പച്ചിളംമഞ്ഞയിലകളാൽ
അതിരിട്ടൊരുദ്യാനം.
അതിരിനകത്ത്
നാലോ അഞ്ചോ
ചെറുപനകളും.
എന്നും രാവിലെ
ഉണങ്ങിയയിലകൾ
പെറുക്കിയെടുത്തും
പച്ചിളംമഞ്ഞയിലച്ചെടികളെ
ക്രമത്തിൽ
വെട്ടിയൊതുക്കിയും
ഇടക്കൊരു പനയിൽചാരി
ഒറ്റനോട്ടത്താൽ
ചുറ്റും ചെറുപുഞ്ചിരിയെറിഞ്ഞും
അയാളുദ്യാനം
വൃത്തിയാക്കുന്നു.
പൂക്കളോ
പൂമ്പാറ്റകളോയില്ലെങ്കിലും
ആകശത്തുമ്മ വെക്കുന്ന
ചതുരക്കെട്ടിടങ്ങൾക്കകത്ത്
ഒട്ടൊരുൻമേഷമാവുന്നുണ്ട്
ഈ ഉദ്യാനപ്പച്ച
ചതുരക്കെട്ടിടങ്ങളിലെ
ചില്ലുജാലകക്കാത്തിരിപ്പിന്
ഒട്ടൊരുൽസാഹമേകുന്നുണ്ട്
ഈ ഉദ്യാനപാലകപ്പുഞ്ചിരി .