Image

അമേരിക്കക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു (ലേഖനം: സാം നിലംപള്ളില്‍)

Published on 23 August, 2025
അമേരിക്കക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു (ലേഖനം: സാം നിലംപള്ളില്‍)

ഒന്നിക്കുന്നു എന്നതിനേക്കാള്‍ ഒന്നിപ്പിക്കുന്നു എന്നാതാണ് വാസ്തവം. ആരാണ് ഈയൊരു മണ്ടത്തരം ചെയ്യുന്നതെന്നചോദ്യം ഉയരുന്നു.  ഡൊണാള്‍ഡ് ട്രംപ്, അല്ലാണ്ടാര്. മേക്ക് അമേരിക്ക ഗ്രേറ്റ് എന്ന മുദ്രാവാക്യം മുഴക്കിയാണ് അദ്ദേഹം രണ്ടാതവണ അധികാരത്തിലെത്തിയത്.കമല ഹാരീസെന്ന ഒരുവിഢിയായ സ്ത്രീ അമേരിക്കന്‍ പ്രസിഡണ്ടാകുന്നത് ഒഴിവാകാകനാണ് നിങ്ങളും ഞാനും ട്രംപിന് വോട്ടുചെയ്തത്. അത് ഇങ്ങനെയൊരു മഹദുരന്തമായി തീരുമെന്ന് ആരെങ്കിലും കരുതിയോ?

( ട്രംപ് ആരാധകനായിരുന്ന ഞാനെങ്ങനെ ഇപ്പോള്‍ അദ്ദേഹത്തിന്റെ എതിരാളയായി മാറിയെന്ന് ചിലര്‍ ചോദിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമല്ലാത്ത എനിക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ആര് തെറ്റുചെയ്താലും തെറ്റാണന്ന് ഞാന്‍ പറയും. നല്ലതുചെയ്യുന്നതിനെ അഭിനന്ദക്കാനും മടിക്കില്ല. ഞാന്‍ ട്രംപിന്റെയോ മോദിയുടെയോ അനുയായിയല്ല. ഒന്നാംടേമില്‍ ട്രംപ് പല നല്ലകാര്യങ്ങളും ചെയ്തതുകൊണ്ട് രണ്ടാംപ്രാവശ്യവും അദ്ദേഹത്തെ പിന്‍താങ്ങാന്‍ തീരുമാനിച്ചു. മോദി ഇതുവരെ നല്ലകാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. നാളെ അദ്ദേഹം തെറ്റായിട്ട് എന്തെങ്കലും ചെയ്താല്‍ അത് തെറ്റാണന്നുതന്നെ പറയും.  ഒരു ഹിന്ദുമത വിശ്വാസി ആയതുകൊണ്ട് അദ്ദേഹത്തെ വെറുക്കുന്ന മതതീവ്രവാദികള്‍ മുസ്‌ളീങ്ങളിലും ക്രിസ്ത്യാനികളിലുമുണ്ട്. എനിക്ക് മതമില്ലാത്തതുകൊണ്ട് ഞാന്‍ അവരുടെ കൂട്ടത്തിലില്ല.

രാഹുല്‍ ഗാന്ധിയെ ഞാന്‍ വിമര്‍ശ്ശിക്കുന്നത് എന്തിനാണന്ന് ചിലര്‍ ചോദിക്കുന്നു. കാരണമിതാണ്, അദ്ദേഹം മണ്ടനാണ്. ഒരു മരമണ്ടനെ ചുമന്നുകൊണ്ടുനടക്കാന്‍ എനിക്കാകില്ല. മണ്ടനെ മണ്ടനെന്നല്ലാതെ പിന്നന്താണ് വിളിക്കേണ്ടത്.'Call a spade, spade' മഹാന്മാര്‍ പറയുന്നത് അങ്ങനെയാണ്. ഇസ്‌പേഡിനെ ഇസ്‌പേഡെന്നുതന്നെ വിളിക്കുക. അല്ലാതെ ക്‌ളാവറെന്ന് വിളിക്കരുത്. രാഷ്ട്രീയത്തിലെന്നല്ല സ്വന്തംജീവിതത്തില്‍പോലും പരാജയപ്പെട്ടവനാണ് രാഹുല്‍. സ്വന്തം മതത്തില്‍ പെട്ടവനായതുകൊണ്ടാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ പിന്‍താങ്ങുന്നത്. അവരോട് സഹതപിക്കാനേ എനിക്ക് സാധിക്കു. )

ലോകരാജ്യങ്ങള്‍ക്കെല്ലാം പലതരത്തിലുള്ള താരീഫ് ചുമത്തി ട്രംപ് ലോകചക്രവര്‍ത്തിയുടെ വേഷംകെട്ടുകയാണ്. അങ്ങനെ അമേരിക്കയെ ഗ്രേറ്റ് ആക്കാമെന്ന് വിശ്വസിക്കുന്ന അദ്ദേഹം രാഹുല്‍ ഗാന്ധിയെപ്പോലെ വിഢിയാണ്. അമേരിക്കയുമായി വാണിജ്യം വേണ്ടന്ന് ലോകരാജ്യങ്ങള്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും രാജ്യത്തിന്റെ അവസ്ഥ ? ലോകജനസംഘ്യയുടെ 96 ശതമാനവും അമേരിക്കക്ക് പുറത്താണ്. അതില്‍തന്നെ പകുതിയോളം ഇന്‍ഡ്യയിലും ചൈനയിലുമാണ്. വ്യാപാരം ഈ രണ്ടുരാജ്യങ്ങളും തമ്മിലായാലും അതിജീവിക്കാനാകും. അമേരിക്കന്‍ ഭൂഖണ്ഢത്തിലെ രാജ്യങ്ങളെല്ലാം ലോകത്തിനൊപ്പമാണ്. അമേരിക്കയുടെ വല്ല്യേട്ടന്‍നയം അവരെല്ലാം വെറുക്കുന്നു. ചൈനയും ഇന്‍ഡ്യയും ഈ രാജ്യങ്ങളിലെല്ലാം സ്വാധീനം വര്‍ദ്ധിപ്പിക്കയാണ്. ആശ്രയിക്കാന്‍ മറ്റൊരു രാജ്യമുണ്ടന്നുകണ്ടാല്‍ ആഫ്രക്കയിലേയും ഏഷ്യയിലേയും ചെറുരാജ്യങ്ങളെല്ലാം അമേരിക്കയെ കയ്യൊഴിയും. പാക്കിസ്ഥാനും ബംഗ്‌ളാദേശും മാത്രമായിരിക്കും അമേരിക്കയുടെ സുഹൃത്തുക്കള്‍. അവരും തരംപോലെ കാലുവാരുകയും ചെയ്യും. 9-11 ല്‍ കണ്ടതാണല്ലോ. കണ്ടാലും കൊണ്ടാലും പഠിക്കാത്ത രാജ്യമാണ് അമേരിക്ക.

സോവ്യറ്റ് യൂണിയന്‍ ചേരിയിലായിരുന്ന ഇന്‍ഡ്യ അമേരിക്കയോട് അടുത്തുതുടങ്ങിയത് ജിമ്മി കാര്‍ട്ടറുടെ കാലംമുതലാണ്. പിന്നീട് ബില്‍ ക്‌ളിന്റണും പിന്നീട്വവന്നവരും ഇന്‍ഡ്യുയുമായി സൗഹാര്‍ദം കാത്തുസൂക്ഷിച്ചു. ജോര്‍ജ്ജ് ബുഷ് പ്രസിഡണ്ടായിരുന്നപ്പാളാണ് സൗഹൃദം ദൃഢമായത്. ഒബാമയും ബൈഡനും അമേരിക്ക ഇന്‍ഡ്യ സൗഹൃദത്തിന് കോട്ടംതട്ടാതെ സൂക്ഷിച്ചു. ട്രംപിന്റെ ഒന്നാംടേമില്‍ ബന്ധം ഉച്ചകോടിയിലെത്തി. ഹൂസ്റ്റണ്‍ ഇന്‍ഡ്യാക്കാര്‍ നടത്തിയ ഹൗഡി മോദിയെന്ന പരിപാടിയില്‍ ട്രംപും പങ്കെടുത്തു. മോദിയെ മൈ ഫ്രണ്ട് എന്നുവിളിച്ചു. ഈ മൈ ഫ്രണ്ട്‌വിളി ഇന്‍ഡ്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍വരെ തുടര്‍ന്നു.

ഇന്‍ഡ്യാ - പാക്കിസ്ഥാന്‍യുദ്ധം അവസാനിപ്പിച്ചത് താനാണന്ന് ട്രംപ് അവകാശപ്പെട്ടു. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലന്ന് ഇന്‍ഡ്യയും പറഞ്ഞു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ച ഒരുകാര്യം. ഇന്‍ഡ്യയോട് പകവീട്ടാനാണ് പിക്കിസ്ഥാന്റെ സൈന്യാധിപനെ വൈറ്റ്ഹൗസില്‍ വിളിച്ചിരുത്തി സദ്യവിളമ്പിയത്.വൈറ്റഹൗസിന്റെ പടിക്കല്‍പോലും കാലുചവിട്ടാന്‍ യോഗ്യതയില്ലത്ത ഒരുവെറും മദ്രസപൊട്ടനായ മുനീറെന്ന് പട്ടാളക്കാരനെ അമേരിക്കന്‍ പ്രസിഡണ്ട് സ്വീകരിച്ചിരുത്തി ഒപ്പമിരുന്ന് സദ്യകഴിച്ചത് ഇന്‍ഡ്യയെ പ്രകോപിപ്പിക്കാനല്ലാതെ മറ്റെന്തിനാണ്. കൂട്ടത്തില്‍ ചോറുണ്ണാന്‍ അപ്പോള്‍ കാനഡയിലായിരുന്ന മോദിയെക്കൂടി ട്രംപ് ക്ഷണിച്ചു. തന്നെക്കാള്‍ ബുദ്ധിമാനും നയതന്ത്രജ്ഞനുമാണ് മോദിയെന്ന് മനസിലാക്കാന്‍ ട്രംപ് ഒരിക്കല്‍കൂടി ജനിക്കേണ്ടിയിരിക്കുന്നു.

ട്രംപിന്റെ ജീവിതത്തിലെ ഏറ്റവുംവലിയ വിജയമെന്ന് പറയാവുന്നത് ശത്രുരാജ്യങ്ങളായിരുന്ന ഇന്‍ഡ്യയെയും ചൈനയെയും മിത്രങ്ങളാക്കിയതായിരുന്നു. ഇന്‍ഡ്യുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ തയ്യാറെന്നതുപോലെയാണ് ചൈനയുടെ പുതിയനീക്കം. നരേന്ദ്ര മോദി ഈമാസം അവസാനം ചൈനസന്ദര്‍ശ്ശിക്കുന്നു. അവരുടെ പ്രസിഡണടിന്റെ ക്ഷണക്കത്തുമായി വിദേശകാര്യമന്ത്രി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്‍ഡ്യയും ചൈനയും ഒന്നിച്ചാല്‍ ലോകവ്യാപാരത്തിന്റെ നൂറുശതമാനവും നിയന്ത്രിക്കാന്‍ സാധിക്കും.. ലാറ്റിന്‍ അമേരിക്ക ആഫ്രിക്ക് ഏഷ്യ യൂറോപ്പ് ഇവിടെയൊന്നും മുട്ടുസൂചിപോലും വില്‍കാന്‍ അമേരിക്കക്ക് ആകില്ല. ട്രംപിന് ഇക്കാര്യം മനസിലായാല്‍ നന്ന്.

അമേരിക്കയില്‍ ബുദ്ധിയുള്ളവര്‍ ഇക്കാര്യം മനസിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ ഭേദമെന്യെ അവരത് പറയുന്നു. ഇന്‍ഡ്യ അമേരിക്ക ബന്ധം വഷളാക്കരുതെന്ന് റിപ്പബ്‌ളിക്കകാരിയായ നിക്കി ഹെയ്‌ലി പറയുന്നു. ഒബാമയും ഹിലാരി ക്‌ളിന്റണും അതുതന്നെ പറഞ്ഞു. ട്രംപ് അഡ്മിനിസ്‌ടേറ്റിലുള്ള വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സിനും  സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബയോയ്ക്കും ഇക്കാര്യങ്ങളറിയാം. അവര്‍ ബുദ്ധിയുള്ളവരാണ്. മര്‍ക്കടമുഷ്ടിയായ പ്രസിഡണ്ട് അവരെ കേള്‍ക്കാതിരുന്നാല്‍ ദോഷം അമേരിക്കക്കു തന്നെയാണ്.

samnilampallil@gmail.com.
 

Join WhatsApp News
Nainaan Mathullah 2025-08-23 11:49:27
Before Sam call a person a fool, please define what wise is. Why Sam think him as wise and Rahul a fool? Looks like, if anybody disagrees with Sam, he/she is a fool. Using the same standard, if Sam is wise why you failed in knowing President Trump for who he is? Sam has a tendency to ignore such questions. 'Utharam muttumbol konghnam kuthuka', or calling names is a childish behavior.
Sunil 2025-08-23 13:54:17
Hello Sam, you should change your name to Rip Van Winkle. You have been sleeping for a long time. EU consisting of 28 or 31 countries already came into agreement with the USA about tariff. More important is the NATO. Finally they agreed to carry 5% of their GDP for defense as Trump insisted. Now the NATO general secretary calls Trump "Daddy". India may be going back to the Communist alliance of Russia, China and North Korea. Good luck. I wish India stay as a friend of the USA. Sam, if you go back to India tomorrow, we will not starve. You may starve. You need America more than America needs you.
Dogs do bark. 2025-08-24 01:08:18
President Trump is a great man. He is also a deal maker. His plans are not easily comprehended . But in the end, he will achieve success . If anyone is looking for immediate results, you may not find it. Give him a chance. You don’t have to write for the sake of writing. Trump is great. That is why he is the president and you are not Sam . I supported Sam when he made sense. Sorry, I will not support fools until they are smart.Nothing personal. I just call a spade a spade.
Mathai Chettan 2025-08-24 01:48:58
സാം നിലമ്പള്ളി സാർ, അങ്ങനെ കാര്യങ്ങൾ മനസ്സിലാക്കി. ഇപ്രകാരം ഓരോ അബദ്ധങ്ങളും തെറ്റിദ്ധാരണയും നിലമ്പള്ളി സാർ മനസ്സിലാക്കി വരുന്നതിൽ വളരെ സന്തോഷം. നിലമ്പള്ളി സാറിൻറെ ലേഖനത്തിൽ പാശ്ചാത്താപത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. നിലമ്പള്ളി സാർ പിന്നെയും മോഡിയെയും ഒക്കെ കുറച്ചുനാളായി തലയിൽ ഏറ്റിക്കൊണ്ട് നടക്കുകയാണ്. എന്നാൽ വളരെ ബുദ്ധിമാനും, പാവങ്ങളുടെ ഏഴകളുടെ തോഴനുമായ, രാഹുൽഗാന്ധിയെയും ഫാമിലിയും ഇപ്പോഴും നിലത്തിട്ട് ചവിട്ടുകയാണ്. സാറ് അധികം താമസിയാതെ തന്നെ, ആ വിഷയത്തിലും പശ്ചാത്തപിക്കും, തകിടം മറിയും, സാർ രാഹുലിനെ മുത്തം കൊടുത്ത് എടുത്ത് തോളത്ത് വയ്ക്കും. എന്നാൽ ഈ മത്തായി ചേട്ടന് അന്നും ഇന്നും ഏതാണ്ട് ഒരേ അഭിപ്രായം മാത്രം. ഈ മത്തായി ചേട്ടൻ നൂറിൽ അധികം ഓണം ഉണ്ട വ്യക്തിയാണ്. അനുഭവത്തിന്റെ തീച്ചൂളയിൽ, വളർന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയാണ്. രണ്ടുമൂന്നു ദിവസമായി ഹോസ്പിറ്റലിൽ കേറി ഇറങ്ങി ആയിരുന്നു ആരോഗ്യപ്രശ്നങ്ങൾ. അതുകൊണ്ടാണ് ഇതിനെ ഒരു പ്രതികരണം ഇവിടെ എഴുതാൻ താമസിച്ചത്. മത്തായി ചേട്ടൻറെ മനസ്സിന് ഇനിയും, ഈശ്വരൻ പ്രകാശം ചൊരിയട്ടെ, സത്യങ്ങൾ ഓരോന്നായി മനസ്സിലാക്കട്ടെ, യേശുവിനെ ക്രൂശിക്കാൻ നടന്ന, St. Paul പിൽക്കാലത്ത് യേശുവിന്റെ ഏറ്റവും വലിയ വക്താവായി. ഒരു കഥയായിരിക്കാം. അതേമാതിരി രാഹുൽ ഗാന്ധിയുടെ ഏറ്റവും വലിയ വക്താവായി, ഇപ്പോൾ രാഹുലിനെ മരമണ്ടൻ എന്ന് വിളിക്കുന്ന നിലമ്പള്ളി സാർ തയ്യാറാക്കുന്നത് വിദൂരത്തിൽ അല്ല. ഇവിടെ മാത്തുള്ള സാർ, ഒരു തണുപ്പൻ രീതിയിൽ നിലമ്പള്ളി സാറിന് മറുപടി തരുന്നുണ്ട്. അത് പോരാ മാതുള്ള സാർ, വളരെ ശക്തമായി തന്നെ സാം നിലമ്പള്ളി സാറിൻറെ മാതിരിയുള്ള ആൾക്കാർക്ക്, Explicity Reply കൊടുക്കുക. ആരോടും, സ്വന്തം രാജ്യത്ത്, Senotors, congress സംവിധാനങ്ങളോടുപോലും ചർച്ചചെയ്യാതെ ഏകപക്ഷീയമായി, ഒരു ലോക ഡിറ്റക്ടർ Dictotor മാതിരി സർവ്വലോക രാജ്യങ്ങളുടെയും മേൽ, നികുതിയോ താരീഫോ, നിശ്ചയിക്കുന്നത് ചുമത്തുന്നതോ, ഒരു ജനാധിപത്യ രാജ്യത്തെ, ഭരണാധികാരി ആയ, ട്രംപ് ചെയ്യുന്നത് ശരിയല്ല. എന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കി sam nilam palli Sar. അതുപോലെ, വർഗീയത വോട്ട് നേടി, വർഗീയത വിതച്ചു വിതച്ച്, അഴിമതിയിൽ മുങ്ങി കുളിച്ച്, ഇപ്പോഴത്തെ ഇന്ത്യ ഭരണാധികാരിയും ഗവൺമെൻറ്, കളിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അവിടെ, ചോദിക്കാനും പറയാനും ആരുമില്ല. അവിടെ ന്യൂനപക്ഷങ്ങളെ അടിച്ചൊതുക്കുന്നു. . ഇതൊന്നും സാം നിലമ്പള്ളിക്ക് ഒരു പ്രശ്നമല്ലേ Sar?. അതിനെതിരെ നിരന്തരം പോരാടുന്ന, ബുദ്ധിമാനായ രാഹുൽ ഗാന്ധിയുടെ മേലെ നൂറായിരം കേസുകൾ അവർ കെട്ടിച്ചമക്കുന്നു?. കള്ളവോട്ട് ചെയ്യുന്ന സംവിധാനം നിലമ്പള്ളി സാർ മറന്നുപോയോ?. നിലമ്പള്ളി സാറേ വീണ്ടും ഞാനൊരു ഡിബേറ്റ് ക്ഷണിക്കുകയാണ്. വിറക്കുന്ന കരങ്ങളോടെ ഈ മലയാളിയുടെയും പ്രതികരണ കോളത്തിൽ, ഈ മത്തായി ചേട്ടൻ എഴുതുകയാണ് ചോദിക്കുകയാണ്?.
Jacob 2025-08-24 02:09:10
India’s Foreign affairs minister S. Jayasankar should have practiced diplomacy rather than dictating his views to the Trump administration. True, Trump has a big ego. India should have accepted that fact and tried to negotiate a tariff deal as an ally and a partner. The BRICS agenda by India is an unwise attempt to hurt American Dollar dominance. Even today, India needs America more than America needs India. Indian economy’s jewel is the IT sector. America is the main client. Indian economy improved after it started getting IT jobs from America. Let us hope India’s IT sector will not go into recession. Let us see how India could be affected in the future. How many Indian families are living with income from America? It could be millions, including employee salaries. How many are living with income from China or Russia? Could be a small number. So, Jayasankar and PM Modi should not cut the branch they are sitting on. Be careful, or India will slip into recession.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക