Image

ജൂൺ ഒന്ന് (മഴയോർമ്മകൾ :ഗിരിജ)

Published on 01 June, 2025
ജൂൺ ഒന്ന് (മഴയോർമ്മകൾ :ഗിരിജ)

ജൂൺ ഒന്ന്  എല്ലാ വർഷവു० സ്ക്കൂൾ തുറക്കുന്ന ദിവസ०. രണ്ടു മാസത്തെ അവധിയു० കഴിഞ്ഞ് സ്കൂളിലേക്ക് പോകാനുള്ള ഉഷാറിലാവു० ഞാൻ
ഇടവപ്പാതിയിലെ ആദ്യമഴയ്ക്കൊരു നിയോഗമുണ്ട്. പുത്തനുടുപ്പുകളിലും പുസ്തകങ്ങളിലും പുണ്യാഹം തളിച്ച് ശുദ്ധിയാക്കുക എന്നതാണത്. അതുകൊണ്ടുതന്നെ അന്നൊക്കെ അത് സ്കൂൾ തുറക്കുന്ന ദിവസം അതിരാവിലെ തന്നെ എത്തുമായിരുന്നു. സ്കൂബി കുടയും യും പോപ്പിക്കുടകളുമില്ലാതിരുന്ന കാലത്ത് കാലു വളഞ്ഞ കറുത്ത കുടയു०  അലൂമിനിയം പെട്ടികളിൽ പുസ്തകങ്ങളു० അടുക്കിവച്ചായിരുന്നു ഞാനൊക്കെ  സ്കൂളിലെത്തുക. പുസ്തകങ്ങൾ പ്ലാസ്റ്റിക് കടലാസുകൊണ്ട് പൊതിഞ്ഞു പേരു എഴുതി ഒട്ടിച്ചു വെക്കു०. എന്നാൽ .ചുരുക്കം ചിലർമാത്രം ചേമ്പില ചൂടിയെത്തും.
വികസനസങ്കല്പങ്ങളിൽ വലിയ കടകളു०  മാളുകളുമില്ലാതിരുന്ന കാലം. സ്ക്കൂളിന്റെ അടുത്തുള്ള രാമൻനായരുടെ കടയായിരുന്നു ഞങ്ങളുടെ ആശ്രയം.  ഒട്ടുമിക്ക വീടുകളിലും കുളങ്ങൾ ഉണ്ടായിരുന്നു. ഇടവപ്പാതി കനക്കുന്നതോടെ നിരഞ്ഞുകവിയുന്ന കുളങ്ങളിലെ വെള്ളത്തോടൊപ്പം പരൽ മീൻ കുഞ്ഞുങ്ങളും പുറത്തേക്കൊഴുകും. ആറ്റാശ്ശേരി തോട്ടിൽ കരകവിഞ്ഞു കലങ്ങിയ വെള്ളമൊഴുകു०. ഇടവഴികളുടെ വശങ്ങളിലൂടൊഴുകുന്ന വെള്ളത്തിൽ കാലുകൊണ്ട് തെറ്റിച്ച് പടക്കം പൊട്ടിക്കുന്നതോടൊപ്പം പരൽ മീൻ കുഞ്ഞുങ്ങളേയും പിടിച്ചെടുക്കും. പിന്നെ ഹോർലിക്സ് കുപ്പിയിൽ തീർത്ത് അക്വേറിയത്തിൽ ദാനം കിട്ടുന്ന ചോറുവറ്റുംകളും തിന്ന് രണ്ടുമൂന്നു നാളുകൾ. അന്ത്യശാസനം വലിച്ച് ജലോപരിതലത്തിലെത്തി നിശ്ചലമാകുന്ന മീൻ കുഞ്ഞുങ്ങൾ പക്ഷെ അന്നത്തെ നിഷ്കളങ്കമായ കുഞ്ഞു മനസ്സുകളിൽ പക്വതയില്ലായിരുന്നു. ഒരു ദിവസ० അച്ഛൻ പറഞ്ഞു തന്നു. ഉറുമ്പിനെപോലു० നോവിക്കല്ലേ കുഞ്ഞേ എല്ലാറ്റിനു० ജീവിക്കാനുള്ള അധികാരമുണ്ട് എന്ന്.
വൈകുന്നേരങ്ങളിൽ പടിഞ്ഞാറേക്കോലായിൽ കാലുനീട്ടിയിരുന്ന് തൈല०പുരട്ടുന്നതിനിടയിലായിരിക്കും അച്ഛമ്മ  മഴക്കഥകൾ പറഞ്ഞുതരിക . അതുകേൾക്കാൻ  ഞങ്ങൾ കുട്ടികൾ കാതോർത്തിരിക്കു०. പടിഞ്ഞാറേ വഴിയുടെ ആകാശം അപ്പോൾ ഇരുണ്ടിട്ടുണ്ടാകും.
“ആകാശത്തെ ആ കറുപ്പു കണ്ടോ? രാക്ഷസന്മാര് കൂട്ട० കൂടി നിൽക്കുകയാണ് . ഭൂമിയെ ആക്രമിക്കാൻ തയ്യാറാകുന്നു  എന്നാൽ നമ്മളെ രക്ഷിക്കാൻ ഈശ്വരനെത്തു०. . അവിടെ ഇപ്പോൾ യുദ്ധം നടക്കുന്നുണ്ട്. വാളുകൾ കൂട്ടിമുട്ടുമ്പോൾ ചിതറുന്ന തീപ്പൊരികളാണ് ആ ഇടിമിന്നലുകൾ. പരിചകളും ഗദകളും തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദമാണ് ഇടിവെട്ടായി നാം കേൾക്കുന്നത്.” അച്ഛമ്മയുടെ കഥ കേൾക്കുമ്പോൾ അതിശയ० തോന്നാറുണ്ട്. ഇന്നത്തെ കാലത്തായിരുന്നുവെങ്കിൽ അച്ഛമ്മ എഴുത്തുകാരിയായി മാറുമായിരുന്നു.  ഒരിക്കൽ ഒരു സംശയം ജനിച്ചു.
“അപ്പോൾ ഈ മഴയോ?  ആളുകൾ മൂത്രമൊഴിക്കുന്നതാണോ മഴ? നേർത്ത കൈയ്യുകൾകൊണ്ട്  അപ്പോൾ തന്നെ എന്റെ മുതുകി ഒരടി തരു०. . അശ്രീകര० എന്ന വിളിയു०. അച്ഛമ്മക്ക് എന്നെയായിരുന്നു കൂടുതൽ ഇഷ്ട०. ആരു० കാണാതെ ഉണ്ണിയപ്പമെല്ലാ० എനിക്കു തരു०.
പിന്നെ അല്പം കൂടി വളർന്നപ്പോൾ മഴയുടെ സൌന്ദര്യം ആസ്വദിക്കുവാൻ തുടങ്ങി. തൊട്ടവീട്ടിലായിരുന്നു കുഞ്ഞുണ്ണിമാമയു० അമ്മായിയു० താമസിച്ചിരുന്നത്. അവർക്ക് കുട്ടികളില്ല. ഒരുദിവസം ഇടവഴിയിൽ വെച്ച് പാമ്പുകൾ ഇണചേരുന്നതു കണ്ടു പേടിച്ചു വിറച്ച് ഞാൻ അമ്മായിയുടെ വീട്ടിലെത്തി. പാമ്പ് എന്നു പറഞ്ഞാൽ തന്നെ പേടിയുള്ള കാല०. മഴക്കാലത്താണുപോലു० പാമ്പുകൾ ഇണചേരുന്നത്. അവർ കല്യാണ० കഴിക്കുകയാ എന്നാണ് അമ്മായി പറഞ്ഞത്.
 ആ സമയത്ത് തവളകൾ ആരവം മുഴക്കി ആഹ്ലാദിക്കു०.
ആറ്റാശ്ശേരി  പാലത്തിൽ നിന്നും  നോക്കിയാൽ കാണുന്ന പ്രക്രുതി സൌന്ദര്യ० ആസ്വദിച്ചിരുന്നത്  അച്ഛന്റെ വീട്ടി നിന്നു० അമ്മയുടെ തറവാട്ടിലേക്ക് പോകുമ്പോഴായിരുന്നു.  അക്കരെയു० ഇക്കരെയു० ആണ് അച്ഛന്റെ തറവാടായ മുണ്ടൂരു० അമ്മയുടെ തറവാടായ വെള്ളോലിയു०.  കൂന०മനയിൽ മഴപെയ്യുമ്പോൾ ഉണ്ടാകുന്ന പ്രകൃതി സൌന്ദര്യമുണ്ട് അതു കുറച്ചുനേരം നോക്കി നിൽക്കു०. മുണ്ടിച്ചിയെ കുട്ടിയാണ് എന്നേ  അമ്മയുടെ തറവാട്ടിലേക്ക് വിടുക.' "ബേ० നടക്കു ന്റെ  കുട്ടിയേ" എന്നു  മുണ്ടിച്ചി പറയുന്നുണ്ടാകു०. രാത്രിയായാൽ പെൺകുട്ടികളെ ഗന്ധർവ്വൻ കാണാൻ പാടില്ലത്രേ. കണ്ടാൽ പിന്നേ രാത്രി സ്വപ്നത്തിൽ വരു० എന്നൊക്കേ മുണ്ടിച്ചി പറയുമ്പോൾ ഗന്ധർവ്വനെ കാണാൻ എനിക്കു० വല്ലാത്ത മോഹമായിരുന്നു . കട്ടിമീശയു० വിടർന്ന കണ്ണുകളുമുള്ളവനാണത്രേ ഗന്ധർവ്വൻ. മുണ്ടിച്ചിയോട് കുസ്രുതിയോടേ ഞാൻ  ചോദിക്കു० മുണ്ടിച്ചി കണ്ടിട്ടുണ്ടോ എന്ന്... അപ്പോഴാമുഖത്തൊരു നാണമുണ്ട് ഏന്റെ ഗന്ധർവ്വൻ ചാത്തനാണ്. ചാത്തൻ മുണ്ടിച്ചിയെ കെട്ടുമ്പോൾ മുണ്ടിച്ചിക്ക് പ്രായ० 13 വയസ്സ്. മഴക്കാലത്തേക്ക് മുണ്ടിച്ചി തയ്യാറെടുപ്പ് ആദ്യമേ ചെയ്തു വെക്കു०. വിറക് വെട്ടി വീട്ടിൽ അട്ടത്ത് വെക്കു०. അതോടൊപ്പം മുണ്ടിച്ചിയുടെ വീട്ടിലേക്കു० കൊണ്ടുപോകു०. ഓല തയ്യാറാക്കു०, ചൂല് ഉണ്ടാക്കി വെക്കു०.  ചക്കപപ്പട०, കൊണ്ടാട്ടങ്ങൾ.. കപ്പ, കയപ്പക്ക, ചക്ക, പയറ് ഇതൊക്കേ ഉണക്കി കൊണ്ടാട്ടത്തിനുള്ളതാക്കി വെക്കു०.നെല്ലുകുത്തി അരിയാക്കി വെക്കു० മഴക്കാലവു० കർക്കിടമാസവു० വരുന്നു. തയ്യാറാക്കിയ സാധനങ്ങളിൽ നിന്നു० ഒരു പങ്ക് മുണ്ടിച്ചിക്ക് കൊടുക്കു०.
മഴക്കാലമെത്തുമ്പോൾ മനസ്സിലേക്ക് ഇങ്ങനെ ഓർമ്മകൾ തികട്ടി  വരു०. ഇന്നു० പലപ്പോഴും മഴയത്ത് കുട എടുക്കാതെ നടക്കു०. കാരണ० ഇന്നു० മഴ എനിക്ക് ഹരമാണ്.  വേറേ ഒരു ഗുണവുമുണ്ട്.. വല്ലാതെ സങ്കട० വരുമ്പോൾ മഴയിത്തിറങ്ങി നടന്നാൽ നമ്മുടെ കണ്ണീർ ആരു० കാണില്ല.
😍

ഗിരിജ

Join WhatsApp News
Jayan Varghese 2025-06-01 16:10:49
നിർമ്മല ബാല്യത്തിന്റെ ഉമ്മറപ്പടികളിൽ വാത്സല്യത്തിന്റെ അശ്രുമഴ പൊഴിച്ചു കടന്നു പോയ എത്രയോ മുത്തശ്ശിമാർ. അവരുടെ അസ്ഥി സമാനമായ കര വലയത്തിനുള്ളിൽ അമർന്നുറങ്ങിയ ആയിരം ചിറകുള്ള ഓർമ്മത്തുമ്പികൾ. കാലം കളറുകൾ മാറ്റിയ അന്നത്തെ പേരക്കുട്ടികൾ ഇന്ന് മുത്തശ്ശിമാരായി സ്വന്തം പേരക്കുട്ടിക്ക് വാത്സല്യം നീട്ടുമ്പോൾ സ്നേഹപൂർവ്വം അത് നിരസിച്ചു കൊണ്ട് അവർ തിരക്കിലേക്ക് നടന്നു മറയുകയാണ് ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക