസമുണ്ട് യാത്ര ഷീണവും സമയ വ്യത്യസവും  ഞങ്ങളെ തളർത്തിയിരുന്നു, എയർപോർട്ടിൽ നിന്നും ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാനുള്ള ബസും മൂന്നു ഗൈഡുകളും   തയാറായി നിന്നിരുന്നു ഞങ്ങൾ ബസിൽ കയറിയപ്പോൾ ജപ്പാൻ കാരനായ ഡ്രൈവർക്കുവേണ്ടി ഗൈഡ്  നടത്തിയ ആദ്യ അനൗൺസ്‌മെന്റ് ജപ്പാനിലെ ബസ് ഡ്രൈവർമാർ ബസ് അവരുടെ ഭവനമായിട്ടാണ്‌ കാണുന്നത് അതുകൊണ്ടു നിങ്ങളുടെ വെയ്സ്റ്റ്കൾ സീറ്റിന്റെ പുറകിൽ സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കണം, ദയവായി വലിച്ചെറിയരുത് എന്നതായിരുന്നു .ഇതു ജപ്പാൻ ജനതയുടെ ശുചിത്വബോധത്തിന്റെ ഭാഗമാണ് എന്ന് പിന്നീട്  മനസിലായി ഇത്ര ശുചിത്വ ബോധമുള്ള രാജ്യ൦ ഞാൻ കണ്ടിട്ടില്ല അത് പിന്നീട് വിശദികരിക്കാം 
അതിമനോഹരമായ ലിബറ എന്ന 4 സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ അടുത്ത മൂന്നുദിവസത്തെ താമസം, ഹോട്ടലിലെ  ടോയിലറ്റിൽ ഇരുന്നാൽ  മതി  കഴുകാൻ  ഒരു സ്വിച്ചിട്ടാൽ മതി അതൊക്കെ ഒരു പുതിയ അനുഭമായിരുന്നു .   

ഒസാക്കയിലെ അജി നദിയുടെ തീരത്തുള്ള 14 നിലയുള്ള ലിബറ ഹോട്ടലിന്റെ മുകളിൽ കയറി നിന്നാൽ ഒസാക്ക പട്ടണം മുഴുവനായി കാണാം അതിമനോഹരമായി പ്രകാശാലങ്കാരം നടത്തിട്ടുള്ള ഓവർ ബ്രിഡ്‌ജും തിളങ്ങുന്ന അജി നദിയും ഞങ്ങളുടെ കണ്ണുകൾക്ക് ആനന്ദം പകർന്നു ഞങ്ങൾ ഭക്ഷണം കഴിച്ചു വിശ്രമിക്കാൻ പോയി .

രാവിലെ 9 മണിക്ക് ഭക്ഷണം കഴിച്ചു ബസിൽ കയറി യാത്ര ആരംഭിച്ചു ഞങ്ങൾ പോയത് Todai ji Temple കാണുന്നതിന് വേണ്ടിയാണു ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ട് നിർമ്മിതമായ ബുദ്ധ ക്ഷേത്രമാണിത് ഇതിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള  വെങ്കലം കൊണ്ട് നിർമിച്ച ബുദ്ധ പ്രതിമക്കു 16 മീറ്റർ ഉയരമുണ്ട് രണ്ടു മൈൽ ചുറ്റളവിൽ വിവിധ തരം കെട്ടടങ്ങളും വളരെ വലിയ ഉദ്യാനവും അടങ്ങുന്നതാണ് ഈ ക്ഷേത്ര സമുച്ചയം .

ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ബുദ്ധിസം ജപ്പാനിൽ എത്തുന്നത് അന്നത്തെ രാജാവ് ഷൊമു ബുദ്ധിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്  ചൈനയിൽ നിന്നും ബുദ്ധ സന്യസിമാരെ ജപ്പാനിൽ എത്തിച്ചു മത പ്രചാരണം നടത്തി. . Todai ji Temple പണി തീർത്തത് എ ഡി 745 നും 752 നും ഇടയിലാണ് പിന്നീട് പലപ്രാവശ്യം തീപിടുത്തം ഉണ്ടാകുകയും ക്ഷേത്രം കത്തി നശിക്കുകയും ചെയ്തു ഇപ്പോൾ കാണുന്ന ക്ഷേത്രം 1692 പണികഴിപ്പിച്ചതാണ് തടി കൊണ്ടുള്ള നിർമ്മാണവും അതിലെ കൊത്തുപണികളും കലാ മേന്മയും ബുദ്ധ പ്രതിമയും കാണുന്നതിനുവേണ്ടി ലോകമെമ്പാടുമുള്ള സഞ്ചാരികൾ എവിടെ എത്തുന്നു .

ക്ഷേത്ര ഉദ്യാനത്തിൽ മേയുന്ന മാൻ കൂട്ടങ്ങൾ വരുന്ന സഞ്ചാരികൾക്കു മനസുകവരുന്ന കാഴ്ചയാണ് മാനുകൾ ദൈവത്തിന്റെ സന്ദേശവാഹകർ ആണെന്നാണ് ജപ്പാനിലെ ഏറ്റവും വലിയ മതമായ ഷിന്ടോ മത വിശ്വാസം, അതുകൊണ്ടു അവിടെ ചെല്ലുന്ന എല്ലാവരും മാനുകൾക്കു ഭക്ഷണം കൊടുക്കുന്നു അതിലൂടെ ദൈവത്തിന്റെ അനുഗ്രഹം തേടുന്നു .

ഒസാക്കയെ അറിയപ്പെടുന്നത് ജപ്പാന്റെ അടുക്കള എന്നാണ് ജപ്പാന്റെ ആദ്യ തലസ്ഥാനമായിരുന്നു ഒസാക്ക പിന്നീട് കൊയോട്ടയിലേക്കും സമുറയികാലഘട്ടത്തിനു ശേഷം ടോക്കോയോയിലേക്കും തലസ്ഥാനം മാറ്റുകയായിരുന്നു ക്ഷേത്ര ദർശനം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ പോയി ജപ്പാൻ ഭക്ഷണം കൂടുതലുംമൽസ്യ നിബിഡമാണ് ചോപ്പ് സ്റ്റിറ്റിക് എന്നുവിളിക്കുന്ന തടികോലുകൊണ്ടു വേണം കഴിക്കാൻ അത് പരിചിതമല്ലാത്ത ഞങ്ങൾ കുറച്ചു വിഷമിച്ചു പ്രാദേശിക ഹോട്ടലുകളിൽ സ്‌പൂണും ഫോർക്കും ലഭ്യമല്ല ഭക്ഷണം നമ്മുടെ മേശക്കും മുകളിൽ വച്ചിരിക്കുന്ന ചെറിയ അടുപ്പിൽ അപ്പോൾ തന്നെ വേവിച്ചു കഴിക്കുന്നതാണ് അവിടുത്തെ ശീലം ഇതൊന്നും പരിചിതമല്ലാത്തത് കൊണ്ട് ഞങ്ങൾ അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും ജപ്പാൻ വിഭവങ്ങൾ ആസ്വദിച്ചു .

പിന്നീട് ഞങ്ങൾ നാറാ നാഷണൽ മ്യൂസിയം കാണുന്നതിനുപോയി ജപ്പാൻന്റെ ചരിത്രത്തിലെ ബുദ്ധകാലഘട്ടത്തിന്റെ കല രൂപങ്ങളും  ശില്പങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്  മറ്റൊന്ന് ഞങ്ങൾ  കണ്ടത്  നാറാ സയൻസ് മ്യൂസിയമായിരുന്നു അതും വളരെ മനോഹരമായിരുന്നു .
ഞങ്ങളുടെ യാത്രയിൽ ഉടനീളം ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ജപ്പാൻ ജനതയുടെ പൗരബോധമാണ്  ലോകത്തിലെ മറ്റു വികസിത രാജിങ്ങളെ അപേക്ഷിച്ചു ജപ്പാനിലെ ക്രൈം റേറ്റ് വളരെ താഴെയാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ടോക്കിയോ പട്ടണമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പട്ടണം .ഒരു തുണ്ടുകടലാസു പോലും റോഡിൽ കാണാനില്ല ബസിൽ കയറാൻ കാത്തുനിൽക്കുന്ന ആളുകൾ ലൈൻ ആയി നിൽക്കുന്നത് കണ്ടാൽ ആ ജനതയുടെ അച്ചടക്കം മനസിലാകും, റോഡിൽ വൈസ്റ്റു ബിന്നുകൾ കാണുന്നത് അപൂർവ്വമെങ്കിലും ആളുകൾ ഒരു വൈസ്റ്റും തറയിൽ ഇടില്ല .

അറ്റൻഷനായി തലകുനിച്ചു ആളുകളെ സ്വകരിക്കുന്ന ജപ്പാൻ മാതൃക പോലെ അവരിൽ അൽപ്പം പോലും അഹങ്കാരം ഇല്ലാത്തവരായി തോന്നി ഞങ്ങൾ താമസിച്ച ഹോട്ടലിലും സന്ദർശന കേന്ദ്രങ്ങളിലും അവരുടെ പെരുമാറ്റ രീതി ആർക്കും മാതൃകയാക്കാവുന്നതാണ് .

e state as a ‘necessary evil’ എന്നാണ് പൊളിറ്റിക്കൽ സയൻസിൽ പഠിപ്പിക്കുന്നത്, ഞങ്ങളുടെ യാത്രയിൽ ഒരു പോലീസ് സന്യത്യം ഒരു സ്ഥലത്തും കണ്ടില്ല ജപ്പാനിൽ  സ്റ്റേറ്റ്  അപ്രക്ഷിതമായിക്കൊണ്ടിരിക്കുന്നു എന്ന് തോന്നി .  ഒരു ഭിക്ഷക്കാരനെയും കണ്ടില്ല ,ഭക്ഷണം പാഴാക്കുന്നവർ 300 യെൻ പിഴയായി നൽകണം മോട്ടോർ വ്യാസായത്തിന്റെ നാടാണെകിലും സൈക്കിൾ യാത്രക്ക് പ്രാധാന്യ൦ കൊടുക്കുന്ന നാട് അമിത ശരീരം കൊണ്ട് നടക്കുന്നവർ ഇല്ലാത്ത നാടാണ് ജപ്പാൻ .സ്ത്രീകൾ സമസ്തമേഖലയിലും നിറഞ്ഞു നിൽക്കുന്നു, ഒരു റോഡപകടം പോലും ഞങളുടെ യാത്രക്കിടയിൽ ദർശിച്ചില്ല

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സാമ്പത്തികമായും, ആരോഗ്യപരമായും, ജനസംഘ്യാപരമായും വളരെ അധഃപതിച്ചുപോയ ജപ്പാൻ ആ ജനതയുടെ രാജ്യസ്നേഹവും, ഉത്സാഹവും, പ്രബുദ്ധതയും കാരണം ഉയർന്നെഴുന്നേൽക്കുകയും യുദ്ധവും അറ്റം ബോംബുകൊണ്ടും തകർന്നടിഞ്ഞ ജപ്പാൻ ഇപ്പോൾ, 75 വർഷത്തിനുശേഷം, ലോകത്തിലെ മികച്ച സാമ്പത്തിക, സാംസ്‌കാരിക, വികസിത രാജ്യമായി മാറുകയും ചെയ്തു. ഇലക്ട്രോണിക്സ്, വാഹന ഉത്പാദനം മുതലായ ഇൻഡസ്ട്രയൽ വിപ്ലവം വഴി ഈ കൊച്ചു രാജ്യം ഇന്ന് ലോകത്തിലെ ഒരു വൻ ശക്തിയാണ്.  

ഇൻഡസ്ട്രയൽ പ്ലാന്റുകളാലും ബഹുനില കെട്ടിടങ്ങളാലും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യമായിരിക്കും ജപ്പാൻ എന്ന് വിചാരിച്ച ഞങ്ങൾക്ക് കോച്ച് വഴിയും ട്രെയിൻ വഴിയുമുള്ള യാത്രയിൽ മലകളും, കാടുകളും, പർവ്വതങ്ങളും, നദികളും, തടാകങ്ങളുംകൊണ്ട് പ്രക്രതിരമണീയമായ ഒരു രാജ്യമാണ് ജപ്പാൻ എന്ന് മനസ്സിലായി.  ഭൂപ്രക്രതിയെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാടും, കടലും, കായലും, കുന്നും, മലകളും ഒന്നും നശിപ്പിക്കാതെ  പ്രക്രതിയെ അവർ നിലനിർത്തുന്നു. മലപ്രദേശമായ ഇടുക്കിയിൽ ജീവിച്ച  എനിക്കും ജോസ് മാത്യുവിനും  ഞങ്ങൾ രണ്ടുപേർക്കും ജപ്പാനിൽകൂടി യാത്രചെയ്തപ്പോൾ ഇത് ഇടുക്കിയാണോ എന്നുവരെ തോന്നി.

ജിജൊ മാടപ്പള്ളിയുടെ Ashin City എന്ന ട്രാവൽ ഏജന്സിയുടെകൂടെ 35 പേർ അടകുന്ന ഒരു സംഘംമായി ജപ്പാൻ ടൂറിനു പോയതിനാൽ ഞങ്ങൾക്ക് കൂടുതൽ ടെൻഷനും വിഷമവും ഇല്ലാതെ ടൂർ വളരെ സന്തോഷപ്രദവും ആനന്ദകരവുമായിരുന്നു.  താമസവും ആഹാരങ്ങളും യാത്രാസൗകര്യങ്ങളും അതുപോലെ കാണേണ്ട സ്ഥലങ്ങളും എല്ലം മുൻകൂട്ടി പ്ലാൻ ചെയ്ത് അറേഞ്ച് ചെയ്തതിനാൽ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.  പാട്ടും, കൂത്തും, നർമ്മ സല്ലാപങ്ങളുമായി ഒരു ഫാമിലി പോലെ ഞങ്ങൾ ആനന്ദിച്ചു.

എന്നും രാവിലേ 5 മുതൽ ഒരു മണിക്കൂർ ഞാനും ജോസ് മാത്യുവും George and Mary Memadathil ലും കൂടി നടക്കുവാൻ പോകുമായിരുന്നു.  കായലിന്റെയും കാടിന്റെയും അരികിൽകൂടിയുള്ള നടത്തം വ്യായാമത്തിനപ്പുറം ജപ്പാന്റെ പ്രക്രതിയെ ആഴത്തിൽ അറിയുവാനും  സാധിച്ചു. 

തുടരും

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക