Image

ലോട്ടറി അടിച്ച തുകയുമായി കാമുകി കടന്നുകളഞ്ഞതായി കനേഡിയന്‍ യുവാവ്

Published on 01 June, 2025
ലോട്ടറി അടിച്ച തുകയുമായി കാമുകി കടന്നുകളഞ്ഞതായി കനേഡിയന്‍ യുവാവ്

ടൊറന്റോ: ലോട്ടറി അടിച്ച 30 കോടി രൂപയുമായി  കാമുകി കടന്നു കളഞ്ഞതായി കനേഡിയന്‍ യുവാവ്. യുവാവ്. 30 കോടി രൂപയുടെ ജാക്‌പോട്ടിന്റെ നറുക്കെടുപ്പിലാണ് കനേഡിയന്‍ യുവാവ് ലോറന്‍സ് കാംഫല്‍ വിജയിയായത്.

2024ലാണ് ലോട്ടറി ടിക്കറ്റ് വാങ്ങിയതെന്നാണ് ലോറന്‍സ് കാംഫല്‍ പറയുന്നത്. എന്നാല്‍   ഐഡിയില്ലാത്തതിനാല്‍ ലോട്ടറി അധികൃതര്‍ പറഞ്ഞതനുസരിച്ച് സമ്മാനത്തുക വാങ്ങാന്‍ കാമുകിയായ ക്രിസ്റ്റല്‍ ആന്‍ മക്കെയെ സമീപിക്കുകയായിരുന്നു. ലോറന്‍സിന് സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല. തന്റെ പ്രണയസമ്മാനമാണെന്ന് പ്രഖ്യാപിച്ചാണ് ലോട്ടറി ടിക്കറ്റ് ലോറന്‍സ് കാമുകിക്ക് നല്‍കിയത്.

ക്രിസ്റ്റലിനെ വിശ്വസിച്ചാണ് ലോറന്‍സ് അതിനായി ചുമതലപ്പെടുത്തിയത്. ഒന്നര വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു രണ്ടുപേരും. എന്നാല്‍ പണം കൈയില്‍ കിട്ടിയ ഉടന്‍ ക്രിസ്റ്റല്‍ ലോറന്‍സിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാത്രമല്ല, ഫോണ്‍ ബന്ധവും വിഛേദിച്ചു. സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് പോലും ലോറന്‍സിനെ ബ്ലോക്ക് ചെയ്തു. ലോറന്‍സ് നിരവധി തവണ വിളിച്ചിട്ടും മെസേജ് അയച്ചിട്ടും ക്രിസ്റ്റല്‍ മറുപടി നല്‍കിയതേ ഇല്ലെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ക്രിസ്റ്റല്‍ മറ്റൊരാള്‍ക്കൊപ്പമാണെന്നും കണ്ടെത്തി.

എന്നാല്‍ ക്രിസ്റ്റല്‍  ആരോപണങ്ങള്‍  നിഷേധിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം കേസില്‍ വിധി പറയാനാണ് കോടതിയുടെ തീരുമാനം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക