Image

'കറിവേപ്പില അഭിപ്രായം' സുനീഷ് വാരനാട്‌

രഞ്ജിനി രാമചന്ദ്രൻ Published on 31 May, 2025
'കറിവേപ്പില അഭിപ്രായം' സുനീഷ് വാരനാട്‌

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചൂടേറുമ്പോൾ, സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും വാഗ്വാദങ്ങൾക്കൊണ്ട് രംഗം കൊഴുപ്പിക്കുകയാണ്. എന്നാൽ, ഈ തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കറിവേപ്പില കൃഷിയെ ഉപമിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ നിരീക്ഷണം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 

കറിവേപ്പില ഏത് കാലാവസ്ഥയിലും വളരുമെങ്കിലും, ഉപയോഗശേഷം (ചിലർ ഉപയോഗിക്കാതെ തന്നെ) എടുത്ത് കളയാറാണ് പതിവെന്ന വാദം മുന്നോട്ട് വെച്ചാണ്  ഈ നർമ്മത്തിൽ ചാലിച്ച വിമർശനം. സുനീഷ് വാരാനാടിന്റെ തൂലികയിൽ നിന്നാണ് ഈ സരസരസ പ്രധാനമായ വാക്കുകൾ പിറവിയെടുത്തിരിക്കുന്നത്.

ജപ്പാനിലെ മേഘങ്ങൾ വഴി പെയ്യുന്ന പ്രത്യേക തരം മഴയിൽ വളരുന്ന ഒരിനമാണെന്നും "ഇടത് വലത് വശങ്ങളിൽക്കൂടി കഴുത്തിന് കുത്തിപ്പിടിച്ചാലും കറിവേപ്പില ഏത് കാലാവസ്ഥയിലും വളരുമെങ്കിലും, ഉപയോഗശേഷം (ചിലർ ഉപയോഗിക്കാതെ തന്നെ) എടുത്ത് കളയാറാണ് പതിവ്" എന്നും  പ്രയോഗം, തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രസക്തമാവുകയും പിന്നീട് അവഗണിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെയും അവരുടെ വാഗ്ദാനങ്ങളെയും ലക്ഷ്യം വെച്ചുള്ളതാണ്.

 "നേരിയ ഇളം കുളിരുള്ള വലത് അന്തരീക്ഷവും, നല്ല സൂര്യപ്രകാശവും പ്രതീക്ഷിച്ച് കൃഷി തുടങ്ങിയാൽ സതീശച്ചുഴലി കാരണം കൃഷി കടപുഴകാൻ സാധ്യതയുണ്ട്. അപ്പോൾ കൃഷിയിടത്തിൽ തന്നെ കുഴിവെട്ടി മൂടാം" എന്ന പരാമർശം, നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിലെ അസ്ഥിരതയെയും, ചില നേതാക്കളുടെ സ്വാധീനം മൂലം പ്രതീക്ഷകൾ തകരുന്നത് എളുപ്പമാണെന്നും നർമ്മം തുളുമ്പുന്ന വാക്കുകളിലൂടെ സുനീഷ് വെളിവാക്കുന്നു.  
 

 

 

English summary:

'Kariveppila Opinion' – Suneesh Varanad

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക