പാരീസ്: ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ വിജയത്തിന് ശേഷമുണ്ടായ ആഘോഷത്തിനിടെ പാരീസില്‍ വന്‍ അക്രമങ്ങൾ അരങ്ങേറി . സംഘര്‍ഷത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. കിരീടവിജയത്തിന് പിന്നാലെ പാരിസ് നഗരത്തിൽ ആരാധകരുടെ ആഹ്ലാദ പ്രകടനങ്ങൾ സംഘർഷത്തിലേക്ക് വഴിമാറിയതിൽ രണ്ടുപേര മരിച്ചതായും 192 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 569 പേർ അറസ്റ്റിലായി.
കിരീടവിജയം ആഘോഷിക്കാനായി തെരുവുകളിൽ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. 50,000 ഓളം പേരാണ് സ്റ്റേഡിയങ്ങൾക്ക് പുറത്ത് ഫൈനൽ മത്സരം വീക്ഷിച്ചത്.
ഡാക്‌സില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റ് പതിനേഴുകാരനും സെന്‍ട്രല്‍ പാരീസില്‍ ഒരു ഇരുപത്തിമൂന്നുകാരനുമാണ് കൊല്ലപ്പെട്ടത്.
യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനം പിഎസ്ജി ചരിത്രത്തിലാദ്യമായി നേടിയപ്പോള്‍, വലിയ ആഘോഷമാണ് സംഘടിപ്പിച്ചത്. വെടിക്കെട്ടുകളും ആഘോഷവും നടക്കുന്നതിനിടെ വ്യാ്പകമായി ബസ് ഷെല്‍ട്ടറുകള്‍ തകര്‍ക്കപ്പെട്ടു. കാറുകളും മറ്റ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.
പിഎസ്ജിയുടെ ചാമ്ബ്യന്‍സ് ലീഗ് ട്രോഫി പരേഡ് ഞായറാഴ്ച വൈകുന്നേരം നടക്കുമെന്ന് പാരീസ് പോലീസ് പ്രിഫെക്റ്റ് ലോറന്റ് നുനെസ് പറഞ്ഞു,എന്നാല്‍ ഗ്രൗണ്ടില്‍ വര്‍ദ്ധിച്ച പോലീസിന്റെയും സൈനികരുടെയും സാന്നിധ്യം ഉണ്ടായിരിക്കും.
ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം നടക്കുന്നതിന് മുന്‍പും, മത്സര സമയത്തും, ശേഷവും പാരീസില്‍ അങ്ങോളമിങ്ങോളം അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതിനിടെയാണ് ഫൈനലില്‍ ഇന്റര്‍മിലനെ തോല്‍പ്പിച്ച് പി എസ് ജി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.