നിശബ്ദത,
കാതുകളിൽ ഒരിത്തിരി നിലാവായി വീണു —
ഞാൻ വാക്കുകൾ ഒളിപ്പിച്ചു,
ചിലത് മഞ്ഞുപോൽ ഉറഞ്ഞു
ചിലത് ചോരയായി ഒഴുകി പുറത്തേക്ക്.
എന്റെ ഹൃദയം പോലെ
ഈ കവിതയും
ഒരു ചിതറിയ താളുപോലെ ..
ഇനി
ആലാപനങ്ങൾക്കിട-യിലൂടെയുള്ള
നിശ്ശബ്ദതയാണ് ..
വാക്കുകളുടെ ശക്തി
വായനയ്ക്കു മുറിവുകൾ സമ്മാനിച്ചു ,
ആ മുറിവുകളുടെ ഇടയിലായി
ഒരു ചിതറിയ ഹൃദയം
മിഴിവായ് മറഞ്ഞിരുന്നു ..
നീ വായിക്കുമ്പോൾ
നിനക്കത് ഒരു കവിതയായിരിക്കും..
എനിക്ക് , അത് —
തീരാത്തൊ- രോർമ്മയുടെ മുറിവ്!
അക്ഷരങ്ങളിലേക്ക് ഞാൻ ഉറ്റുനോക്കുമ്പോൾ
കണ്ണീർകണങ്ങൾ ,
പലതവണ വായിച്ചാൽ പോലും
നിനക്കതിന്റെ ഭാരം മനസ്സിലാവില്ല ..
എല്ലാം വെറുംവാക്കുകൾ മാത്രം ..
എനിക്കോ ,
അതു നിശ്ശബ്ദതയിൽ
വീണൊഴുകുന്ന
ഹൃദയ വാഹിനികൾ.