Image

പ്രസിഡണ്ട് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ ലഭിക്കുമോ? (ഏബ്രഹാം തോമസ്)

Published on 03 July, 2025
പ്രസിഡണ്ട്  ട്രംപിന് സമാധാനത്തിനുള്ള നൊബേൽ ലഭിക്കുമോ? (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ : യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുന്നു. മധ്യ പൂർവ ഏഷ്യയിൽ പല തവണ നേരിട്ടും തന്റെ ദൂതന്മാർ വഴിയും നടത്തിയ സമാധാന ചർച്ചകൾ ഒടുവിൽ വിജയം കണ്ടു എന്ന് വേണം ഇസ്രേലിന്റെയും ഇറാന്റെയും നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ മുഖവിലയ്ക്ക് എടുക്കുവാൻ കഴിയുമെങ്കിൽ കരുതാൻ.

ട്രംപ് വില പേശലുകൾ നടത്തുവാനും ഉടമ്പടികൾ സൃഷ്ടിക്കുവാനും അസാധാരണ കഴിവുള്ള വ്യക്തിയാണ്. വ്യവസായ രംഗത്തു തന്റേതായ സാമ്രാജ്യം പടുത്തുയർത്തുവാൻ ട്രംപിന് കഴിഞ്ഞതും ഈ കഴിവുൾക്കു തെളിവാണ്. മാരിയോ പുസോയുടെ പ്രസിദ്ധമായ നോവലിലെ കേന്ദ്ര കഥാപാത്രം, ഗോഡ്ഫാദറിന് ഏറെ പ്രചാരത്തിലാക്കുവാൻ കഴിഞ്ഞ ഉപദേശം, 'മേക്ക് ഹിം ആൻ ഓഫർ ഹി കനോട് റെഫ്യൂസ് ' ആണ്. ബിസിനസ്സിലും രാഷ്ട്രീയത്തിലും നേട്ടങ്ങൾ കൊയ്യുവാൻ ആഗ്രഹിക്കുന്ന പലരും കഴിഞ്ഞ ആറു ദശകങ്ങളായി ഇത് ആപ്തവാക്യമായി ഏറെക്കുറെ അംഗീകരിച്ചു കഴിഞ്ഞു. ഇതായിരിക്കാം മകൾ ഇവാൻക താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ശക്തനായ ഡീൽ മേക്കർ തന്റെ പിതാവാണ് എന്ന് പറയാൻ കാരണം.

യുദ്ധം അവസാനിക്കാതെ നീണ്ടു പോകേണ്ടത് പല രാഷ്ട്രീയ, വ്യവസായ നേതാക്കളുടെയും ആഗ്രഹമാണ്. സാധാരണ കാണാറുള്ളത് പോലെ പലരും ഒളിപ്പിച്ചു വച്ച അജണ്ടയുമായാണ് അനുരഞ്ജന ചർച്ചകൾക്ക് എത്തുക. പല ആഭ്യന്തര, അന്താരാഷ്ട്രീയ പ്രശ്നങ്ങളും നീണ്ടു പോകാൻ ഇത് കാരണമാകാറുണ്ട്. ഇതിന്റെ ദുർഫലങ്ങൾ എവിടെയും അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

ഇറാൻ-ഇസ്രേൽ യുദ്ധ വിരാമം താല്കാലികമാണ്. 60 ദിവസത്തേക്കാണ് രണ്ടു രാജ്യങ്ങളും തമ്മിൽ അന്യോന്യം മിസൈലുകളും മറ്റു യുദ്ധോപകരണങ്ങളും ആക്രമിക്കുവാൻ ഉപയോഗിക്കുന്നത് നിർത്തി വച്ചിരിക്കുന്നത്. ഈ കരാർ എപ്പോൾ വേണമെങ്കിലും രണ്ടു രാജ്യങ്ങളിൽ ഒന്നോ, രണ്ടും തന്നെയുമോ ലംഘിച്ചു എന്ന് വരാം. പക്ഷെ ഇത്രയുമെങ്കിലും സാധിച്ചെടുക്കുവാൻ കഴിഞ്ഞത് ഒരു വലിയ നേട്ടം തന്നെയാണ്. ഗാസയിലെ ഇസ്രേലി ആക്രമണങ്ങൾക്കും ഏതാണ്ട് അറുതി വന്നിട്ടുണ്ട്. വളരെ മനോഹരമായ നഗരങ്ങളും, ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉള്ള ആന്തരിക സമ്പ്രദായങ്ങളും പ്രകൃതി സുന്ദരമായ ഗ്രാമങ്ങളുമെല്ലാം ഏതാനും ദിവസങ്ങളിലെ ആക്രമണ പ്രത്യാക്രമണങ്ങളിൽ നിലം പരിശായി. വീണ്ടും ഒരു സംസ്കാരവും കടന്നു ചെന്നിട്ടില്ലാത്ത ഭൂ പ്രദേശങ്ങളായി ഇവ മാറി. രണ്ടു രാജ്യങ്ങളും യുദ്ധം നിർത്താൻ പ്രധാന കാരണം ഈ തിരിച്ചറിവായിരിക്കണം.

ഏറെ അലങ്കോലപ്പെടുത്തുകയും സംവിധാനത്തിന് ഒന്നും ചെയ്യുവാൻ ആവാത്ത സ്ഥിതിസൃഷ്ടിക്കുകയും ചെയ്ത 'ഇസ്രേലി-യു എസ് ബാക്ക്ഡ് എയ്ഡ് സിസ്റ്റം ഇൻ ഗാസ' നിർത്തിവയ്ക്കുവാൻ 165 ൽ അധികം ഇന്റർനാഷണൽ ചാരിറ്റി, ഹ്യുമാനിറ്റേറിയൻ സംഘടനകൾ തീരുമാനിച്ചതായി അറിയിച്ചു. സഹായം ആവശ്യമായ പലെസ്ടിനികൾക്കു എതിരായി ഈ സഹായ വിതരണ കേന്ദ്രങ്ങളിൽ അക്രമങ്ങൾ നടന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കേണ്ടി വന്നത് എന്ന് ഇവർ അറിയിച്ചു. ഓക്സ് ഫാമും, സേവ് ദി ചിൽഡ്രനും, ആംനസ്റ്റി ഇന്റർനാഷണലും ചേർന്ന് സംയുക്തമായി ഈ തീരുമാനം അറിയിച്ചു. ഗാസയുടെ 20 ലക്ഷത്തിൽ അധികം വരുന്ന ജനങ്ങളെ ഭക്ഷ്യ ക്ഷാമത്തിലേക്കും കൊടും ദുരിതത്തിലേക്കും ഈ തീരുമാനം എത്തിച്ചിരിക്കുകയാണ്. ഇസ്രേലി പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തിങ്കളാഴ്ച പ്രസിഡണ്ട് ട്രംപ് വൈറ്റ് ഹവസിൽ കാണുന്നുണ്ട്.

ട്രംപ് ഇസ്രേലി ഗവെർന്മേന്റിനും ഹമാസിനും മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയാണ് രണ്ടു കൂട്ടരെയും യുദ്ധ വിരാമത്തിന് സമ്മതിപ്പിച്ചത് എന്നാണ് റിപോർട്ടുകൾ. ഇതിനിടയിൽ യുദ്ധ വിരാമം പ്രഖ്യാപിച്ചതിനു ശേഷം ഹൂതി റിബലുകൾ യെമെനിൽ നിന്ന് തൊടുത്തുവിട്ടതാണ് എന്ന് ഇസ്രേൽ ആരോപിക്കുന്ന ഒരു മിസൈൽ ഇസ്രേലിന്റെ നേർക്കെത്തിയതിനു ഇസ്രേൽ പകരം വീട്ടുമെന്ന് ഇസ്രേൽ ഡിഫെൻസ് മിനിസ്റ്റർ ഇസ്രേൽ കാട്സ് പറഞ്ഞു.
പ്രസിഡണ്ട് തിരെഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ തൻ അധികാരത്തിൽ എത്തിയാൽ ആദ്യ ദിവസം തന്നെ റഷ്യയും ഉക്രനുമായുള്ള യുദ്ധവും ഗാസയിലെ ഏറ്റുമുട്ടലുകളും അവസാനിപ്പിക്കും എന്ന് ട്രംപ് പറഞ്ഞിരുന്നു. വൈകിയാണെങ്കിലും (എത്ര നാൾ സമാധാനം രണ്ടു മേഖലകളിലും നിലനിൽക്കും എന്നറിയില്ലെങ്കിലും ) ട്രംപ് വാക്ക് പാലിച്ചിരിക്കുകയാണ്.

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം എന്ന വാദം ആദ്യമായി ഉയർന്നപ്പോൾ തന്നെ പലരും വിമർശിക്കുകയും കളിയാക്കുകയും ചെയ്തു. മാധ്യമങ്ങളും പക്ഷം പിടിച്ചു തങ്ങളുടെ കോളങ്ങളും ടി വി ചാനലുകളുടെ പരിപാടികളും നിറച്ചു. അമേരിക്കയുടെ വൈസ് പ്രെസിഡന്റായിരുന്നപ്പോൾ അൽ ഗോറിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചു. ആഗോള താപനത്തെക്കുറിച്ചു അദ്ദേഹം തയ്യാറാക്കിയ ഒരു പ്രബന്ധമാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്. മുൻ പ്രസിഡണ്ട് ബാരാക് ഒബാമ ആദ്യ ഊഴത്തിൽ ഭരണമേറ്റ വർഷം തന്നെ നൊബേൽ പീസ് പ്രൈസ് നേടി. അന്നൊന്നും ചുളിയാത്ത നെറ്റികൾ ഇപ്പോൾ വളരെ പെട്ടന്ന് അനായാസമായി ചുളിയുകയാണ്. ലോക സമാധാനത്തിനു വേണ്ടി ഇത്രയേറെ പരിശ്രമിച്ച പല വ്യക്തികളും സ്ഥാപനങ്ങളും ഉണ്ടാകാം. ഒരു തവണ ട്രംപിന് ഈ പുരസ്‌കാരം നൽകുന്നതിൽ അത്ര വലിയ അപരാധം ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.

 

Join WhatsApp News
Sunil 2025-07-03 10:30:09
Trump will never get the Nobel Price. He definitely deserves it. The Judges of Nobel Price are nothing but extreme leftists. They gave the price even to Yasir Arafat, grand daddy of terrorism. They gave the price to Obama just because he was black. Obama got the price within one month of taking oath and did not get any chance to do anything. The Nobel Price for Peace is a joke.
Abraham Thomas 2025-07-03 18:50:37
Thanks Sunil for an unbiased observation.
curious 2025-07-03 19:59:55
What is Nobel PRICE? just curious
Sunil 2025-07-03 23:31:35
Thanks Curious for correcting.
നോബൽ സമ്മാന വില 2025-07-04 17:42:32
Nobel Price എന്നു പറഞ്ഞാൽ Nobel Prize കിട്ടാൻ എത്ര പണം മുടക്കണം എന്ന് അർത്ഥം!
ഒരു വായനക്കാരൻ 2025-07-04 18:25:59
ട്രംപിനു സമാധാനത്തിനുള്ള നോബേൽ സമ്മാനം? കുറേ പേർ ട്രംപിനെ പൂജിക്കുന്നത് നൊബേൽ സമ്മാനത്തിനുള്ള ക്രൈറ്റീരിയ ആണോ ? സമാധാനത്തെ ഉൽക്കർഷിക്കുകയും പോഷിപ്പിക്കുകയും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളെ അനുരഞ്ജിപ്പിക്കുകയും ചെയ്‌യുക - ട്രമ്പ് ചെയ്തത് യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് ക്യാമ്പയിൻ സമയത്തു കൊട്ടിഘോഷിക്കുകയാണ് ചെയ്തത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ സന്ധി ചെയ്തതിനു പിന്നിൽ അവിടത്തെ അമൂല്യ സമ്പത്തായ കൊബാൾട് എന്ന മിനറലിനുള്ള ട്രംപിന്റെ കുടുംബബന്ധുവിന്റെ താല്പര്യമുണ്ടെന്ന കാര്യം എല്ലാവര്ക്കും അറിയാം. ഗൾഫ് യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തിന്റെ സ്ഥാനത്തു നൂറുകണക്കിന് പലസ്തീനിയർ ദൈനം ദിനം മരിക്കുന്നതാണ് നമ്മൾ കാണുന്നത്. ഗാസയിലുള്ളവരെ ഗാസയിൽ നിന്നു തുരത്തപ്പെടുകയാണ് . ടപുട്ടിനെ സ്നേഹിച്ച ട്രമ്പ് തന്റെ സ്വാധീനം വഴി യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് വ്യാമോഹിച്ചെങ്കിലും അവിടെ ഇപ്പോഴും നശീകരണം തന്നെ. ഇറാനെ ദുര്ബലമാക്കിയത്തിൽ ട്രമ്പ് അഭിനന്ദനം അർഹിക്കുന്നു. പക്ഷെ ആ പ്രദേശത്തു സമാധാനം സ്ഥാപിച്ചെന്നു ട്രമ്പ് പോലും അവകാശപ്പെടുന്നില്ല. നൊബേൽ സമ്മാനത്തിനുള്ള മറ്റൊരു ക്രൈറ്റീരിയ മാനവീകതയ്ക്കും സമാനതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളാണ്. അനേകമനേകം വര്ഷങ്ങളായി അമേരിക്കക്കാർ ചെയ്യാൻ മടിക്കുന്ന കാർഷിക-ഗാർഹിക-നിർമ്മാണ മേഖലകളിൽ കുറഞ്ഞ കൂലിക്കു കഷ്ടപ്പെട്ട് പണി ചെയ്തുവരുന്ന undocumented immigrants കളോടുള്ള പെരുമാറ്റത്തിൽ എന്തു മാനവികതയാണുള്ളത്? മറ്റൊരു ക്രൈറ്റീരിയ നിരായുധീകരണ ശ്രമമാണ്; ആയുധ നിയന്ത്രണ ശ്രമമാണ്; മിലിട്ടറിക്കുള്ള ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമമാണ്. നാറ്റോയിലും അമേരിക്കയിലും മിലിട്ടറിക്കു വേണ്ടിയുള്ള ചെലവ് വർധിപ്പിക്കാൻ ആണ് ട്രംപിനു സാധിച്ചത്. റഷ്യയിലും അമേരിക്കയെ ഇഷ്ട്ടപ്പെടാത്ത മറ്റുരാജ്യങ്ങളിലും പുതിയ ആയുധങ്ങൾ വർധിപ്പിക്കുന്നതിനും മിലിട്ടറി ബജറ്റ് വർധിപ്പിക്കുന്നതിനും ആയുധ മാത്സര്യം ശക്തമാക്കുവാനുമാണ് ഇത് കാരണമാകുന്നത്. അന്തർദേശീയ തലത്തിൽ ജനങ്ങളെ സമാധാനത്തിനു വേണ്ടി ഉദ്ബോധിപ്പിക്കുകയും ഐക്യത്തിലേക്കു നയിക്കുകയും ചെയ്‌യുക എന്നതും ആവശ്യമാണ്; സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കുന്ന കാര്യങ്ങളാണ്. ബൈബിളിനെയും ക്രൈസ്തവീകതയെയും പുറംപൂച്ചായി കാണിക്കുകയും മനുഷ്യരെല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന ആഗോള സദാചാര ധാരണയെ ചവിട്ടി താഴ്ത്തുകയും ചെയ്യുന്നവരെ നൊബേൽ സമ്മാനവുമായി ഏതു വിധത്തിൽ ബന്ധിപ്പിക്കാനാകും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക